Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

നെഹ്‌റുകുടുംബം ഗതികിട്ടാ പ്രേതങ്ങളാകും

ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയുടെ കണ്ണ്. യുപി പിടിച്ചെടുക്കുമെന്നവര്‍ പറയുന്നു. തുടക്കത്തില്‍ ചതുഷ്‌ക്കോണ മത്സരമാണ് യുപിയിലെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നതാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ യുപിയില്‍ ത്രികോണ മത്സരം മാത്രമെന്നാണ് വിവരം.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Feb 12, 2022, 05:48 am IST
inArticle

അഞ്ചു സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഒന്നില്‍ പ്രിയങ്ക. മറ്റൊന്നില്‍ രാഹുല്‍. രണ്ടുപേരും ഗാന്ധിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഇരുവര്‍ക്കും ഗാന്ധിയുമായി പുലബന്ധം പോലും ഇല്ല. എന്നാലും പേരിനൊപ്പം ചേര്‍ത്തെഴുതും ‘ഗാന്ധി’. ഗാന്ധിയുടെ പേര് ഉപയോഗിച്ചാലും കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല. നെഹ്‌റുവിന്റെ പേര് ഉരുവിട്ടാലും പിടിച്ചു നില്‍ക്കാന്‍ പോലും കഴിയുമെന്ന് തോന്നുന്നില്ല.

ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയുടെ കണ്ണ്. യുപി പിടിച്ചെടുക്കുമെന്നവര്‍ പറയുന്നു. തുടക്കത്തില്‍ ചതുഷ്‌ക്കോണ മത്സരമാണ് യുപിയിലെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നതാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ യുപിയില്‍ ത്രികോണ മത്സരം മാത്രമെന്നാണ് വിവരം. പ്രിയങ്കയുടെ ചില കോപ്രായങ്ങള്‍ കാണാനുണ്ടെന്നല്ലാതെ കോണ്‍ഗ്രസിന്റെ പ്രചാരണമോ പ്രവര്‍ത്തനമോ ഇല്ലെന്നുതന്നെ പറയാമെന്ന വിശേഷണമാണ് പുറത്തേക്കെത്തുന്നത്.

ജനങ്ങള്‍ക്കായി പോരാടുന്നത് ഞങ്ങളെന്നാണ് പ്രിയങ്കയുടെ ഭാഷ്യം. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഏറ്റെടുത്തു എന്നും അവകാശപ്പെടുന്നു. ജനകീയ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നിരന്തരം ബന്ധപ്പെടുകയാണെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. 30 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് 400 സീറ്റിലും മത്സരിക്കുകയാണത്രെ. അത്രയും സീറ്റിലെ കെട്ടിവച്ച കാശുപോലും പാഴാകുമെന്ന ഭീതിയിലാണവര്‍ എന്നു തോന്നുന്നു.  

രാഹുല്‍ ഏറ്റുപിടിച്ചത് പഞ്ചാബിനെയാണ്. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അമര്‍ഷം പുകയുകയാണ്. ഇത്തവണ രണ്ടിടത്തും തോറ്റമ്പുമ്പോള്‍ നെഹ്‌റു കുടുംബം ഗതികിട്ടാ പ്രേതങ്ങളായി മാറുമെന്ന ആശങ്കയാണ് പരക്കെ.  

യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് വ്യക്തമായി.  യോഗിയുടെ വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന്പറയുന്ന പിണറായി വിജയന്‍ പിന്നെന്തിനാണ് ചികിത്സയ്‌ക്കു വേണ്ടി അമേരിക്കയില്‍ പോയതെന്ന് പറയണം. സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്ന സര്‍ക്കാരാണ്‌കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഭീകരവാദത്തോട് ഇവിടുത്തെ സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന സ്ഥലം കേരളമാണ്. പിണറായി വിജയന്‍ സര്‍ക്കാരാണ് ഭീകരവാദികള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത്.

കൊവിഡ് ടിപിആര്‍ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. മരണ നിരക്കില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. മരണനിരക്ക് പൂഴ്‌ത്തിവെച്ച മനുഷ്യത്വ വിരുദ്ധമായ സംസ്ഥാന സര്‍ക്കാരാണിത്. സ്ത്രീപീഡന കേസിലും എസ്ടി-എസ്‌സി അതിക്രമങ്ങളിലും കേരളം നമ്പര്‍ വണ്ണാണ്. ആറുമണി വാര്‍ത്താസമ്മേളനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ വിമര്‍ശിക്കാറുള്ള പിണറായി വിജയന്‍ തിരിച്ച് വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ പ്രാദേശിക വികാരം കത്തിക്കുന്നത് ലജ്ജാകരമാണ്. സര്‍ക്കാര്‍ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.  ഉത്തര്‍ പ്രദേശ ്മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്തിന് ജയിലില്‍ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വര്‍ഗീയ ലഹള നടന്നിട്ടില്ല. ഒരാള്‍ പോലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്‌ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവന്‍ ജയിലിലടച്ചു. പിന്നെ ടിപിആര്‍ ഒരിക്കല്‍പോലും ഇരുപത്കടന്നിട്ടില്ല. ഒരു കൊവിഡ് മരണവും മറച്ചുവച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലുംഅമേരിക്കയില്‍ ചികിത്സക്കു പോയിട്ടില്ല. എല്ലാ ദിവസവും ആറു മണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ.  

യോഗി ആദിത്യനാഥിന്റെ പ്രയോഗം പിണറായി വിജയന് നന്നായി കൊണ്ടു എന്നുവേണം കരുതാന്‍. യുപി കേരളമായി മാറിയാല്‍ നല്ല വിദ്യാഭ്യാസവും ആരോഗ്യവുമുള്ള സംസ്ഥാനമാകുമെന്നാണ് പിണറായിയുടെ ഉറപ്പ്. ഒരു തവണ തെറ്റുപറ്റിയാല്‍ അത് തിരുത്താന്‍ അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവരും. ഏതായാലും കമ്മ്യുണിസ്റ്റുപാര്‍ട്ടികള്‍ യുപിയില്‍ ബിജെപിക്ക് വോട്ട് നല്‍കില്ലെന്നുറപ്പ്. കേരളത്തില്‍ 3.5 കോടി  ജനസംഖ്യയേയുള്ളൂ. യുപിയില്‍ അതിന്റെ ആറിരട്ടി ഉണ്ടെന്നോര്‍ക്കണം. അവിടെ ഒരാളെ പോലും ജയിപ്പിക്കാന്‍ കഴിയുന്ന ശക്തിയും സ്വാധീനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കില്ലെന്നാശ്വസിക്കാം.

Tags: congressകുടുംബംനെഹ്‌റുമറുപുറം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.