Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയില്‍ അസദുദ്ദീന്‍ ഒവൈസി തീ തുപ്പുന്നു; വര്‍ഗ്ഗീയകലാപത്തിനാഹ്വാനം ചെയ്യുന്ന പ്രസംഗം നിരോധിക്കണമെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുള്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വര്‍ഗ്ഗീയവിഷം തുപ്പുന്ന, മുസ്ലിങ്ങളെ കലാപത്തിനാഹ്വാനം ചെയ്യുന്ന പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം യുപി പൊലീസിനെയാണ് താക്കീത് ചെയ്യുന്നത്: 'മുസ്ലിങ്ങള്‍ക്കെതിരായ അതിക്രം പൊലീസ് നിര്‍ത്തണം'. ഇതായിരുന്നു ഒവൈസിയുടെ പച്ചയ്‌ക്കുള്ള ആഹ്വാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 09:45 pm IST
inIndia

ന്യൂദല്‍ഹി: ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുള്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വര്‍ഗ്ഗീയവിഷം തുപ്പുന്ന, മുസ്ലിങ്ങളെ കലാപത്തിനാഹ്വാനം ചെയ്യുന്ന പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം യുപി പൊലീസിനെയാണ് താക്കീത് ചെയ്യുന്നത്: ‘മുസ്ലിങ്ങള്‍ക്കെതിരായ അതിക്രം പൊലീസ് നിര്‍ത്തണം’. ഇതായിരുന്നു ഒവൈസിയുടെ പച്ചയ്‌ക്കുള്ള ആഹ്വാനം.

‘മോദിയും യോഗിയും എപ്പോഴും അധികാരത്തിലുണ്ടാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കാര്യങ്ങള്‍ മാറിയാല്‍ ആരാണ് നിങ്ങളെ രക്ഷിയ്‌ക്കുക? യോഗി അദ്ദേഹത്തിന്റെ ഗോരഖ്പൂരിലെ മഠത്തില്‍ പോകും, മോദി രാഷ്‌ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം ഏതെങ്കിലും മലമുകളിലേക്ക് പോകും. ഇന്ന് ഞങ്ങള്‍ മുസ്ലിങ്ങള്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ അതിക്രമങ്ങള്‍ മറക്കാന്‍ പോകുന്നില്ല. നിങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കും. അള്ളാ അവന്റെ ശക്തിയാല്‍ നിങ്ങളെ നശിപ്പിക്കും,’- ഇങ്ങിനെ പോകുന്നു ഒവൈസിയുടെ വിദ്വേഷപ്രസംഗം.

നിരവധി ബിജെപി നേതാക്കള്‍ ഒവൈസിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെ പ്രസംഗം വൈറലായി. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭീഷണിപ്പെടുത്തുന്ന ഈ പ്രസംഗം നിരോധിക്കണമെന്നാണ് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും യുപി സര്‍ക്കാരും ഒവൈസിക്കെതിരെ നടപടിയെടുക്കണമെന്നും ഗൗരവ് ഭാട്ടിയ ആവശ്യപ്പെടുന്നു.

ഒവൈസി ഇന്ത്യയെ അഫ്ഗാനിസ്ഥാനായി കാണരുതെന്ന് ബിജെപിയുടെ മുസ്ലിം നേതാവായ മൊഹ്‌സിന്‍ റാസ പറഞ്ഞു. ‘ഇവിടെ താലിബാന്‍ ഭരണമല്ല. ഇത്തരത്തിലുള്ള വിദ്വേഷപ്രസംഗം ഒവൈസി ഒഴിവാക്കണം,’ മൊഹ്‌സിന്‍ റാസ താക്കീത് ചെയ്യുന്നു. ഒവൈസിയെ മുഹമ്മദലി ജിന്നയുമായാണ് വിശ്വഹിന്ദുപരിഷത്ത് നേതാവ് വിനോദ് ബന്‍സാല്‍ താരതമ്യം ചെയ്തത്.

എന്നാല്‍ താന്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന് അംഗീകരിക്കാന്‍ ഒവൈസി തയ്യാറല്ല. ‘ഞാന്‍ കലാപത്തിനാഹ്വാനം ചെയ്യുകയോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ ചെയ്തില്ല. കാണ്‍പൂരിലെ പൊലീസ് അതിക്രമത്തെക്കുറിച്ചാണഅ പറഞ്ഞത്. മോദിയും യോഗിയും ഉള്ളതിനാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാമെന്ന് ധരിക്കുന്ന പൊലീസുകാര്‍ക്കെതിരെയാണ് ഞാന്‍ അഭിസംബോധന ചെയ്തത്. ഞങ്ങളുടെ നിശ്ശബ്ദത അംഗീകാരമായി കാണരുത്. മോദിയും യോഗിയും വിരമിച്ചാല്‍ ആരാണ് പൊലീസുകാരെ രക്ഷിക്കാന്‍ എത്തുക എന്നേ ഞാന്‍ ചോദിച്ചുള്ളൂ,’ -ഒവൈസി ന്യായീകരിക്കുന്നു.

ഒവൈസി പ്രസംഗത്തില്‍ സൂചിപ്പിക്കുന്ന കാണ്‍പൂര്‍ സംഭവം ഇതാണ്. കാണ്‍പൂരിലെ ദെഹാത്തിലാണ് മുഹമ്മദ് റഫീക്കിന്റെ കേസ് ഉണ്ടായത്. മുഹമ്മദ് റഫീഖിന്റെ താടി പിടിച്ചുവലിച്ചുവെന്നും അദ്ദേഹത്തെ ആക്രമിച്ചവര്‍ മുഖത്ത് മൂത്രമൊഴിച്ചെന്നുമാണ് പരാതി. കാണ്‍പൂര്‍ പൊലീസിനെതിരെ ഈയൊരു പരാതി ഉന്നയിച്ചത് റഫീഖ് അലിയുടെ മരുമകളാണ്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്. റഫീഖ് അലി മൂന്നോ നാലോ പേര്‍ ചേര്‍ന്ന് എത്തി റസൂലാബാദിലെ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള പൊലീസുകാരനെ ആക്രമിക്കുന്നു. ഒരു പൊലീസ് സംഘം അധികം വൈകാതെ റഫീക് അലിയുടെ വീട്ടില്‍ എത്തുന്നു. ഈ പൊലീസുകാര്‍ക്കെതിരെ റഫീഖ് അലിയുടെ മരുമകള്‍ അതിക്രമം നടത്തിയെന്ന് ആരോപണം ഉന്നയിച്ചു. അധികം വൈകാതെ റഫീഖ് അലിയുടെ കുടുംബം അവിടെ നിന്നും അപ്രത്യക്ഷമായി. പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഏപ്രില്‍ 21ന് കേസെടുത്തു. എന്നാല്‍ ഒവൈസി ആരോപിക്കുന്നത് റഫീഖ് അലിയുടെ താടി പിടിച്ചുവലിച്ചെന്നും മുഖത്ത് മൂത്രമൊഴിച്ചെന്നുമാണ്. ഇതില്‍ എത്രത്തോളം സത്യമുണ്ട്?

മാത്രമല്ല, സത്യമല്ലാത്ത ഒരു സംഭവം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ പൊലീസ് മുഴുവന്‍ മുസ്ലിങ്ങള്‍ക്കെതിരാണ് എന്ന് പറയുന്ന ഒവൈസിയുടെ ആരോപണത്തില്‍ കഴമ്പില്ല. ഇത്തരം വര്‍ഗ്ഗീയവിദ്വേഷപ്രസംഗത്തിലൂടെ ഒവൈസിക്ക് രാഷ്‌ട്രീയ നേട്ടമുണ്ടായേക്കാം. എന്നാല്‍ ഇത് ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തിന്റെ പ്രതിച്ഛായയാണ് തകര്‍ക്കുന്നത്.

Tags: വിദ്വേഷപ്രസംഗംprotestbjpപോലീസ്പ്രസംഗംupഅസദുദ്ദീന്‍ ഒവൈസിAsaduddin Owaisiഎഐഎംഐഎംഅസാസുദ്ദീന്‍ ഒവൈസിവിദ്വേഷപ്രചാരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.