ചെന്നൈ : കുനൂരില്‍ ഹെലിക്കോപ്റ്റര്‍ അപകടം സംബന്ധിച്ച് വ്യോമസേനയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. അപകട സ്ഥലത്തെത്തി ഹെലിക്കോപ്റ്റര്‍ എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ്ങിന്റെ േനതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവ പരിശോധിക്കാനുള്ള നടപടിയും തുടരുകയാണ്.
സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ ഹെലികോപ്ടര്‍ അപകടം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. അതേസമയം ഹെലിക്കോപ്റ്ററിന്റെ തകര്‍ന്ന ഭാഗങ്ങള്‍ ശേഖരിച്ച് ഹെലികോപ്റ്റര്‍ പുനര്‍നിര്‍മ്മിക്കാനാണ് സംയുക്ത സേനാ സംഘം ശ്രമംതുടങ്ങി. ഇതിനായി ഹെലികോപ്റ്ററിന്റെ ചിറക് പോലുള്ള ഭാഗങ്ങള്‍ കയര്‍ ഉപയോഗിച്ച് നീക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.
അപകടം സംബന്ധിച്ച് അന്വേഷിക്കുന്നതിനായി എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോയും, തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരും ശനിയാഴ്ച സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പ്രദേശവാസികളില്‍ നിന്നും ഇവര്‍ മൊഴിയെടുത്തു. പരിശോധനകള്‍ ഇനിയുള്ള ദിവസങ്ങളിലും തുടരും. അപകട ദിവസമുണ്ടായ പ്രതികൂല കാലാവസ്ഥ, ഹെലിക്കോപ്റ്റര്‍ ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കും. അതിനുശേഷമായിരിക്കും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: