Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രുതി മനോഹരം ഗീതലാലസം…; ഹരിവരാസനത്തിന് നൂറാണ്ട് തികയുന്നു

1922-23 കാലഘട്ടത്തിലാണ് ഹരിവരാസനം എഴുതപ്പെട്ടത് എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച ആധികാരിക രേഖകളൊന്നും ലഭ്യമല്ലെങ്കിലും ആദ്യ കയ്യെഴുത്തുപ്രതി കണ്ടെടുക്കാനായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകള്‍ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് കണക്കാക്കുന്നത്. കമ്പക്കുടി കുളത്ത് അയ്യരാണ് രചിച്ചത് എന്ന വാദവുമുണ്ട്. ജാനകിയമ്മ എഴുതിയ കയ്യെഴുത്ത് പ്രതിയാണ് ലഭ്യമായിട്ടുള്ളത്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Dec 10, 2021, 07:05 pm IST
inKerala

തൃശ്ശൂര്‍: മനസുകളില്‍ ഭക്തിരസാമൃതം നിറയ്‌ക്കുന്ന ഹരിവരാസനത്തിന് നൂറാണ്ട് തികയുന്നു. 2022 ജനുവരി മുതല്‍ 2023 ജനുവരി വരെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ശതാബ്ദി ആഘോഷത്തിനൊരുങ്ങുകയാണ് ശബരിമല അയ്യപ്പസേവാ സമാജവും ഭക്തസമൂഹവും.

1922-23 കാലഘട്ടത്തിലാണ് ഹരിവരാസനം എഴുതപ്പെട്ടത് എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച ആധികാരിക രേഖകളൊന്നും ലഭ്യമല്ലെങ്കിലും ആദ്യ കയ്യെഴുത്തുപ്രതി കണ്ടെടുക്കാനായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകള്‍ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് കണക്കാക്കുന്നത്. കമ്പക്കുടി കുളത്ത് അയ്യരാണ് രചിച്ചത് എന്ന വാദവുമുണ്ട്. ജാനകിയമ്മ എഴുതിയ കയ്യെഴുത്ത് പ്രതിയാണ് ലഭ്യമായിട്ടുള്ളത്.

അഷ്ടകം എന്ന രചനാ ശൈലിയാണ് ഹരിവരാസനത്തിന്റേത്. എട്ട് ഖണ്ഡികകളിലായി 32 വരികളാണുള്ളത്. 108 വാക്കുകളും 352 അക്ഷരങ്ങളുമുണ്ട്. 1923 മുതല്‍ ഹരിവരാസനം കീര്‍ത്തനരൂപത്തില്‍ പാടിപ്പോന്നിട്ടുണ്ട്. 1950കളിലാണ് ശബരിമലയില്‍ എല്ലാദിവസവും ഹരിവരാസനം ആലപിക്കാന്‍ ആരംഭിച്ചത്. അത്താഴശീവേലിക്ക് ശേഷം നടയടക്കുന്നതിന് മുമ്പായി ഹരിവരാസനം ചൊല്ലുന്നതാണ് രീതി. ഹരിവരാസനം പാടിക്കഴിയുന്നതോടെ അയ്യപ്പസ്വാമി യോഗനിദ്രയിലാകുമെന്നാണ് സങ്കല്പം.  

1975 ലാണ് ഇന്ന് കേള്‍ക്കുന്ന മധ്യമാവതി രാഗത്തില്‍ ഹരിവരാസനം ചിട്ടപ്പെടുത്തിയത്. സംഗീത സംവിധായകന്‍ ജി.ദേവരാജനാണ് സംഗീതം പകര്‍ന്നത്. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് സ്വരം പകര്‍ന്നതോടെ കേള്‍ക്കുന്നവര്‍ക്ക് അതൊരു അലൗകികാനുഭൂതിയായി. 1975 ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലും ഹരിവരാസനം ഉള്‍പ്പെടുത്തിയിരുന്നു.

തികഞ്ഞ അയ്യപ്പ ഭക്തയായിരുന്ന ജാനകിയമ്മ തന്റെ മുപ്പതാം വയസിലാണ് ഹരിവരാസനം രചിച്ചതെന്നാണ് കണക്കാക്കുന്നത്. ആറാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് എഴുതിയത്. ആണ്‍കുട്ടി ജനിച്ചതോടെ അയ്യപ്പന്‍ എന്ന് പേരിടുകയും ചെയ്തു. കല്ലടക്കൂട്ടം എന്ന പേരിലറിയപ്പെട്ടിരുന്ന ആദ്യകാല ഭജന സംഘമാണ് കേരളത്തിലെമ്പാടും ഹരിവരാസനം പാടി പരിചയപ്പെടുത്തിയത്. ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലെമ്പാടും ഹരിവരാസനം പ്രശസ്തമാണ്.

Tags: SABARIMALAkj yesudas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.