Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കനത്തമഴ; ചെന്നൈ നഗരം വെള്ളപ്പൊക്ക ഭീതിയില്‍; മൂന്നു ജലസംഭരണികള്‍ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

2015ല്‍ ചെമ്പരാക്കം ജലസംഭരണിയില്‍ നിന്ന് അമിതമായി വെള്ളം തുറന്നു വിട്ടതാണ് അന്ന് ചെന്നൈ വെള്ളത്തിനടിയിലാവാന്‍ കാരണം. അന്ന് ഏകദേശം നാലു ലക്ഷത്തോളം വീടുകളില്‍ വെള്ളം കയറിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 10:47 am IST
inIndia

ചെന്നൈ: കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ നഗരം വെള്ളപ്പൊക്ക ഭീതിയില്‍. 2015 ലെ വെള്ളപ്പൊക്കത്തിനുശേഷമുള്ള ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഇതിനോടകം തന്നെ വെള്ളത്തിനടിയിലായി. ചെന്നൈയില്‍ 23 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. നുങ്കമ്പാക്കത്ത് 21.5 സെന്റിമീറ്റര്‍ മഴയും, ചെന്നൈ വിമാനത്താവളത്തില്‍ 11.3 സെന്റിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.  

നഗരത്തില്‍ പലയിടത്തും വെള്ളം നിറഞ്ഞതോടെയാണ് പുലര്‍ച്ചെ ജനം ഉണര്‍ന്നത്. മുമ്പലം പ്രദേശത്തെ ആശുപത്രികളിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളെ ബോട്ടില്‍ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മൈലാപ്പൂര്‍, വേളാച്ചേരി, ടി. നഗര്‍ തുടങ്ങി ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. പാളങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ബീച്ച് സ്റ്റേഷനും എഗ്മോറിനും ഇടയിലുള്ള ഇഎംയു സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഗഗന്‍ദീപ് സിങ് ബേദിയ്‌ക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വടക്കന്‍ ചെന്നൈയിലെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്തി. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് ചെന്നൈ എംഎല്‍എമാരോട് അവരവരുടെ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്റ്റാലിന്‍ നിര്‍ദേശിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യന്‍ ഇന്നു രാവിലെ തന്റെ മണ്ഡലമായ സൈദാപ്പേട്ട് സന്ദര്‍ശിച്ചിരുന്നു.  

നഗരത്തില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അടുത്ത ഏതാനും മണിക്കൂറുകളില്‍ ചെന്നൈയിലും തിരുവള്ളുവര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സേലം, ധര്‍മപുരി, വെല്ലൂര്‍, റാണിപ്പേട്ട, മയിലാടുതുറൈ, പുതുക്കോട്ട, അരിയല്ലൂര്‍, പെരമ്പൂര്‍, മധുരൈ, വിരുദനഗര്‍, ശിവഗംഗ, തിരുനല്‍വേലി, തെങ്കാശി, കന്യാകുമാരി, രാമനാഥപുരം ജില്ലകളിലും ഞായറാഴ്ച ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകും. നവംബര്‍ ഒമ്പതു മുതല്‍ 12 വരെ തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്.  

ചെന്നൈയുടെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ചെമ്പരാക്കം, പുഴല്‍ ജലസംഭരണികള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുഴല്‍ ജലസംഭരണിയില്‍ നിന്ന് സെക്കന്‍ഡില്‍ 1000 ഘനയടി വെള്ളവും ചെമ്പരാക്കം ജലസംഭരണിയില്‍ നിന്ന് സെക്കന്‍ഡില്‍ 500 ഘനയടി വെള്ളവുമാകും തുറന്നു വിടുക. അതു പോലെ തന്നെ പൂണ്ടി ജലസംഭരണിയില്‍ നിന്ന് സെക്കന്‍ഡില്‍ 3000 ഘനയടി വെള്ളവും തുറന്നുവിടും.  2015ല്‍ ചെമ്പരാക്കം ജലസംഭരണിയില്‍ നിന്ന് അമിതമായി വെള്ളം തുറന്നു വിട്ടതാണ് അന്ന് ചെന്നൈ വെള്ളത്തിനടിയിലാവാന്‍ കാരണം. അന്ന് ഏകദേശം നാലു ലക്ഷത്തോളം വീടുകളില്‍ വെള്ളം കയറിയിരുന്നു. 

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ സംസ്ഥാന ജലവിഭവ അധികാരികള്‍ കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) നാലു സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.  

Tags: ചെന്നൈfloodമുന്നറിയിപ്പ്Rain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.