Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടണം ഉത്ഖനനത്തിന് പിന്നില്‍ ദുരൂഹ ബന്ധങ്ങള്‍; ചെറിയാന്റെ കണ്ടെത്തലുകള്‍ അബദ്ധ ചരിത്രങ്ങള്‍

ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തമിള്‍ മയ്യം എന്ന സംഘടനയുടെ പ്രസിഡന്റ് ഫാ. ഗാസ്പര്‍ രാജ് മരിയ പൗലിനുമായി ഡോ. ചെറിയാനും കൂട്ടര്‍ക്കുമുള്ള ബന്ധം ദുരൂഹമാണ്. എല്‍ടിടിഇയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് ഫാ. ഗാസ്പര്‍രാജും അദ്ദേഹത്തിന്റെ സംഘടനയുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംഘടനയിലെ മറ്റ് ചിലരും ഗവേഷണത്തിന്റെ ഭാഗമാണ്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 21, 2021, 05:20 pm IST
in Kerala
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലൈസന്‍സ് റദ്ദാക്കിയിട്ടും പാമ എന്ന സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ തുടരുന്ന പട്ടണം ഉത്ഖനനം

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലൈസന്‍സ് റദ്ദാക്കിയിട്ടും പാമ എന്ന സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ തുടരുന്ന പട്ടണം ഉത്ഖനനം

തൃശ്ശൂര്‍: ഡോ. പി.ജെ. ചെറിയാന്റെ നേതൃത്വത്തിലുള്ള പട്ടണം ഉത്ഖനനത്തിന് പിന്നിലെ ദുരൂഹ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിലും സമാന രീതിയില്‍ തമിഴ്‌നാട്ടിലും ഉത്ഖനനത്തിന് നേതൃത്വം നല്കുന്ന ചിലര്‍ക്ക് നിരോധിത ഭീകര സംഘടന എല്‍ടിടിഇയുമായുള്ള ബന്ധം അന്വേഷിക്കണമെന്നാണ് ആവശ്യം. പാമ എന്ന സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തിലുള്ള ഉത്ഖനനം നിര്‍ത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോപണം.

ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തമിള്‍ മയ്യം എന്ന സംഘടനയുടെ പ്രസിഡന്റ് ഫാ. ഗാസ്പര്‍ രാജ് മരിയ പൗലിനുമായി ഡോ. ചെറിയാനും കൂട്ടര്‍ക്കുമുള്ള ബന്ധം ദുരൂഹമാണ്. എല്‍ടിടിഇയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് ഫാ. ഗാസ്പര്‍രാജും അദ്ദേഹത്തിന്റെ സംഘടനയുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംഘടനയിലെ മറ്റ് ചിലരും ഗവേഷണത്തിന്റെ ഭാഗമാണ്.  

തമിഴ് വേറിടല്‍ വാദത്തിന് ചരിത്രപരമായി സാധുത നല്കാനുള്ള ശ്രമമാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് ആരോപണം. ഇടതു ചരിത്രകാരന്മാരും ബുദ്ധിജീവികളും ഇതിന് കൂട്ടുനില്‍ക്കുകയാണ്. 2008ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്താണ് പട്ടണം ഉത്ഖനനത്തിന് ആരംഭം. പ്രാചീന തമിഴകത്തിന്റെ പ്രാഗ്-ചരിത്രം (പ്രീ ഹിസ്റ്റോറിക്) അന്വേഷിച്ചാണ് ഗവേഷണമെന്നാണ് കെസിഎച്ച്ആര്‍ അന്ന് കേന്ദ്ര ആര്‍ക്കിയോളജി വകുപ്പിനെയും പൊതുസമൂഹത്തെയും ധരിപ്പിച്ചിരുന്നത്.  

2016ല്‍ കെസിഎച്ച്ആറിന്റെ അനുമതി റദ്ദാക്കിയതിനെത്തുടര്‍ന്ന് ഡോ. പി.ജെ. ചെറിയാന്റെ നേതൃത്വത്തിലുള്ള പാമയ്‌ക്ക് ലൈസന്‍സ് ലഭിച്ചത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉപദേശക സമിതിയംഗമായിരുന്ന ഇടതുപക്ഷ ചരിത്രകാരന്‍ ഡോ. കെ. രാജന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും വ്യക്തമായിട്ടുണ്ട്. പഞ്ചാബിലെ സിഖ് വേറിടല്‍ വാദം പോലെ ദക്ഷിണേന്ത്യയില്‍ തമിഴ് വേറിടല്‍ വാദം വളര്‍ത്താന്‍ ആവശ്യമായ കൃത്രിമ ചരിത്രം നിര്‍മിച്ചെടുക്കുകയെന്ന ദൗത്യമാണ് ഡോ. ചെറിയാന്റെ നേതൃത്വത്തിലെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.

പട്ടണം ഉത്ഖനനം: ചെറിയാന്റെ കണ്ടെത്തലുകള്‍ അബദ്ധ ചരിത്രങ്ങള്‍

തൃശ്ശൂര്‍: പട്ടണം ഉത്ഖനനം സംബന്ധിച്ച ഡോ. ചെറിയാന്റെ കണ്ടെത്തലുകള്‍ അബദ്ധങ്ങളാണെന്ന് പുരാവസ്തു ശാസ്ത്രജ്ഞരടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2011ല്‍ തിരുവനന്തപുരത്ത് നടന്ന ആര്‍ക്കിയോളജി കോണ്‍ഫറന്‍സില്‍ ഡോ. ചെറിയാന്‍ തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചുവെങ്കിലും രൂക്ഷവിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.  

രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന മുസിരിസ് കൊടുങ്ങല്ലൂരല്ലെന്നും പറവൂരിനടുത്ത പട്ടണം എന്ന ചെറിയ സ്ഥലമാണെന്നുമായിരുന്നു ചെറിയാന്റെ വാദം. ബിസി ഒന്നാം നൂറ്റാണ്ടില്‍ തമിഴ് ചേര രാജാക്കന്മാര്‍ പട്ടണം കേന്ദ്രമാക്കി ഭരണം നടത്തിയെന്നും പ്രാചീന റോമുമായി വ്യാപാര ബന്ധം പുലര്‍ത്തിയെന്നും സ്ഥാപിക്കാനാണ് ശ്രമം നടന്നത്. സെന്റ് തോമസിന്റെ വരവും ക്രിസ്തുമതത്തിന്റെ വ്യാപനവും സംബന്ധിച്ച നിഗമനങ്ങളും ചെറിയാന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു.  

ഡോ. ചെറിയാന്റെയും ഫാ. ഗാസ്പര്‍ രാജിന്റെയും നേതൃത്വത്തില്‍ ഇതേ ലക്ഷ്യത്തോടെ തമിഴ്‌നാട്ടിലെ കീഴടി, ഉറൈയൂര്‍, കാവേരിപട്ടണം, അരിക്കമേട് എന്നിവിടങ്ങളിലും സമാനമായ ഗവേഷണം ആരംഭിക്കുകയും ഇത്തരം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.  

തെറ്റായ ചരിത്രമാണ് ഇവര്‍ അവതരിപ്പിക്കുന്നതെന്ന് 2011-ല്‍ തന്നെ തമിഴ്‌നാട് ആര്‍ക്കിയോളജി വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. ആര്‍. നാഗസ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. പ്രശസ്ത ആര്‍ക്കിയോളജിസ്റ്റ് എ. സുന്ദരയും ഇതേ അഭിപ്രായം രേഖപ്പെടുത്തി. ഡോ. ചെറിയാനുള്‍പ്പെടെ ഉത്ഖനനത്തിന് നേതൃത്വം നല്കിയവരാരും ആര്‍ക്കിയോളജിസ്റ്റുകളല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

World

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Samskriti

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

പുതിയ വാര്‍ത്തകള്‍

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.