Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കമാലി- ശബരിമല റെയില്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പച്ചക്കൊടി; പ്രധാനമന്ത്രി നിരീക്ഷിക്കുന്നു

പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവന്‍ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടില്‍ കേരളവും ഉറച്ച് നിന്നു. എന്നാല്‍ പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍ ജനുവരിയില്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് വീണ്ടും സജീവമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 08:07 am IST
inKerala

ഇടുക്കി: ഏറെ നാളായി മുടങ്ങി ശബരി റെയില്‍ പാതയ്‌ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പച്ചക്കൊടി. പദ്ധതിയുടെ ആകെ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചതോടെ പദ്ധതി വീണ്ടും ട്രാക്കിലായെന്ന് കേന്ദ്ര റെയില്‍വേ അറിയിച്ചു. ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകരുടെയും മലയോര ജനതയുടെയും സ്വപ്നമാണ് പദ്ധതി.

പദ്ധതിയുമായി റെയില്‍വേ മുന്നോട്ട് പോവുകയാണെന്ന ശുഭകരമായ വാര്‍ത്ത ഡീന്‍ കുര്യാക്കോസ് എംപിയുടെ കത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി അറിയിച്ചത്. നാട്ടുകാരുടെ എതിര്‍പ്പും മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരുകളുടെ താത്പര്യമില്ലായ്‌മയുമാണ് പദ്ധതി അനന്തമായി നീണ്ടുപോകാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

1997- 98ലെ കേന്ദ്ര റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 116 കിലോ മീറ്രര്‍ ദൈര്‍ഘ്യമുള്ള അങ്കമാലി- ശബരിമല റെയില്‍ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടി രൂപയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലൂടെ കടന്നുപോകേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം അഞ്ച് കിലോ മീറ്റര്‍ കുറച്ച് പാത എരുമേലി വരെയാക്കി. 2002ല്‍ അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോമീറ്റര്‍ ദൂരത്തിന്റെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയായി. സ്ഥലമേറ്റെടുപ്പിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണവും കാരണമാണ് പദ്ധതി പിന്നീട് മുന്നോട്ടുപോകാതിരുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതോടെ പദ്ധതി തുക 550 കോടിയില്‍ നിന്ന് 2017 ആയപ്പോഴേക്കും 2815 കോടി രൂപയായി.

പിന്നാലെ പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവന്‍ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടില്‍ കേരളവും ഉറച്ച് നിന്നു. എന്നാല്‍ പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍ ജനുവരിയില്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് വീണ്ടും സജീവമായത്. സംസ്ഥാനത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ  നിര്‍ദേശപ്രകാരം സംസ്ഥാന റെയില്‍വേ വികസന കോര്‍പ്പറേഷന്‍ പദ്ധതിയുടെ റിവേഴ്സ് എസ്റ്റിമേറ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. രാമപുരം മുതല്‍ എരുമേലി വരെയുള്ള 41 കിലോമീറ്റര്‍ ദൂരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ലിഡാര്‍ സര്‍വേ ഇനി പൂര്‍ത്തിയാക്കണം. മഴ മാറിയാലുടന്‍ ഏരിയല്‍ സര്‍വേ ആരംഭിക്കും. ഇപ്പോഴത്തെ കണക്കനുസരിച്ച് അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 70 കിലോമീറ്റര്‍ മാത്രം പൂര്‍ത്തിയാക്കാന്‍ 2825 കോടി രൂപ ചെലവ് വരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തുന്ന പദ്ധതിയായ പ്രഗതിയില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പെട്ടിട്ടുള്ള ഏക റെയില്‍ പദ്ധതിയാണ് ശബരിപാത. പദ്ധതി വൈകുന്നതിന് കഴിഞ്ഞ റെയില്‍വേ അവലോക യോഗത്തില്‍ സോണല്‍ ആഫീസുകളെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു.

ട്രാക്കിലാകുന്നത് സ്വപ്ന പദ്ധതി

പദ്ധതി പ്രഖ്യാപനം- 1997- 98

അങ്കമാലി മുതൽ എരുമേലി വരെ- 116 കിലോമീറ്റർ

അന്നത്തെ ചെലവ്- 550 കോടി രൂപ

നിലവിലെ ചിലവ് 2825 കോടി രൂപ (70 കി.മി)

24 വർഷത്തിനിടെ ഏഴര കിലോമീറ്റർ

കഴിഞ്ഞ 24 വർഷത്തിനിടെ അങ്കമാലി മുതൽ കാലടി വരയുള്ള ഏഴര കിലോമീറ്റർ മാത്രമാണ് നിർമ്മാണം പൂർത്തിയായത്.  പദ്ധതിയിൽ വിഭാവന ചെയ്തതുപോലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ തൊടുപുഴയിൽ യാഥാർത്ഥ്യമായിരുന്നെങ്കിൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമായിരുന്നു.

Tags: Prime Ministerറെയില്‍വേനരേന്ദ്രമോദിശബരിമലAngamali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.