Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍; യെച്ചൂരിയുടെത് പാര്‍ട്ടി നിലപാട്; മുഖ്യമന്ത്രി പിണറായി വിജയന്റേത് മുട്ടാപ്പോക്ക് മറുപടികള്‍

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നും ആചാര ലംഘനം പാടില്ലെന്നുമുള്ളതാണ് വിശ്വാസികളുടെയും ഹിന്ദു സംഘടനകളുടെയും നിലപാട്. എന്നാല്‍, യുവതികളെ കയറ്റണമെന്നതാണ് സിപിഎമ്മിന്റെയും സിപിഐയുടെയും ഇടതു സര്‍ക്കാരിന്റെയും നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2021, 08:54 am IST
in Kerala

കൊച്ചി: ശബരിമലയില്‍ ഇരുളിന്റെ മറവില്‍ യുവതികളെ പ്രവേശിപ്പിച്ചതും സര്‍ക്കാരിന്റെ ഒത്താശയോടെ ആചാര ലംഘനങ്ങള്‍ നടത്തിയതും  ചര്‍ച്ചയാകുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കാനാവാതെ വിയര്‍ക്കുകയാണ് ഇടതു സര്‍ക്കാര്‍. കോടതി വിധിക്ക് കാക്കാം, വിധി വന്നിട്ട് ഭക്തരുമായി ചര്‍ച്ച നടത്താം, വിധി പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് എന്നൊക്കെയുള്ള മുട്ടാപ്പോക്ക് മറുപടി മാത്രമാണ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കാനുള്ളത്.  

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നും ആചാര ലംഘനം പാടില്ലെന്നുമുള്ളതാണ് വിശ്വാസികളുടെയും ഹിന്ദു സംഘടനകളുടെയും നിലപാട്. എന്നാല്‍, യുവതികളെ കയറ്റണമെന്നതാണ് സിപിഎമ്മിന്റെയും സിപിഐയുടെയും  ഇടതു സര്‍ക്കാരിന്റെയും നിലപാട്.  

യുവതികളെ കയറ്റാന്‍ അവര്‍ കോടതി വിധിക്ക് കാത്തു നില്‍ക്കുകയായിരുന്നു. അതിനാലാണ് വിധി വന്നയുടന്‍ അതിന്റെ മറവില്‍ ആക്ടിവിസ്റ്റുകളായ, എന്നാല്‍ ഭക്തരേയല്ലാത്ത സ്ത്രീകളെ അവിടേക്ക് രാത്രിയില്‍ ആരുമറിയാതെ കയറ്റിയതും. ഇത് വലിയ തിരിച്ചടിയായപ്പോള്‍ അവര്‍ മലക്കം മറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നതിനാലാണ് അവര്‍ മാപ്പു പറഞ്ഞതും ഖേദം പ്രകടിപ്പിച്ചതും. ബിന്ദു അമ്മിണി ഭക്തയല്ല ആക്ടിവിസ്റ്റാണെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊടുന്നനെ പാര്‍ട്ടിയുടെ യഥാര്‍ഥ നിലപാട് വ്യക്തമാക്കിയതോടെ മാപ്പു പറഞ്ഞും മറ്റുമുള്ള കളി പൊളിഞ്ഞു. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് ആത്മാര്‍ഥതയില്ലാത്തതും പൊള്ളയാണെന്നും തെളിഞ്ഞു.

സര്‍ക്കാരിന്റെ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ വിധി വന്ന ശേഷമല്ല, ഇപ്പോഴാണ് കൃത്യമായ നിലപാട് പ്രഖ്യാപിക്കേണ്ടത്. അങ്ങനെയെങ്കില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ അങ്ങനെ ചെയ്യുമെന്നു സര്‍ക്കാര്‍ പറയുന്നില്ല.  

നിലപാടില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി തന്നെ മാപ്പു പറയുകയുംപുതിയ നിലപാട് പ്രഖ്യാപിക്കുകയുമാണ് ചെയ്യേണ്ട മറ്റൊന്ന്. മുഖ്യമന്ത്രി അതിന് തയാറാകുന്നില്ലെന്നു മാത്രമല്ല യെച്ചൂരിയുടെ നിലപാടിന് അനുകൂലമായി പ്രതികരിക്കുന്നു. അതിനര്‍ഥം നിലപാട് മാറിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞതു തന്നെയാണ് പാര്‍ട്ടി, സര്‍ക്കാര്‍ നിലപാടെന്നുമാണ്.

മാത്രമല്ല വിധി എതിരാണെങ്കില്‍ എന്തു ചെയ്യുമെന്ന് പറയേണ്ടതും സര്‍ക്കാരാണ്, പ്രത്യേകിച്ച് തുടര്‍ ഭരണം ലഭിക്കുമെന്ന് അവകാശപ്പെടുന്ന സാഹചര്യത്തില്‍. വിധി മറികടക്കാന്‍ നിയമം കൊണ്ടുവരുമോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. എന്നാല്‍, അത്തരമൊരു മറുപടിയും പിണറായി സര്‍ക്കാര്‍ നല്‍കുന്നില്ല. ഗൂഢലക്ഷ്യവും നിലപാടില്‍ കള്ളത്തരവുമുള്ളതിനാലാണ് സര്‍ക്കാരിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്തത്.

Tags: Pinarayi Vijayanelectioncpimsitaram yechury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.