Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബദറുദ്ദീന്‍ അജ്മലുമായി കോണ്‍ഗ്രസ് അസമില്‍ ഉണ്ടാക്കിയത് ആത്മഹത്യാപരമായ സഖ്യം

ആരാണ് ബദറുദ്ദീന്‍ അജ്മല്‍? ബംഗ്ലാദേശില്‍ ജനിച്ച് അസമില്‍ എത്തിയ മുസ്ലിങ്ങളുടെ രക്ഷകനാണ് ബദറുദ്ദീന്‍ അജ്മല്‍ കണക്കനുസരിച്ച് അസമില്‍ 35 ശതമാനം മുസ്ലിം വോട്ടുകളുണ്ട്. ഇത് മുഴുവന്‍ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കുകയായിരുന്നു ബദറുദ്ദീന്‍ അജ്മലുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 08:43 pm IST
inIndia

ഗുവാഹത്തി: അസമിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലിംവോട്ടുകള്‍ ഉറപ്പിക്കാന്‍ ബദറുദ്ദീന്‍ അജ്മലുമായി ഉണ്ടാക്കിയത് ആത്മഹത്യാപരമായ സഖ്യം. എല്ലാ അര്‍ത്ഥത്തിലും ഇവിടെ ജനപിന്തുണ നഷ്ടമായ കോണ്‍ഗ്രസ് പിന്നീട് ബദറുദ്ദീന്റെ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടു (എ ഐയുഡിഎഫ്)മായി സഖ്യമുണ്ടാക്കുകയായിരുന്നു.

ആരാണ് ബദറുദ്ദീന്‍ അജ്മല്‍? ബംഗ്ലാദേശില്‍ ജനിച്ച് അസമില്‍ എത്തിയ മുസ്ലിങ്ങളുടെ രക്ഷകനാണ് ബദറുദ്ദീന്‍ അജ്മല്‍ കണക്കനുസരിച്ച് അസമില്‍ 35 ശതമാനം മുസ്ലിം വോട്ടുകളുണ്ട്. ഇത് മുഴുവന്‍ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കുകയായിരുന്നു ബദറുദ്ദീന്‍ അജ്മലുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ലക്ഷ്യം.

എന്നാല്‍ ഈ സഖ്യം വഴി പരോക്ഷമായി ബിജെപിയ്‌ക്ക് അനുകൂലമാവുകയാണ്. കാരണം അസമിലെ മറ്റ് ഭാഗങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് മറന്നുപോയി. ഉദാഹരണത്തിന് തദ്ദേശിയരായ അസം ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം എ ഐയുഡിഎഫും അതിന്റെ സ്ഥാപകന്‍ അജ്മലും വര്‍ഗ്ഗീയവാദികളും വിഘടനവാദികളുമാണ്.

കിഴക്കന്‍ ബംഗാളില്‍ നിന്നും പിന്നീട് കഴിക്കന്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ദശലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ എത്തിയപ്പോള്‍ ജനസംഖ്യയില്‍ വലിയ മാറ്റം സംഭവിച്ച ലോവര്‍ അസമിലെ (ബംഗാള്‍ ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളുടെ അടിത്തറയാണ് ഇവിടം) മൗലാനയാണ് (ഇദ്ദേഹവും ബംഗാള്‍ ഭാഷ സംസാരിക്കുന്ന മുസ്ലിമാണ്) 2005ല്‍ എഐയുഡിഎഫ് സ്ഥാപിക്കുന്നത്. വിവാദമായ ഐഎംഡിടി നിയമം എന്നറിയപ്പെടുന്ന അനധികൃത കുടിയേറ്റക്കാര്‍ (ട്രിബ്യൂണലുകള്‍ വഴി നിശ്ചയിക്കല്‍) നിയമം, 1983 സുപ്രീംകോടതി റദ്ദാക്കിയതിന്റെ പ്രത്യാഘാതമെന്നോണമാണ് എഐയുഡിഎഫ് രൂപീകരിക്കപ്പെട്ടത്.

അസമിലേക്ക് ബംഗ്ലാദേശില്‍ നിന്നെത്തിയ വിദേശികളായ മുസ്ലിങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന അസം പ്രസ്ഥാനങ്ങളില്‍ നിന്നും ഇവരെ സംരക്ഷിക്കാന്‍ ഇന്ദിരാഗാന്ധി സര്‍ക്കാരാണ് ഐഎംഡിടി നിയമം കൊണ്ടുവന്നത്. അനധികൃതമായി ദശലക്ഷക്കണക്കിന് ബംഗ്ലാദേശി മുസ്ലിങ്ങള്‍ അസമിലേക്ക് ഒഴുകിയെത്തുന്നതിനെതിരെ 1979ലാണ് ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ (ആസു) പ്രക്ഷോഭം ആരംഭിച്ചത്. ഈ പ്രക്ഷോഭത്തില്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി എത്തിയ നിരവധി മുസ്ലിം കുടിയേറ്റക്കാരെക്കുറിച്ച് അസമിലെ തദ്ദേശിയര്‍ നിരവധി പരാതികള്‍ ഫയല്‍ ചെയ്യുകയുണ്ടായി. വിദേശി നിയമം 1946 പ്രകാരമായിരുന്നു ഈ പരാതികള്‍ നല്‍കിയത്.  

1946ലെ നിയമമനുസരിച്ച് ഒരാള്‍ വിദേശയാണോ എന്നത് തെളിയിക്കേണ്ടത് കുടിയേറ്റക്കാരന്‍ തന്നെയാണ്. എന്നാല്‍ ഐഎംഡിടി നിയമം വിദേശപൗരനാണ് എന്ന് തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്വം പൊലീസിന്റെയോ പരാതിക്കാരന്റെയോ മേല്‍വെച്ചുകെട്ടുന്നു. അതായത് അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിയമമായിരുന്നു ഐഎംഡിടി നിയമം. ഈ നിയമത്തിനെതിരെ ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രിയായ സര്‍ബാനന്ദ സോണോവാല്‍ (പണ്ടത്തെ ആസു നേതാവ്) ഐഎംഡിടി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സുപ്രീംകോടതി ഐഎംഡിടി നിയമം എടുത്തുകളയാന്‍ ഉത്തരവിട്ടത്. സോണോവാലിലെ തദ്ദേശീയരായ അസം ജനത വീരനായകനായി കാണുമ്പോള്‍ അനധികൃത കുടിയേറ്റക്കാരെ രക്ഷിക്കാനാണ് അജ്മലിന്റെ എ ഐയുഡിഎഫ് ശ്രമിക്കുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ എ ഐയുഡിഎഫ് നേടി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദുബ്രിയില്‍ നിന്നും അജ്മല്‍ വിജയിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ എ ഐയുഡിഎഫ് നേടി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദുബ്രിയില്‍ നിന്നും അജ്മല്‍ വീണ്ടും വിജയിച്ചു. കൂടെ മൂന്ന് സീറ്റുകള്‍ കൂടി നേടി.

എന്നാല്‍ 2016ല്‍ ബിജെപി അധികാരത്തില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഐയുഡിഎഫ് തകര്‍ന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വെറും 13 സീറ്റുകള്‍ കിട്ടി. സ്ഥാനാര്‍ത്ഥിയായ അജ്മല്‍ തന്നെ തോല്‍ക്കുകയും ചെയ്തു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എ ഐയുഡിഎഫിനെ കരുത്ത് ചോര്‍ന്നു. നാല് സീറ്റില്‍ നിന്നും അത് ഒരു സീറ്റായി മാറി.

തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസ് നേതാവായിരിക്കുമ്പോള്‍ എഐയുഡിഎഫിനെ കോണ്‍ഗ്രസിന്റെ നാലയലത്ത് അടുപ്പിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതാക്കളാണ് മുസ്ലിം വോട്ടുകളില്‍ ചോര്‍ച്ച തടയാന്‍ പുതിയ സഖ്യവുമായി ഇറങ്ങിയിരിക്കുന്നത്. തദ്ദേശീയരെ വെറുപ്പിച്ചുകൊണ്ടുള്ള ഈ സഖ്യം എവിടെയെത്തുമെന്ന് മെയ് രണ്ട് ഉത്തരം പറയും.

Tags: congressഅസംസര്‍ബാനന്ദ സോനോവാല്‍Ajmalഅസം നിയമസഭാ തെരഞ്ഞെടുപ്പ് 2021എ ഐയുഡിഎഫ്ബദറുദ്ദീന്‍ അജ്മല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.