Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബദറുദ്ദീന്‍ അജ്മലുമായി കോണ്‍ഗ്രസ് അസമില്‍ ഉണ്ടാക്കിയത് ആത്മഹത്യാപരമായ സഖ്യം

ആരാണ് ബദറുദ്ദീന്‍ അജ്മല്‍? ബംഗ്ലാദേശില്‍ ജനിച്ച് അസമില്‍ എത്തിയ മുസ്ലിങ്ങളുടെ രക്ഷകനാണ് ബദറുദ്ദീന്‍ അജ്മല്‍ കണക്കനുസരിച്ച് അസമില്‍ 35 ശതമാനം മുസ്ലിം വോട്ടുകളുണ്ട്. ഇത് മുഴുവന്‍ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കുകയായിരുന്നു ബദറുദ്ദീന്‍ അജ്മലുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 08:43 pm IST
in India

ഗുവാഹത്തി: അസമിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലിംവോട്ടുകള്‍ ഉറപ്പിക്കാന്‍ ബദറുദ്ദീന്‍ അജ്മലുമായി ഉണ്ടാക്കിയത് ആത്മഹത്യാപരമായ സഖ്യം. എല്ലാ അര്‍ത്ഥത്തിലും ഇവിടെ ജനപിന്തുണ നഷ്ടമായ കോണ്‍ഗ്രസ് പിന്നീട് ബദറുദ്ദീന്റെ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടു (എ ഐയുഡിഎഫ്)മായി സഖ്യമുണ്ടാക്കുകയായിരുന്നു.

ആരാണ് ബദറുദ്ദീന്‍ അജ്മല്‍? ബംഗ്ലാദേശില്‍ ജനിച്ച് അസമില്‍ എത്തിയ മുസ്ലിങ്ങളുടെ രക്ഷകനാണ് ബദറുദ്ദീന്‍ അജ്മല്‍ കണക്കനുസരിച്ച് അസമില്‍ 35 ശതമാനം മുസ്ലിം വോട്ടുകളുണ്ട്. ഇത് മുഴുവന്‍ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കുകയായിരുന്നു ബദറുദ്ദീന്‍ അജ്മലുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ലക്ഷ്യം.

എന്നാല്‍ ഈ സഖ്യം വഴി പരോക്ഷമായി ബിജെപിയ്‌ക്ക് അനുകൂലമാവുകയാണ്. കാരണം അസമിലെ മറ്റ് ഭാഗങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് മറന്നുപോയി. ഉദാഹരണത്തിന് തദ്ദേശിയരായ അസം ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം എ ഐയുഡിഎഫും അതിന്റെ സ്ഥാപകന്‍ അജ്മലും വര്‍ഗ്ഗീയവാദികളും വിഘടനവാദികളുമാണ്.

കിഴക്കന്‍ ബംഗാളില്‍ നിന്നും പിന്നീട് കഴിക്കന്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ദശലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ എത്തിയപ്പോള്‍ ജനസംഖ്യയില്‍ വലിയ മാറ്റം സംഭവിച്ച ലോവര്‍ അസമിലെ (ബംഗാള്‍ ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളുടെ അടിത്തറയാണ് ഇവിടം) മൗലാനയാണ് (ഇദ്ദേഹവും ബംഗാള്‍ ഭാഷ സംസാരിക്കുന്ന മുസ്ലിമാണ്) 2005ല്‍ എഐയുഡിഎഫ് സ്ഥാപിക്കുന്നത്. വിവാദമായ ഐഎംഡിടി നിയമം എന്നറിയപ്പെടുന്ന അനധികൃത കുടിയേറ്റക്കാര്‍ (ട്രിബ്യൂണലുകള്‍ വഴി നിശ്ചയിക്കല്‍) നിയമം, 1983 സുപ്രീംകോടതി റദ്ദാക്കിയതിന്റെ പ്രത്യാഘാതമെന്നോണമാണ് എഐയുഡിഎഫ് രൂപീകരിക്കപ്പെട്ടത്.

അസമിലേക്ക് ബംഗ്ലാദേശില്‍ നിന്നെത്തിയ വിദേശികളായ മുസ്ലിങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന അസം പ്രസ്ഥാനങ്ങളില്‍ നിന്നും ഇവരെ സംരക്ഷിക്കാന്‍ ഇന്ദിരാഗാന്ധി സര്‍ക്കാരാണ് ഐഎംഡിടി നിയമം കൊണ്ടുവന്നത്. അനധികൃതമായി ദശലക്ഷക്കണക്കിന് ബംഗ്ലാദേശി മുസ്ലിങ്ങള്‍ അസമിലേക്ക് ഒഴുകിയെത്തുന്നതിനെതിരെ 1979ലാണ് ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ (ആസു) പ്രക്ഷോഭം ആരംഭിച്ചത്. ഈ പ്രക്ഷോഭത്തില്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി എത്തിയ നിരവധി മുസ്ലിം കുടിയേറ്റക്കാരെക്കുറിച്ച് അസമിലെ തദ്ദേശിയര്‍ നിരവധി പരാതികള്‍ ഫയല്‍ ചെയ്യുകയുണ്ടായി. വിദേശി നിയമം 1946 പ്രകാരമായിരുന്നു ഈ പരാതികള്‍ നല്‍കിയത്.  

1946ലെ നിയമമനുസരിച്ച് ഒരാള്‍ വിദേശയാണോ എന്നത് തെളിയിക്കേണ്ടത് കുടിയേറ്റക്കാരന്‍ തന്നെയാണ്. എന്നാല്‍ ഐഎംഡിടി നിയമം വിദേശപൗരനാണ് എന്ന് തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്വം പൊലീസിന്റെയോ പരാതിക്കാരന്റെയോ മേല്‍വെച്ചുകെട്ടുന്നു. അതായത് അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിയമമായിരുന്നു ഐഎംഡിടി നിയമം. ഈ നിയമത്തിനെതിരെ ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രിയായ സര്‍ബാനന്ദ സോണോവാല്‍ (പണ്ടത്തെ ആസു നേതാവ്) ഐഎംഡിടി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സുപ്രീംകോടതി ഐഎംഡിടി നിയമം എടുത്തുകളയാന്‍ ഉത്തരവിട്ടത്. സോണോവാലിലെ തദ്ദേശീയരായ അസം ജനത വീരനായകനായി കാണുമ്പോള്‍ അനധികൃത കുടിയേറ്റക്കാരെ രക്ഷിക്കാനാണ് അജ്മലിന്റെ എ ഐയുഡിഎഫ് ശ്രമിക്കുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ എ ഐയുഡിഎഫ് നേടി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദുബ്രിയില്‍ നിന്നും അജ്മല്‍ വിജയിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ എ ഐയുഡിഎഫ് നേടി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദുബ്രിയില്‍ നിന്നും അജ്മല്‍ വീണ്ടും വിജയിച്ചു. കൂടെ മൂന്ന് സീറ്റുകള്‍ കൂടി നേടി.

എന്നാല്‍ 2016ല്‍ ബിജെപി അധികാരത്തില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഐയുഡിഎഫ് തകര്‍ന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വെറും 13 സീറ്റുകള്‍ കിട്ടി. സ്ഥാനാര്‍ത്ഥിയായ അജ്മല്‍ തന്നെ തോല്‍ക്കുകയും ചെയ്തു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എ ഐയുഡിഎഫിനെ കരുത്ത് ചോര്‍ന്നു. നാല് സീറ്റില്‍ നിന്നും അത് ഒരു സീറ്റായി മാറി.

തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസ് നേതാവായിരിക്കുമ്പോള്‍ എഐയുഡിഎഫിനെ കോണ്‍ഗ്രസിന്റെ നാലയലത്ത് അടുപ്പിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതാക്കളാണ് മുസ്ലിം വോട്ടുകളില്‍ ചോര്‍ച്ച തടയാന്‍ പുതിയ സഖ്യവുമായി ഇറങ്ങിയിരിക്കുന്നത്. തദ്ദേശീയരെ വെറുപ്പിച്ചുകൊണ്ടുള്ള ഈ സഖ്യം എവിടെയെത്തുമെന്ന് മെയ് രണ്ട് ഉത്തരം പറയും.

Tags: congressഅസംസര്‍ബാനന്ദ സോനോവാല്‍Ajmalഅസം നിയമസഭാ തെരഞ്ഞെടുപ്പ് 2021എ ഐയുഡിഎഫ്ബദറുദ്ദീന്‍ അജ്മല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.