Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മധുബനിയുടെ ചാരുത

കൊട്ടാരവും കുടിലുകളും ഒരുപോലെ മനോഹരമാക്കി. സ്വയംവരം കഴിഞ്ഞിട്ടും ചിത്രവര്‍ണങ്ങള്‍ മായാതെ നിന്നു. അവയുടെ കീര്‍ത്തി കാലദേശങ്ങള്‍ക്ക് അപ്പുറത്തേക്ക് നീണ്ടു. മിഥിലയെ വര്‍ണാഭമാക്കിയ വിസ്മയ ചിത്രങ്ങള്‍ അങ്ങനെ 'മധുബനി'യെന്ന് ലോകപ്രസിദ്ധമായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 13, 2021, 11:55 am IST
inSamskriti

സീതാസ്വയംവരത്തിന് മിഥിലാപുരിയെ കമനീയമാക്കാനുള്ള ഒരുക്കത്തിലായിരുന്നു ജനകമഹാരാജാവ്. ചുമരുകളില്‍ ചിത്രമെഴുതി കൊട്ടാരവും അലങ്കാരച്ചാര്‍ത്തുകളാല്‍ കമനീയമാക്കണം. കൊട്ടാരം മാത്രമല്ല, പ്രജകളുടെ വീടുകളും അതുപോലെയാവണം. രാജാവ് ഉത്തരവിട്ടതോടെ മിഥിലയിലെ സ്ത്രീകള്‍ അതിന്റെ ചുമതലയേറ്റെടുത്തു. നാട്ടുചെടികളുടെ ഇലയും പൂക്കളും പിഴിഞ്ഞെടുത്ത നിറങ്ങളാല്‍ അവര്‍ ചുമരില്‍ ചിത്രമെഴുതി. കൊട്ടാരവും കുടിലുകളും ഒരുപോലെ  മനോഹരമാക്കി. സ്വയംവരം കഴിഞ്ഞിട്ടും ചിത്രവര്‍ണങ്ങള്‍ മായാതെ നിന്നു. അവയുടെ കീര്‍ത്തി കാലദേശങ്ങള്‍ക്ക് അപ്പുറത്തേക്ക് നീണ്ടു. മിഥിലയെ വര്‍ണാഭമാക്കിയ വിസ്മയ ചിത്രങ്ങള്‍ അങ്ങനെ ‘മധുബനി’യെന്ന് ലോകപ്രസിദ്ധമായി.  

ചിത്രകലയിലെ ‘പെണ്ണെഴുത്ത്’

പഴയ മിഥിലയാണ് ഇന്നത്തെ ബീഹാര്‍. ഉത്തര ബീഹാറെന്ന് കൃത്യമായി പറയാം. ബീഹാറിലെ ഒരു ജില്ലയുടെ പേരും മധുബനിയെന്നാണ്. ഭാരതത്തിന്റെ ചുമര്‍ചിത്ര പാരമ്പര്യത്തില്‍ രാമായണത്തോളം പഴക്കമുള്ള മധുബനി (മിഥില ആര്‍ട്) ഇന്നും ഉത്തര ബീഹാറിലെ സ്ത്രീകള്‍ക്ക് അതിജീവനവും ഉപജീവനവുമാകുന്നു. അമ്മയില്‍ നിന്ന് പെണ്‍മക്കളിലേക്ക് പകര്‍ന്നൊഴുകുന്ന കലാചാതുരി. പുരുഷന്മാര്‍ ഈ രംഗത്തുണ്ടെങ്കിലും മധുബനി പ്രാമാണികമായൊരു വികാസം നേടിയത് സ്ത്രീകളിലൂടെയാണ്. പെണ്‍മേല്‍ക്കോയ്‌മയുള്ള കലാരൂപമെന്നും മധുബനിയെ വിശേഷിപ്പിക്കാം.  

മുമ്പ് മണ്‍കുടിലുകളുടെ ചുമരുകളില്‍ വര്‍ണം പകര്‍ന്ന മധുബനി പിന്നീട് വസ്ത്രങ്ങളിലേക്കും കരകൗശലവസ്തുക്കളിലേക്കും ക്യാന്‍വാസുകൡലേക്കും ചുവടുമാറി. വന്‍നഗരങ്ങളിലെ കൊട്ടാരസമാനമായ കെട്ടിടച്ചുമരുകള്‍ക്കും റെയില്‍വേ കോച്ചുകള്‍ക്കും മധുബനിയിപ്പോള്‍ ചന്തം ചാര്‍ത്തുന്നു. 1960 കളില്‍ ബീഹാറിലുണ്ടായ അതിരൂക്ഷമായ വരള്‍ച്ചയും ക്ഷാമവുമാണ് മധുബനിയെ നിത്യനിവൃത്തിക്കായി ഉപയോഗപ്പെടുത്താന്‍ സ്ത്രീകളെ പ്രേരിപ്പിച്ചത്.  

മധുബനിയിലെ പ്രതി പാദ്യങ്ങള്‍

‘കാട്ടുതേന്‍’ എന്നാണ് മധുബനിയെന്ന വാക്കിനര്‍ഥം. മൂന്നു തരത്തിലുണ്ട് മധുബനി ചിത്രങ്ങള്‍. ഹിന്ദു പുരാണങ്ങളെ ആധാരമാക്കിയുള്ളവ, സാമൂഹിക പശ്ചാത്തലമുള്ളവ, പ്രകൃതിയെ പകര്‍ത്തുന്ന ചിത്രങ്ങള്‍. ശിവ ഭഗവാന്‍, രാധയും കൃഷ്ണനും, സരസ്വതി, ലക്ഷ്മി, ഗണേശന്‍ തുടങ്ങിയ ദേവീദേവന്മാരാണ് പുരാണചിത്രങ്ങള്‍ക്ക് പ്രമേയമാകുന്നത്. വിളവെടുപ്പ്, ചന്തകള്‍, രാജസദസ്സുകള്‍, വിവാഹം, ഗ്രാമീണ ഭാരതത്തിന്റെ പരിഛേദങ്ങള്‍ എല്ലാം സാമൂഹിക പ്രാധാന്യമുള്ള ചിത്രങ്ങളില്‍ ദൃശ്യമാണ്. സൂര്യചന്ദ്രന്മാരും പക്ഷിമൃഗാദികളും നിറയുന്നവയാണ് പ്രകൃതി ദൃശ്യങ്ങള്‍. ഇവയ്‌ക്കൊപ്പം തുളസിച്ചെടികളും ആല്‍മരങ്ങളും കാണാം.

പ്രകൃതി സമ്മാനിച്ച നിറങ്ങള്‍

പ്രാദേശികമായി കിട്ടുന്ന വസ്തുക്കളുപയോഗിച്ചാണ് മധുബനി ചിത്രങ്ങള്‍ വരയ്‌ക്കുന്നത്. ഇലകളുടേയും പൂക്കളുടേയും ചാറുകള്‍ കൊണ്ട് നിറമൊരുക്കുന്നു. നീലനിറത്തിന് ശംഖുപുഷ്പം, പിങ്കിന് ബോഗെന്‍ വില്ല, പച്ചയ്‌ക്ക് അമരപ്പയറിന്റെ ഇല, മഞ്ഞയ്‌ക്ക് മഞ്ഞള്‍, വെള്ളയ്‌ക്ക് അരിപ്പൊടി എന്നിങ്ങനെയാണ് നിറങ്ങള്‍ കണ്ടെത്തുന്നത്.  

മുള പരുവപ്പെടുത്തി ബ്രഷുകള്‍ ഉണ്ടാക്കുന്നു. വിരലില്‍ നിറം മുക്കിയും തീപ്പെട്ടി കമ്പുകൊണ്ടും ചിത്രം വരയ്‌ക്കാറുണ്ട്.  കടും നിറത്തിലുള്ള ചായക്കൂട്ടുകള്‍ സംരക്ഷിക്കാന്‍ ചിത്രം വരയ്‌ക്കും മുമ്പ് പേപ്പറുകളില്‍ ചാണകം പ്രത്യേകരീതിയില്‍ ഉപയോഗിക്കുന്നു. ചിത്രങ്ങള്‍ക്ക് കറുപ്പ് ഔട്ട്‌ലൈന്‍ നല്‍കാന്‍ ചാണകവും ചാരവും വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കും. ഇതുകൊണ്ട് പേപ്പറിന് അഥവാ ക്യാന്‍വാസിന് നല്‍കുന്ന കറുപ്പ് ഔട്ട് ലൈനുകള്‍ മായ്ച്ചു കളയാനാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

Kerala

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.