Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മധുബനിയുടെ ചാരുത

കൊട്ടാരവും കുടിലുകളും ഒരുപോലെ മനോഹരമാക്കി. സ്വയംവരം കഴിഞ്ഞിട്ടും ചിത്രവര്‍ണങ്ങള്‍ മായാതെ നിന്നു. അവയുടെ കീര്‍ത്തി കാലദേശങ്ങള്‍ക്ക് അപ്പുറത്തേക്ക് നീണ്ടു. മിഥിലയെ വര്‍ണാഭമാക്കിയ വിസ്മയ ചിത്രങ്ങള്‍ അങ്ങനെ 'മധുബനി'യെന്ന് ലോകപ്രസിദ്ധമായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 13, 2021, 11:55 am IST
in Samskriti

സീതാസ്വയംവരത്തിന് മിഥിലാപുരിയെ കമനീയമാക്കാനുള്ള ഒരുക്കത്തിലായിരുന്നു ജനകമഹാരാജാവ്. ചുമരുകളില്‍ ചിത്രമെഴുതി കൊട്ടാരവും അലങ്കാരച്ചാര്‍ത്തുകളാല്‍ കമനീയമാക്കണം. കൊട്ടാരം മാത്രമല്ല, പ്രജകളുടെ വീടുകളും അതുപോലെയാവണം. രാജാവ് ഉത്തരവിട്ടതോടെ മിഥിലയിലെ സ്ത്രീകള്‍ അതിന്റെ ചുമതലയേറ്റെടുത്തു. നാട്ടുചെടികളുടെ ഇലയും പൂക്കളും പിഴിഞ്ഞെടുത്ത നിറങ്ങളാല്‍ അവര്‍ ചുമരില്‍ ചിത്രമെഴുതി. കൊട്ടാരവും കുടിലുകളും ഒരുപോലെ  മനോഹരമാക്കി. സ്വയംവരം കഴിഞ്ഞിട്ടും ചിത്രവര്‍ണങ്ങള്‍ മായാതെ നിന്നു. അവയുടെ കീര്‍ത്തി കാലദേശങ്ങള്‍ക്ക് അപ്പുറത്തേക്ക് നീണ്ടു. മിഥിലയെ വര്‍ണാഭമാക്കിയ വിസ്മയ ചിത്രങ്ങള്‍ അങ്ങനെ ‘മധുബനി’യെന്ന് ലോകപ്രസിദ്ധമായി.  

ചിത്രകലയിലെ ‘പെണ്ണെഴുത്ത്’

പഴയ മിഥിലയാണ് ഇന്നത്തെ ബീഹാര്‍. ഉത്തര ബീഹാറെന്ന് കൃത്യമായി പറയാം. ബീഹാറിലെ ഒരു ജില്ലയുടെ പേരും മധുബനിയെന്നാണ്. ഭാരതത്തിന്റെ ചുമര്‍ചിത്ര പാരമ്പര്യത്തില്‍ രാമായണത്തോളം പഴക്കമുള്ള മധുബനി (മിഥില ആര്‍ട്) ഇന്നും ഉത്തര ബീഹാറിലെ സ്ത്രീകള്‍ക്ക് അതിജീവനവും ഉപജീവനവുമാകുന്നു. അമ്മയില്‍ നിന്ന് പെണ്‍മക്കളിലേക്ക് പകര്‍ന്നൊഴുകുന്ന കലാചാതുരി. പുരുഷന്മാര്‍ ഈ രംഗത്തുണ്ടെങ്കിലും മധുബനി പ്രാമാണികമായൊരു വികാസം നേടിയത് സ്ത്രീകളിലൂടെയാണ്. പെണ്‍മേല്‍ക്കോയ്‌മയുള്ള കലാരൂപമെന്നും മധുബനിയെ വിശേഷിപ്പിക്കാം.  

മുമ്പ് മണ്‍കുടിലുകളുടെ ചുമരുകളില്‍ വര്‍ണം പകര്‍ന്ന മധുബനി പിന്നീട് വസ്ത്രങ്ങളിലേക്കും കരകൗശലവസ്തുക്കളിലേക്കും ക്യാന്‍വാസുകൡലേക്കും ചുവടുമാറി. വന്‍നഗരങ്ങളിലെ കൊട്ടാരസമാനമായ കെട്ടിടച്ചുമരുകള്‍ക്കും റെയില്‍വേ കോച്ചുകള്‍ക്കും മധുബനിയിപ്പോള്‍ ചന്തം ചാര്‍ത്തുന്നു. 1960 കളില്‍ ബീഹാറിലുണ്ടായ അതിരൂക്ഷമായ വരള്‍ച്ചയും ക്ഷാമവുമാണ് മധുബനിയെ നിത്യനിവൃത്തിക്കായി ഉപയോഗപ്പെടുത്താന്‍ സ്ത്രീകളെ പ്രേരിപ്പിച്ചത്.  

മധുബനിയിലെ പ്രതി പാദ്യങ്ങള്‍

‘കാട്ടുതേന്‍’ എന്നാണ് മധുബനിയെന്ന വാക്കിനര്‍ഥം. മൂന്നു തരത്തിലുണ്ട് മധുബനി ചിത്രങ്ങള്‍. ഹിന്ദു പുരാണങ്ങളെ ആധാരമാക്കിയുള്ളവ, സാമൂഹിക പശ്ചാത്തലമുള്ളവ, പ്രകൃതിയെ പകര്‍ത്തുന്ന ചിത്രങ്ങള്‍. ശിവ ഭഗവാന്‍, രാധയും കൃഷ്ണനും, സരസ്വതി, ലക്ഷ്മി, ഗണേശന്‍ തുടങ്ങിയ ദേവീദേവന്മാരാണ് പുരാണചിത്രങ്ങള്‍ക്ക് പ്രമേയമാകുന്നത്. വിളവെടുപ്പ്, ചന്തകള്‍, രാജസദസ്സുകള്‍, വിവാഹം, ഗ്രാമീണ ഭാരതത്തിന്റെ പരിഛേദങ്ങള്‍ എല്ലാം സാമൂഹിക പ്രാധാന്യമുള്ള ചിത്രങ്ങളില്‍ ദൃശ്യമാണ്. സൂര്യചന്ദ്രന്മാരും പക്ഷിമൃഗാദികളും നിറയുന്നവയാണ് പ്രകൃതി ദൃശ്യങ്ങള്‍. ഇവയ്‌ക്കൊപ്പം തുളസിച്ചെടികളും ആല്‍മരങ്ങളും കാണാം.

പ്രകൃതി സമ്മാനിച്ച നിറങ്ങള്‍

പ്രാദേശികമായി കിട്ടുന്ന വസ്തുക്കളുപയോഗിച്ചാണ് മധുബനി ചിത്രങ്ങള്‍ വരയ്‌ക്കുന്നത്. ഇലകളുടേയും പൂക്കളുടേയും ചാറുകള്‍ കൊണ്ട് നിറമൊരുക്കുന്നു. നീലനിറത്തിന് ശംഖുപുഷ്പം, പിങ്കിന് ബോഗെന്‍ വില്ല, പച്ചയ്‌ക്ക് അമരപ്പയറിന്റെ ഇല, മഞ്ഞയ്‌ക്ക് മഞ്ഞള്‍, വെള്ളയ്‌ക്ക് അരിപ്പൊടി എന്നിങ്ങനെയാണ് നിറങ്ങള്‍ കണ്ടെത്തുന്നത്.  

മുള പരുവപ്പെടുത്തി ബ്രഷുകള്‍ ഉണ്ടാക്കുന്നു. വിരലില്‍ നിറം മുക്കിയും തീപ്പെട്ടി കമ്പുകൊണ്ടും ചിത്രം വരയ്‌ക്കാറുണ്ട്.  കടും നിറത്തിലുള്ള ചായക്കൂട്ടുകള്‍ സംരക്ഷിക്കാന്‍ ചിത്രം വരയ്‌ക്കും മുമ്പ് പേപ്പറുകളില്‍ ചാണകം പ്രത്യേകരീതിയില്‍ ഉപയോഗിക്കുന്നു. ചിത്രങ്ങള്‍ക്ക് കറുപ്പ് ഔട്ട്‌ലൈന്‍ നല്‍കാന്‍ ചാണകവും ചാരവും വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കും. ഇതുകൊണ്ട് പേപ്പറിന് അഥവാ ക്യാന്‍വാസിന് നല്‍കുന്ന കറുപ്പ് ഔട്ട് ലൈനുകള്‍ മായ്ച്ചു കളയാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

പുതിയ വാര്‍ത്തകള്‍

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.