Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാര്‍ട്ടി ഗ്രാമത്തിലെ സിപിഎം തേര്‍വാഴ്ച

അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎം എന്ന പാര്‍ട്ടി മനുഷ്യത്വവിരുദ്ധമായ ഒരു സംവിധാനമായാണ് പ്രവര്‍ത്തിക്കുക. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരും അല്ലാത്തവരുമെന്ന രീതിയില്‍ പാര്‍ട്ടി ജനങ്ങളെ വിഭജിക്കും. തങ്ങള്‍ക്കെതിരായവരെയും ഒപ്പമില്ലാത്തവരെയും അവഗണിക്കുകയും ആക്രമിക്കുകയും ഊരുവിലക്കുകയും ചെയ്യും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 4, 2021, 05:00 am IST
inEditorial

കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമമായ കരിവള്ളൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് സിപിഎമ്മിന്റെ ഭീഷണിയെത്തുടര്‍ന്ന് സ്വര്‍ണപ്പണിക്കാരനെ കടയൊഴിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടി.വി. പ്രമോദും ഭാര്യ ബിന്ദുവും ബിജെപി സ്ഥാനാര്‍ത്ഥികളായിരുന്നു. ഇതിന്റെ പ്രതികാരമായാണ് മുപ്പത് വര്‍ഷത്തിലേറെയായി സ്വര്‍ണപ്പണി നടത്തിക്കൊണ്ടിരുന്ന കടയില്‍നിന്ന് ഉടമസ്ഥനെ ഭീഷണിപ്പെടുത്തി പ്രമോദിനെ ഒഴിപ്പിച്ചത്. ഈ കടയില്‍ തന്നെയാണ് പ്രമോദിന്റെ ഭാര്യ തുന്നല്‍ ജോലി ചെയ്തുകൊണ്ടിരുന്നതും. ഫലത്തില്‍ ഒരു കുടുംബം വഴിയാധാരമായിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൂടാളി പഞ്ചായത്തില്‍ മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരോട് നന്ദി പറയാന്‍ എത്തിയപ്പോള്‍ സിപിഎമ്മുകാര്‍ സംഘടിതമായി ആക്രമിച്ചിരുന്നു. ആന്തൂരില്‍ സിപിഎമ്മിന്റെ ഭീഷണിയെ വകവയ്‌ക്കാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച് അവരെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നു. സംസ്ഥാനത്ത് മറ്റിടങ്ങളിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയുണ്ടായി. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും സഹായത്തോടും കൂടിയാണ് ജനാധിപത്യബോധം തൊട്ടുതെറിക്കാത്ത വിധം ഇത്തരം അക്രമങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അധികാരമുള്ളതിനാല്‍ പോലീസിനെ സ്വാധീനിച്ച് അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്നു.

വര്‍ഷങ്ങളായി കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിട്ടും കണ്ണില്‍ച്ചോരയില്ലാതെ പാവപ്പെട്ട മനുഷ്യരെ ദ്രോഹിക്കുന്നത് പാര്‍ട്ടി പരിപാടിപോലെ സിപിഎം കൊണ്ടുനടക്കുകയാണ്. കണ്ണൂരില്‍ തന്നെ ചിത്രലേഖയെന്ന ദളിത് യുവതിക്ക് ഓട്ടോറിക്ഷ ഓടിക്കാന്‍ അനുവദിക്കാതെ ഊരുവിലക്ക് കല്‍പ്പിക്കുകയുണ്ടായി. ഇവര്‍ക്ക് നേരത്തെ അനുവദിക്കപ്പെട്ട വീടുപോലും സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ നിഷേധിച്ചു. വടകരയില്‍  പാര്‍ട്ടി ശാസന ധിക്കരിച്ചതിന് വിനീത കോട്ടായി എന്ന വനിതയെ സ്വന്തം വീട്ടിലെ അടയ്‌ക്കപോലും എടുക്കാന്‍ അനുവദിക്കാതെ വര്‍ഷങ്ങളോളമാണ് സിപിഎം പീഡിപ്പിച്ചത്. രാജ്യവ്യാപകമായിപ്പോലും ഈ സംഭവം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎം എന്ന പാര്‍ട്ടി മനുഷ്യത്വവിരുദ്ധമായ ഒരു സംവിധാനമായാണ് പ്രവര്‍ത്തിക്കുക. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരും അല്ലാത്തവരുമെന്ന രീതിയില്‍ പാര്‍ട്ടി ജനങ്ങളെ വിഭജിക്കും. തങ്ങള്‍ക്കെതിരായവരെയും ഒപ്പമില്ലാത്തവരെയും അവഗണിക്കുകയും ആക്രമിക്കുകയും ഊരുവിലക്കുകയും ചെയ്യും. ഗത്യന്തരമില്ലാതെ കീഴടങ്ങി നിശ്ശബ്ദരാകുന്നവര്‍ക്കും, പാര്‍ട്ടിയോട് കൂറു പ്രഖ്യാപിക്കുന്നവര്‍ക്കും നാട്ടില്‍ ജീവിക്കാം. അല്ലാത്തവര്‍ അനുഭവിക്കേണ്ടിവരും. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം അതിക്രമങ്ങളെ അനുകൂലിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ആണ് ഭൂരിപക്ഷം സാംസ്‌കാരിക നായകന്മാരും ചെയ്യുക. ഇവര്‍ക്ക് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വക പട്ടും വളയും കിട്ടിക്കൊണ്ടിരിക്കും. എതിര്‍ക്കുന്നവരെ എല്ലാവിധത്തിലും ഒറ്റപ്പെടുത്തും.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയല്ല സിപിഎം. ജനാധിപത്യം അവരുടെ പ്രത്യയശാസ്ത്രത്തിന് കടകവിരുദ്ധമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അധികാരം പിടിക്കാന്‍ മാത്രമാണ്. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കി മാറ്റാന്‍ സിപിഎമ്മിന് മടിയില്ല. ജനാധിപത്യത്തെ ഉള്ളില്‍നിന്ന് തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കള്ളവോട്ടു തടയാന്‍ ശ്രമിച്ച പ്രിസൈഡിങ് ഓഫീസറുടെ കാലുവെട്ടുമെന്ന് പാര്‍ട്ടി എംഎല്‍എ തന്നെ ഭീഷണിപ്പെടുത്തുന്നത് ഇതുകൊണ്ടാണ്. ഇതു ചെയ്ത എംഎല്‍എയെ കുറ്റവിമുക്തനാക്കുന്നവിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസ്താവന നടത്തിയത് പോലീസിനുള്ള നിര്‍ദ്ദേശമാണ്-ശിക്ഷിക്കപ്പെടരുത്. സംസ്ഥാനത്തിന്റെ ഭരണാധിപനാണെങ്കിലും സിപിഎം നേതാവായ പിണറായി ഇങ്ങനെ പറയാന്‍ ബാധ്യസ്ഥനാണ്. പിണറായിയുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കുന്നവര്‍ക്ക് ഇതില്‍ അദ്ഭുതം തോന്നില്ല. യഥാര്‍ത്ഥ ജനാധിപത്യം വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുകയും, അവരുടെ ജീവിതം തുലയ്‌ക്കുകയും ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവാന്‍ പാടില്ല. ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ ഇവരെ അനുവദിക്കരുത്. അതിനുള്ള അവസരം തെരഞ്ഞെടുപ്പുകള്‍ തന്നെയാണ്. ജനാധിപത്യത്തിന്റെ വര്‍ഗശത്രുക്കളായ സിപിഎമ്മിനെ ജനാധിപത്യപരമായിത്തന്നെ ഇല്ലാതാക്കണം. ജനാധിപത്യ കേരളത്തിന്റെ നിലനില്‍പ്പിന് ഇത് ആവശ്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.