Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടയ ഭൂമിയിലെ മരംമുറി: ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും, പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുക

നാലു മാസം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീങ്ങിയതോടെ പുതുക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു. അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരം മുറിക്കാന്‍ പുതിയ ഉത്തരവ് പ്രയോജനകരമാണെങ്കിലും വലിയ വിപത്താണ് ഇതിനു പിന്നില്‍ ഒളിഞ്ഞ് കിടക്കുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 7, 2020, 11:10 am IST
inKerala

ഇടുക്കി: പട്ടയഭൂമിയിലെ മരംമുറിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാക്കുമെന്നു വിലയിരുത്തല്‍. മരംമുറി തടയാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പോലും കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നാലു മാസം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീങ്ങിയതോടെ പുതുക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു. 1964ലെ ചട്ട പ്രകാരം പതിച്ച് നല്‍കിയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ളവയാണ് മുറിക്കാന്‍ പുതിയ ഉത്തരവു പ്രകാരം അനുമതി. അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരം മുറിക്കാന്‍ പുതിയ ഉത്തരവ് പ്രയോജനകരമാണെങ്കിലും വലിയ വിപത്താണ് ഇതിനു  പിന്നില്‍ ഒളിഞ്ഞ് കിടക്കുന്നത്.

പുതിയ ഉത്തരവു പ്രകാരം സ്വയം കിളിര്‍ത്ത് വന്നവയും കര്‍ഷകര്‍ നട്ടുവളര്‍ത്തിയതുമായ എല്ലാം മരങ്ങളും മുറിക്കാനാകും. ഇതിന് പ്രത്യേകിച്ച് ആരുടേയും അനുമതി വേണ്ടെന്നും ഇത് തടസപ്പെടുത്തുന്ന തരത്തില്‍ ഉത്തരവുകള്‍ പാസാക്കുകയോ നേരിട്ട് ഇടപെടുകയോ ചെയ്താല്‍ ഗുരുതര കൃത്യവിലോപമായി കണക്കാക്കി ഉദ്യോഗസ്ഥനെതിരെ നടപടി സ്വികരിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഇറക്കിയ ഉത്തരവില്‍ പറയുന്നു.  

കേരളം പോലുള്ള പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുകയെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം ജന്മഭൂമിയോട് പറഞ്ഞു. വലിയ പ്രകൃതി ദുരന്തങ്ങള്‍ കണ്‍മുന്നിലുണ്ടായിട്ടും അതില്‍ നിന്ന് ഒന്നും പഠിക്കാന്‍ സര്‍ക്കാര്‍ തയാറല്ല എന്നത് ജനാധിപത്യത്തിന്റെ ഗതികേടാണ്. പരിസ്ഥിതി സാക്ഷരതയില്ലാത്തവര്‍ നാടിന്റെ ഭരണാധികാരികളായാല്‍ നാടിനുണ്ടാകുന്ന വലിയ ദുരന്തമാണ് ഈ ഉത്തരവെന്നും അദ്ദേഹം.

ഈ ഉത്തരവ് നടപ്പിലാക്കിയാല്‍ ദൂരവ്യാപക പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അവസാനം ഇത് കര്‍ഷകര്‍ക്ക് തന്നെ തിരിച്ചടിയാകും. വലിയ വരള്‍ച്ചയുണ്ടായി കൃഷി തന്നെ ചെയ്യാനാവാത്ത അവസ്ഥയാകും. ഇവയൊന്നും കര്‍ഷകരെ സഹായിക്കാനോ കര്‍ഷക സ്നേഹമോ ആണെന്ന് വിശ്വസിക്കാനാകില്ലെന്നും ജോണ്‍ പെരുവന്താനം പറഞ്ഞു.

ഇടുക്കി, വയനാട് ജില്ലകളില്‍ നിലവില്‍ എസ്റ്റേറ്റിലെ മരം മുറിയുടെ മറവില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് മുറിച്ച് കടത്തുന്നത്. എന്നാല്‍ സംസ്ഥാനമൊട്ടാകെ ഇതിന് അനുമതി നല്‍കിയതോടെ കോടിക്കണക്കിന് മരങ്ങളാകും ഇനി മുറിച്ചു കടത്തുക. ലോകം മുഴുവന്‍ കാലാവസ്ഥാ മാറ്റത്തിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വോട്ട് ബാങ്ക് മാത്രം മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ദൂരവ്യാപകമായി എല്ലാ ജനതയേയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം. അതേസമയം വന്‍തോതില്‍ മരം മുറി നടക്കുന്ന ജില്ലയാണ് ഇടുക്കിയെന്നും ഇത്തരം തീരുമാനങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശനും പറഞ്ഞു.

Tags: landtree
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Thiruvananthapuram

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.