Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

സതീഷ് കരുംകുളം by സതീഷ് കരുംകുളം
Jul 3, 2026, 11:33 am IST
in Kerala, Thiruvananthapuram
കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം: തുറമുഖത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നു. പന്ത്രണ്ട് വര്‍ഷം മുന്‍പ് ഏറ്റെടുത്ത് തുറമുഖത്തിന് കൈമാറിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലക്ഷ്യം കാണാതെ കാടും പിടിച്ച് ഇഴ ജന്തുക്കളുടെയും മറ്റ് ജീവികളുടെയും താവളമായി മാറിയത്.

അന്താരാഷ്‌ട്ര തുറമുഖ നിര്‍മ്മാണ കേന്ദ്രമായ മുല്ലൂരിന് പുറമെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ലക്ഷ്യം വച്ച് മുക്കോല, കോട്ടുകാല്‍ എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് അദാനിക്ക് നല്‍കിയത്. എന്നാല്‍ ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. പുന്നക്കുളം മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്കാണ് സ്ഥലം ഏറ്റെടുക്കല്‍ ഏറെ വിനയായത്.

വയലും ചതുപ്പ് നിലവുമായ 110 ഏക്കറോളം ഭൂമിയാണ് ഇവിടെ നിന്നു മാത്രം തുറമുഖ വികസനത്തിന്റെ ഭാഗമായുള്ള ഗോഡൗണ്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഗോഡൗണ്‍ നിര്‍മ്മിച്ചില്ലെങ്കിലും പുലിമുട്ട് നിര്‍മ്മാണത്തിന് ആവശ്യമായ കരിങ്കല്ല് ശേഖരിച്ച് സൂക്ഷിക്കാനുള്ള സ്ഥലമായി തുടക്കത്തില്‍ ഉപയോഗിച്ചു. കുന്നുകൂട്ടിയിരുന്ന ലക്ഷക്കണക്കിന് ടണ്‍കല്ല് എടുത്തുമാറ്റിയതോടെ പുന്നക്കുളം ഭാഗം വലിയൊരു കുളമായി മാറി. വേനലിലും മഴയിലും വെള്ളം കെട്ടിക്കിടക്കുന്ന മലിനമായ കുളം കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറി.

തുറമുഖ കമ്പനിക്ക് കൈമാറിയ ഭൂമിയായതിനാല്‍ പഞ്ചായത്തിനോ ആരോഗ്യ വകുപ്പിനോ ഈ മേഖലകളില്‍ കാര്യമായി ഇടപെടല്‍ നടത്താന്‍ സാധിക്കില്ല. ചതുപ്പ് നിലമായിരുന്ന ഭൂമിയിലൂടെ നിരവധി നീര്‍ച്ചാലുകളും ഒഴുകുന്നുണ്ട്. കാടും പടലും പിടിച്ച് നാശത്തിന്റെ വക്കിലായ ഇവയെല്ലാം ഇഴജന്തുക്കളുടെയും കൊതുകുകളുടെയും താവളമായി മാറി.

പരാതികള്‍ ഉയര്‍ന്നതോടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടെങ്കിലും തുറമുഖ നിര്‍മ്മാതാക്കള്‍ക്ക് അനക്കമില്ല. പുലിമുട്ട് നിര്‍മ്മാണത്തിനുള്ള കരിങ്കല്ല് എത്തിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം അടുത്ത കാലത്ത് ഉയര്‍ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ഇനിയുള്ള പ്രവര്‍ത്തികള്‍ കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായേ നടത്തുവെന്നാണ് അധികൃതരുടെ വാദം.

പൊതുജനത്തിന് വിനയായി കിടക്കുന്ന കാട് വെട്ടിത്തെളിക്കലിന് പോലും തുറമുഖത്തിന്റെ അധികാരികള്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിശാലമായി കിടക്കുന്ന സ്ഥലത്ത് വലിയ അപകടമാണ് പതിയിരിക്കുന്നത്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തതും ഇവിടെയുണ്ടായിരുന്ന പുറംമ്പോക്കും കൂടി ചേര്‍ത്താല്‍ 150 ഏക്കറോളം ഭൂമിയാണ് കോട്ടുകാലില്‍ അനാഥമായി കിടക്കുന്നത്. കടല്‍ വഴിയുള്ള ചരക്ക് ഗതാഗതം കൊണ്ട് കോടികള്‍ ലഭമുണ്ടാക്കുന്ന തുറമുഖ നിര്‍മ്മാതാക്കളും സംസ്ഥാന സര്‍ക്കാരും കരയുടെ വികസനത്തെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് പരാതി. ആയിരത്തിലധികം കപ്പലുകളും ഇരുപത് ലക്ഷത്തിലധികം കണ്ടെയ്‌നറുകളും കൈകാര്യം ചെയ്ത തുറമുഖത്ത് നിന്ന് ഒരു കണ്ടെയ്‌നര്‍ പോലും കരമാര്‍ഗം കൊണ്ടുപോകാന്‍ അധികൃതര്‍ കഴിഞ്ഞിട്ടില്ല.

Tags: landVizhinjamAdaniport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

പുതിയ വാര്‍ത്തകള്‍

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.