Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘എങ്കില്‍ പിളര്‍ന്നതെന്തിന്’; യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ ചോദിക്കുന്നു; കോണ്‍ഗ്രസ് പക്ഷത്തേക്കില്ല; ബിജെപിക്കൊപ്പമല്ല; അടവുനയവുമായി മോദിക്കൊപ്പം

ജനകീയ ജനാധിപത്യത്തിന് ഒരുങ്ങാന്‍ കോണ്‍ഗ്രസുമായും ചേരണമെന്ന ആശയം ഉയര്‍ന്നപ്പോള്‍, കല്‍ക്കത്ത തിസീസിന്റെ ചര്‍ച്ചയില്‍, ഉടന്‍ വിപ്ലവമെന്ന് വ്യാഖ്യാനിച്ച് ചിലര്‍ 1964ല്‍ പാര്‍ട്ടി പിളര്‍ത്തിയത് എന്തിനായിരുന്നുവെന്ന് കമ്യൂണിസ്റ്റുകള്‍ ചോദിക്കാന്‍ തുടങ്ങി. ബിജെപിക്കെതിരെ കോണ്‍ഗ്രസ് സഖ്യമെന്ന സിപിഎം തീരുമാനം, പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലെ 94 അംഗങ്ങളില്‍ 10 പേരുടെ വിയോജിപ്പോടെ അംഗീകരിച്ചതാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടെ ധാര്‍മികത ഉണര്‍ത്തിയത്. ഈ തീരുമാനത്തോടെ 'ബദല്‍രേഖ' അവതരിപ്പിച്ച എം.വി. രാഘവനെ പുറത്താക്കിയതുള്‍പ്പെടെ തെറ്റായെന്ന് സിപിഎം സമ്മതിക്കുകയാണെന്ന് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ പറയുന്നു. മാത്രമല്ല 'എന്തിനെയാണോ നിങ്ങള്‍ എതിര്‍ക്കുന്നത് ഒടുവില്‍ നിങ്ങള്‍ അതിന്റെ ഭാഗമാകുമെന്ന' തത്ത്വം ശരിവയ്‌ക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 3, 2020, 05:26 pm IST
in News

കൊച്ചി: കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ തീരുമാനിച്ചെങ്കില്‍ അന്ന് പിളര്‍ന്നതെന്തിനെന്ന് സിപിഐ. എന്നാല്‍, കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരിച്ചവര്‍ അധികം പറയേണ്ടെന്ന് സിപിഎം. അതിനിടെ, കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും അടക്കം ആരുമായും ചേര്‍ന്ന് തുടര്‍ ഭരണത്തിന് ‘മരണക്കളി’ കളിക്കുന്ന ഇടതുമുന്നണിയില്‍ നിന്ന് ‘യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍’ ഒഴിഞ്ഞൊഴിഞ്ഞു പോവുകയാണ്. എന്തായാലും കോണ്‍ഗ്രസിനൊപ്പമില്ലെന്നു പറയുന്ന ഇക്കൂട്ടര്‍ ബിജെപിയോട് ചേരാന്‍ മടിക്കുന്നുണ്ട്. പകരം ‘മോദിക്കൊപ്പം’ എന്ന അടവുനയം സ്വീകരിക്കാന്‍ ഒരുങ്ങുകയാണവര്‍.

ജനകീയ ജനാധിപത്യത്തിന് ഒരുങ്ങാന്‍ കോണ്‍ഗ്രസുമായും ചേരണമെന്ന ആശയം ഉയര്‍ന്നപ്പോള്‍, കല്‍ക്കത്ത തിസീസിന്റെ ചര്‍ച്ചയില്‍, ഉടന്‍ വിപ്ലവമെന്ന് വ്യാഖ്യാനിച്ച് ചിലര്‍ 1964ല്‍ പാര്‍ട്ടി പിളര്‍ത്തിയത് എന്തിനായിരുന്നുവെന്ന് കമ്യൂണിസ്റ്റുകള്‍ ചോദിക്കാന്‍ തുടങ്ങി. ബിജെപിക്കെതിരെ കോണ്‍ഗ്രസ് സഖ്യമെന്ന സിപിഎം തീരുമാനം, പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലെ 94 അംഗങ്ങളില്‍ 10 പേരുടെ വിയോജിപ്പോടെ അംഗീകരിച്ചതാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടെ ധാര്‍മികത ഉണര്‍ത്തിയത്. ഈ തീരുമാനത്തോടെ ‘ബദല്‍രേഖ’ അവതരിപ്പിച്ച എം.വി. രാഘവനെ പുറത്താക്കിയതുള്‍പ്പെടെ തെറ്റായെന്ന് സിപിഎം സമ്മതിക്കുകയാണെന്ന് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ പറയുന്നു. മാത്രമല്ല ‘എന്തിനെയാണോ നിങ്ങള്‍ എതിര്‍ക്കുന്നത് ഒടുവില്‍ നിങ്ങള്‍ അതിന്റെ ഭാഗമാകുമെന്ന’ തത്ത്വം ശരിവയ്‌ക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നു.

നാല് കാര്യങ്ങള്‍ ഈ ‘യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍’ ചൂണ്ടിക്കാട്ടുന്നു. ഒന്ന്: സിപിഐയില്‍ നിന്ന് പിളര്‍ന്ന് പോയ ന്യൂനപക്ഷം സിപിഎമ്മിന് രൂപം കൊടുത്തത് തെറ്റായി. അതിനാല്‍ സിപിഐയില്‍ സിപിഎം ലയിക്കണം. രണ്ട്: രാഷ്‌ട്രീയ ഭൂരിപക്ഷത്തിന്റെ തീരുമാനം രാഷ്‌ട്രീയ ന്യൂനപക്ഷം അനുസരിക്കണമെന്നാണ് കമ്യൂണിസ്റ്റ് തത്ത്വം. അത് പ്രകാരം കോണ്‍ഗ്രസ് സഖ്യം ആകാമെന്ന കേന്ദ്ര കമ്മിറ്റി തീരുമാനം കേരളത്തിലെ സഖാക്കളില്‍ ചിലരടങ്ങുന്ന ന്യൂനപക്ഷമായ 10 പേര്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ തീരുമാനം അംഗീകരിച്ചു. സിപിഐയില്‍നിന്ന് 1964ല്‍ 135 അംഗ ദേശീയ സമിതിയില്‍നിന്ന് 32 പേര്‍ മാത്രമുള്ള ന്യൂനപക്ഷം ഇറങ്ങിപ്പോന്നാണ് സിപിഎം രൂപീകരിച്ചത്. അന്ന് ഭൂരിപക്ഷത്തെ അനുസരിച്ചില്ല. അത് താത്ത്വിക നിലപാടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ബന്ധം അംഗീകരിക്കാതെ കേരള സിപി

എംകാര്‍ കേരള സിപിഎം ഉണ്ടാക്കുമോ എന്ന് വ്യക്തമാക്കണം. മൂന്ന്:  സിപിഎമ്മിന്റെ ഈ തെരഞ്ഞെടുപ്പ് അടവുകള്‍ക്ക് സിപിഐ കൂട്ടുനില്‍ക്കേണ്ടതില്ല. അഥവാ അങ്ങനെ മുന്നണിയില്‍ നില്‍ക്കുന്നെങ്കില്‍ അത് രാഷ്‌ട്രീയ മേല്‍ക്കോയ്‌മ നേടിക്കൊണ്ടാവണം. പരസ്യമായി ഒരു പ്രസ്താവന പോലും ഇക്കാര്യത്തില്‍ നടത്താനാവാതെ ‘റാന്‍മൂളി’കളായി നേതൃത്വം ഓച്ഛാനിച്ച് നില്‍ക്കുന്നത് നാണക്കേടാണ്. സിപിഎമ്മിന്റെ നയമല്ല എല്‍ഡിഎഫ് നടപ്പിലാക്കേണ്ടത്. താത്ത്വികമായി നിലപാടെടുക്കുകയാണെങ്കില്‍ എല്‍ഡിഎഫിന് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായും പരസ്യ സഖ്യം കേരളത്തിലും ചെയ്യാന്‍ എന്താണ് മടി; ബിജെപി കേരളത്തില്‍ അതിവേഗം വളരുകയാണെന്ന സത്യം തിരിച്ചറിയണം.

നാലാമതായി യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ ഉയര്‍ത്തുന്ന ചോദ്യം ഏറ്റവും പ്രസക്തമാണ്. ബിജെപി രാഷ്‌ട്രീയ ശത്രുവായിരിക്കാം, പക്ഷേ നരേന്ദ്ര മോദിയുടെ ഭരണം അഴിമതിക്കെതിരെ നടത്തുന്ന യുദ്ധവും വികസനകാര്യ പരിപാടിയുടെ നടപ്പാക്കല്‍ രീതിയും പിന്തുണ അര്‍ഹിക്കുന്നതാണ് എന്നവര്‍ പറയുന്നു. നാലു പതിറ്റാണ്ട് തുടര്‍ഭരണം കിട്ടിയ ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഴിമതി തടയാനോ സദ്ഭരണം നടത്താനോ കഴിഞ്ഞില്ല. അതാണ് പാര്‍ട്ടിയുടെ പതന കാരണം. കേരളത്തില്‍ തുടര്‍ഭരണം ആശിക്കുമ്പോള്‍, ഈ ഭരണം അഴിമതിയുടെ ആഴത്തിലാണെന്നോര്‍ക്കണമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

മറ്റെല്ലായിടത്തും കോണ്‍ഗ്രസുമായി രഹസ്യവും പരസ്യവുമായ ബന്ധവും സഖ്യവും, കേരളത്തില്‍ മാത്രമല്ല എന്ന് പറഞ്ഞാല്‍ ആരെ കബളിപ്പിക്കാനാകുമെന്ന് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ ചോദിക്കുന്നു. ഇത് ‘അടവുനയ’മല്ല, ‘അടിയറവുനയ’മാണ്. അതിനാല്‍ ബിജെപിയോടൊപ്പം നില്‍ക്കാതെ നരേന്ദ്ര മോദിയോട് ചേര്‍ന്നാലും കോണ്‍ഗ്രസിനൊപ്പമില്ല. കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തിരുത്തും എന്നാണ് ‘യഥാര്‍ത്ഥ കമ്യൂണിസ്റ്റു’കളുടെ നിലപാട്. ആവുംവിധം ഈ വിഷയത്തില്‍ പ്രചാരണത്തിന് ആസൂത്രണം നടത്തുകയാണ് ഇവര്‍.

Tags: എല്‍ഡിഎഫ്‌യുഡിഎഫ്cpmcpibjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.