Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കഞ്ചാവ് കേസില്‍ പിടിയിലായത് കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി

വഞ്ചിയൂര്‍ സുരേഷ് ജാമ്യത്തില്‍ ഇറങ്ങിയിരിക്കെയാണ് കഞ്ചാവ് മയക്കുമരുന്നിന്റെ കച്ചവടത്തിലേര്‍പ്പെട്ട് പിടിയിലായത്. ജാമ്യവ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. 2008 ഒക്‌ടോബറിലാണ് രഞ്ജിത്തിനെ സുരേഷ്‌കുമാര്‍ അടങ്ങിയ സിപിഎം ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 04:57 pm IST
inThiruvananthapuram

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ബാലരാമപുരത്ത് കഞ്ചാവ് കേസില്‍ പിടിയിലായത് കൊലക്കേസ് പ്രതി. മണ്ണന്തല രഞ്ജിത് കൊലക്കേസിലെ പ്രതി വഞ്ചിയൂര്‍ സ്വദേശി സുരേഷ്‌കുമാറാണ് കഴിഞ്ഞദിവസം കഞ്ചാവുമായി എക്‌സൈസ് പിടിയിലായത്.  മെഡിക്കല്‍ കോളേജ് സ്വദേശി ജോമിത്, വഞ്ചിയൂര്‍ സ്വദേശി സുരേഷ്‌കുമാര്‍, കഴക്കൂട്ടം പഞ്ചായത്ത് നട സ്വദേശി വിപിന്‍ രാജ് എന്നിവരാണ് ഇയാള്‍ക്കൊപ്പം പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ആന്ധ്രയില്‍നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് കഴിഞ്ഞദിവസം പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വഞ്ചിയൂര്‍ സുരേഷ് ജാമ്യത്തില്‍ ഇറങ്ങിയിരിക്കെയാണ് കഞ്ചാവ് മയക്കുമരുന്നിന്റെ കച്ചവടത്തിലേര്‍പ്പെട്ട് പിടിയിലായത്. ജാമ്യവ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. 2008 ഒക്‌ടോബറിലാണ് രഞ്ജിത്തിനെ സുരേഷ്‌കുമാര്‍ അടങ്ങിയ സിപിഎം ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. ഒക്‌ടോബര്‍ 17ന് പുലര്‍ച്ചെ മണ്ണന്തല കോട്ടമുഖത്തുള്ള പച്ചക്കറികട തുറക്കാന്‍ എത്തിയപ്പോഴാണ് ഗുണ്ടാ സംഘം രഞ്ജിത്തിനെ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്. കഞ്ചാവുമായി പിടികൂടിയ സുരേഷ്‌കുമാര്‍, രഞ്ജിത് കൊലക്കേസിലെ പതിനൊന്നാം പ്രതിയാണ്. കൃഷ്ണകുമാര്‍, നാരായണന്‍ കുട്ടി, ഹരിപ്രസാദ്, അജികുമാര്‍, രഞ്ജിത്, ഫിറോസ് ഖാന്‍,  വിഷ്ണു, ശങ്കര സുബ്രമണ്യം, ഗോഡ്‌വിന്‍ ഡെന്നിസ്, സുരേഷ് എന്നിവരാണ് മറ്റ് ഒന്നു മുതല്‍ പത്തുവരെ പ്രതികള്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയില്‍ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. വെഞ്ഞാറമൂട് കൊലപാതകവും കേശവദാസപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായതും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ശക്തമായതിന്റെ തെളിവുകളാണ്. ജാമ്യത്തിലിറങ്ങുന്ന പല പ്രതികളും വീണ്ടും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലീസിനും കഴിയുന്നില്ല. ഇവരെ രാഷ്‌ട്രീയ കക്ഷികള്‍ തങ്ങളുടെ ഇംഗിതത്തിന് ഉപയോഗിക്കുന്നു എന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലരാമപുരം കൊടിനടയില്‍ വച്ച് കഞ്ചാവുമായി അതിര്‍ത്തികടന്നു വന്ന രണ്ട് ഇന്നോവ കാറുകള്‍ പിടികൂടിയത്. എക്‌സൈസ് സംഘം മറ്റൊരു വാഹനം കുറുകെയിട്ട് ഇവരെ പിടികൂടുകയായിരുന്നു. എക്‌സൈസ് സംഘത്തിന്റെ വാഹനത്തില്‍ ഇടിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.  

Tags: കൊലപാതകംarrestജാമ്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

Ernakulam

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.