Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേശീയപാത തകര്‍ച്ച പൂര്‍ണ്ണം: കോടതി നിര്‍ദേശം നടപ്പാക്കാത്ത വകുപ്പുകള്‍ക്കെതിരെ കേസെടുക്കണം

യാത്രക്കാരുടെ ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. പെര്‍വാഡ് മുതല്‍ മൊഗ്രാല്‍ പാലം വരെ ദേശീയപാതയില്‍ കുഴികള്‍ മാത്രമേയുള്ളൂ. കഴിഞ്ഞ വര്‍ഷം തകര്‍ന്ന സ്ഥലങ്ങളില്‍ തന്നെയാണ് ഇപ്പോഴും റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 04:58 pm IST
inKasargod
മൊഗ്രാല്‍ ഭാഗത്ത് തകര്‍ന്നു കിടക്കുന്ന ദേശീയപാത

മൊഗ്രാല്‍ ഭാഗത്ത് തകര്‍ന്നു കിടക്കുന്ന ദേശീയപാത

മൊഗ്രാല്‍: നികുതി കൊടുക്കുന്നവര്‍ക്ക് നടുനിവര്‍ത്തി യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് പെര്‍വാഡ്-കാസര്‍കോട് ദേശീയപാത. റോഡ് തകര്‍ന്ന് യാത്രാ ദുരിതം വര്‍ദ്ധിച്ചിരിക്കുകയാണ്. മഴക്കാലത്ത് വര്‍ഷങ്ങളായിട്ടുള്ള അവസ്ഥയാണിത്. മറ്റ് ജില്ലകളിലൊക്കെ മഴയ്‌ക്ക് മുമ്പ് റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുമെങ്കിലും കാസര്‍കോട് മാത്രം മഴയ്‌ക്ക് കുഴികളില്‍ പൊടിയിടുകയാണ് ചെയ്യുന്നത്. 

യാത്രക്കാരുടെ ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. പെര്‍വാഡ് മുതല്‍ മൊഗ്രാല്‍ പാലം വരെ ദേശീയപാതയില്‍ കുഴികള്‍ മാത്രമേയുള്ളൂ. കഴിഞ്ഞ വര്‍ഷം തകര്‍ന്ന സ്ഥലങ്ങളില്‍ തന്നെയാണ് ഇപ്പോഴും റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുള്ളത്. ഈ കോവിഡ് കാലത്ത് പോലും രോഗികളെയും കൊണ്ട് ആംബുലന്‍സുകള്‍ക്ക് ഗതാഗത സ്തംഭനം മൂലം ആശുപത്രികളിലെത്താന്‍ കഴിയാത്ത സ്ഥിതിയിലായിട്ടുണ്ട്. കുഴികള്‍ വന്‍ ഗര്‍ത്തങ്ങളായി മാറിയതോടെയും, കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാലും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഇവിടെ നിത്യകാഴ്ചയാണ്.

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ 2020 ജനുവരി 31ന് മുന്‍പായി പൂര്‍ത്തിയാക്കുന്ന കാര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതും അധികൃതര്‍ പാലിക്കപ്പെട്ടില്ല. കോടതി നിര്‍ദേശിച്ച സമയത്തിനകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അന്ന് അറിയിച്ചിരുന്നതുമാണ്. കൊച്ചി നഗരത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു ട്രാവല്‍സ് ഉടമ നല്‍കിയ ഹര്‍ജിയിലാണ് കോടതി സംസ്ഥാനത്തെ തന്നെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സമയം നിശ്ചയിച്ച് ഉത്തരവിറക്കിയത്. ഇതാണ് ഇവിടെ ലംഘിക്കപ്പെട്ടതും. 

റോഡിലെ കുഴിയില്‍ വീണ് മരണപ്പെടുന്നത് പോലെയുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാകരുതെന്നും, ഈ കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ നിസ്സംഗത ഇനിയും സഹിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇതൊന്നും പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags: kasargodcourtറോഡുകള്‍ദേശീയപാത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.