Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ മാധ്യമ ധര്‍മ്മം: ചാരക്കേസില്‍ വ്യാജവാര്‍ത്തകള്‍ പടച്ച പ്രഭാവര്‍മ്മ മാധ്യമ ഉപദേഷ്ടാവ്; വ്യാജരേഖ നിര്‍മ്മാതാവ് മനോജ് മാധ്യമ സെക്രട്ടറി

മലയാള മാധ്യമങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് വ്യാജ വാര്‍ത്തയെഴുതിയ ആളെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി പത്രത്തിലെ വാര്‍ത്തക്കായി വ്യാജരേഖ ചമച്ച ആളെ മാധ്യമ സെക്രട്ടറിയാക്കിയുമാണ് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ്സ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 07:26 pm IST
in Kerala

കൊച്ചി: ഓരോ പത്രസമ്മേളനത്തിലും മാധ്യമ പ്രവര്‍ത്തകരെ മാധ്യമ ധര്‍മ്മം പഠിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തയില്‍ എന്തെഴുതണം, എങ്ങനെയെഴുതണം എന്നൊക്കെയാണ് ഉപദേശം. ഇതേറ്റെടുത്ത് അനുയായികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണവും നടത്തുന്നു.

മലയാള മാധ്യമങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് വ്യാജ വാര്‍ത്തയെഴുതിയ ആളെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി പത്രത്തിലെ വാര്‍ത്തക്കായി വ്യാജരേഖ ചമച്ച ആളെ മാധ്യമ സെക്രട്ടറിയാക്കിയുമാണ് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ്സ്. വ്യാജമാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ ചാരക്കേസ്, പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് ദേശാഭിമാനി ഒന്നാം പേജില്‍ അന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.  

കല്‍ക്കത്തയിലെ ടെലഗ്രാഫ് പത്രം അവരുടെ വാര്‍ത്തയില്‍ പാര്‍ട്ടി പത്രത്തെ പരാമര്‍ശിച്ച ചൂണ്ടിക്കാട്ടി ‘ചാരവൃത്തിക്കേസ് അധ്യായം തുറന്നത് ദേശാഭിമാനി’ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ട്.  ചാരക്കേസില്‍ മനോരമ പത്രത്തിനൊപ്പം തന്നെ വ്യാജ വാര്‍ത്തകള്‍ ദേശാഭിമാനിയും നല്‍കിയിരുന്നു. ഇതില്‍ ഭൂരിഭാഗവും പ്രഭാവര്‍മ്മയുടെ സംഭാവനയായിരുന്നു. ഇന്ത്യയെ ഒറ്റപ്പെടുത്തുകയാണ് ചാരവൃത്തിയുടെ ലക്ഷ്യമെന്നാണ് ഒരു വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട്. അതേ പ്രഭാവര്‍മ്മയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയോടെയാണ് പിണറായി ഇപ്പോള്‍ ഉപദേഷ്ടാവായി നിയമിച്ചിട്ടുള്ളത്.  

പ്രഭാവര്‍മ്മയുടെ വ്യാജവാര്‍ത്തകളിലൊന്ന്

ഇല്ലാത്ത ചാരക്കേസ് ഉയര്‍ത്തിക്കാട്ടിയാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഭരണത്തിലെത്തിയത്. അന്ന് ഐജിപി ആയിരുന്ന രമണ്‍ ശ്രീവാസ്തവക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. ശ്രീവാസ്തവയുമായുള്ള ബന്ധത്തെച്ചൊല്ലി മുഖ്യമന്ത്രിയായിരുന്ന കരുണാകരന് രാജിവെക്കേണ്ടിയും വന്നു. അന്ന് വാര്‍ത്തകളിലൂടെ പാര്‍ട്ടി പത്രവും സിപിഎമ്മും കടന്നാക്രമിച്ച ശ്രീവാസ്തവ ഇന്ന് പിണറായിയുടെ പോലീസ് ഉപദേശകനായി പ്രഭാവര്‍മ്മക്കൊപ്പം അതേ ഓഫീസിലുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണ് മാധ്യമ സെക്രട്ടറിയായ പി.എം. മനോജ്. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമുണ്ട്. ബൂര്‍ഷ്വാ പത്രപ്രവര്‍ത്തകരെ സൂചിപ്പിക്കാന്‍ ലെനിന്‍ ഉപയോഗിച്ച ‘ആണ്‍വേശ്യ’ എന്ന പദം കടമെടുത്താണ് ‘ഒളികാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ സിപിഎം സഹയാത്രികനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ മനോജിനെ വിശേഷിപ്പിക്കുന്നത്.  

വാര്‍ത്തക്കായി മനോജ് വ്യാജരേഖ നിര്‍മ്മിച്ചതായും ബര്‍ലിന്‍ തുറന്നെഴുതി. ‘മനോരമയിലും സിപിഎം സെല്‍, കെ.എം. മാത്യുവിന്റെ കത്ത്’ എന്ന തലക്കെട്ടില്‍ 2001 ഫെബ്രുവരി 15നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. ഇതിനൊപ്പം സിപിഎം പ്രവര്‍ത്തനം തടയണമെന്ന് ചൂണ്ടിക്കാട്ടി മനോരമ ചീഫ് എഡിറ്ററായ കെ.എം. മാത്യു അയച്ചതെന്ന് അവകാശപ്പെട്ട ഒരു കത്തും പ്രസിദ്ധീകരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മനോരമ കേസ് നല്‍കി.

മനോജ് നിര്‍മ്മിച്ച വ്യാജകത്ത്

”ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റര്‍ ഹെഡ്ഡില്‍ ഫോണ്‍ നമ്പര്‍ പോലും മാത്യുവിന്റേതായിരുന്നില്ല. ഒരു പത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ പേരില്‍ വ്യാജരേഖ ചമച്ച് പ്രസിദ്ധീകരിച്ചതിന് മറ്റൊരു പത്രത്തിന്റെ പേരില്‍ കോടതിയില്‍ കേസ് വരുന്നത് ആദ്യമായാണ്.  

പിണറായി പാര്‍ട്ടി സെക്രട്ടറിയായതു മുതല്‍ ദേശാഭിമാനിയിലെ പല മുതിര്‍ന്ന സഖാക്കളെയും പിന്തള്ളി പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം. മനോജാണ് വ്യാജരേഖയുടെ നിര്‍മ്മാതാവ്. ചീഫ് എഡിറ്ററായ തന്നോട് ചോദിക്കാതെ വ്യാജകത്ത് പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വി.എസ്. അച്യൂതാനന്ദന്‍ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിരുന്നു. പത്രം അപമനാനിക്കപ്പെട്ടുവെന്ന് വി.എസ്. പറഞ്ഞു”. പുസ്തകത്തില്‍ വിശദീകരിക്കുന്നു.

Tags: മാധ്യമങ്ങള്‍deshabhimaniമനോരമപിഎം മനോജ്പ്രഭാ വര്‍മ്മPinarayi Vijayanpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പുതിയ വാര്‍ത്തകള്‍

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.