Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മോദി പറഞ്ഞ രാമചരിതം; മലയാളത്തിനും കേരളത്തിനും കീര്‍ത്തിയായി

വാല്‍മീകി രാമായണവും എഴുത്തച്ഛന്റെ അധ്യാത്മരാമായണവുമാണ് ഏറെ പ്രസിദ്ധം. എന്നാല്‍, മോദി രാമചരിതത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അത് മലയാള ഭാഷയുടെ പ്രാചീനതയിലേക്കും കേരള സംസ്‌കാരത്തിലേക്കും വിരല്‍ ചൂണ്ടി

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Aug 6, 2020, 03:00 am IST
inArticle

ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന രാമ ചൈതന്യത്തെയും രാമ സംസ്‌കാരത്തേയും കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. അയോധ്യയില്‍ രാമജന്മഭൂമിയില്‍നിന്ന് ശ്രീരാമന്റെ സര്‍വവ്യാപിത്വത്തെ മോദി വിവരിച്ചു. രാമന്‍ ലോകത്തെ ഒന്നിപ്പിക്കുന്ന സംസ്‌കാരമാണെന്നു വിവരിച്ച് അദ്ദേഹം ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിലും ലോകരാജ്യങ്ങളിലും രാമ കീര്‍ത്തി നിലനില്‍ക്കുന്നതിന് തെളിവായി അദ്ദേഹം വിവിധ സ്ഥലങ്ങളിലെ രാമായണ  ഗ്രന്ഥങ്ങളെക്കുറിച്ച് പറഞ്ഞു. അതില്‍ കേരളത്തിലെ രാമായണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പരാമര്‍ശിച്ചത് ചീരാമ കവിയുടെ രാമചരിതത്തെയാണ്.

വാല്‍മീകി രാമായണവും എഴുത്തച്ഛന്റെ അധ്യാത്മരാമായണവുമാണ് ഏറെ പ്രസിദ്ധം. എന്നാല്‍, മോദി രാമചരിതത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അത് മലയാള ഭാഷയുടെ പ്രാചീനതയിലേക്കും കേരള സംസ്‌കാരത്തിലേക്കും വിരല്‍ ചൂണ്ടി.

പതിനാറാം നൂറ്റാണ്ടിലാണ് അധ്യാത്മ രാമായണമുണ്ടായതെന്നും മലയാള ഭാഷയ്‌ക്ക് മാനകീകരണം ഉണ്ടായതെന്നുമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവെന്ന് വിളിക്കുന്നതും. എഴുത്തച്ഛന് മുമ്പ് നിരണം കവികള്‍ അഥവാ കണ്ണശ്ശ കവികള്‍ എന്നു വിളിക്കപ്പെട്ടിരുന്നവരില്‍ രാമപ്പണിക്കരെഴുതിയ കണ്ണശ്ശ രാമായണമുണ്ടായിരുന്നു. അതിനും മുമ്പ് പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്ന ചീരാമകവി എന്നുപേരു സങ്കല്‍പ്പിക്കുന്ന കവിയുടെ രാമചരിതം ഉണ്ടായിരുന്നു. അതേക്കുറിച്ചാണ് മോദി പരാമര്‍ശിച്ചത്. ശ്രേഷ്ഠമലയാളത്തിനു കിട്ടിയ ബഹുമതി.

രാമചരിതം ‘ഊഴിയില്‍ ചെറിയവര്‍ക്ക്’ അറിയാന്‍ എഴുതിയതെന്നാണ് കവിതന്നെ പറയുന്നത്. സംസ്‌കൃതം പ്രഭാവം നേടിയിരുന്ന കാലത്ത് അതറിയാത്തവര്‍ക്കു വേണ്ടിയെന്നര്‍ഥം. അതുകൊണ്ടതന്നെ പ്രാകൃത മലയാളമാണതില്‍. തമിഴുകലര്‍ന്ന ഭാഷ. 164 പടലങ്ങളിലാണ് രാമചരിതം. തമിഴിലെ ഇലക്കണത്തമിഴ്വിട്ട് ശുദ്ധമലയാളമാകുന്ന മാര്‍ഗത്തിലേക്കു സഞ്ചരിക്കുന്നുവെന്നും കരിന്തമിഴ്കാലത്തിന്റെ അവസാനമുണ്ടായതെന്നും ഭാഷാ ഗവേഷകര്‍ പറഞ്ഞിരിക്കുന്നു. രാമചരിതം തുടങ്ങുന്നതിങ്ങനെ: ‘കാനനങ്കളിലരന്‍ കളിറുമായ് കരിണിയായ് കാര്‍നെടുങ്കണ്ണുമ തമ്മില്‍ വിളയാടിനടന്റാനനം വടിവുള്ളാനവടിവായയവതരിത്താതിയേ നല്ല വിനായകനെന്മൊരാമലനേ….” കാനനങ്ങളില്‍ ഹരന്‍ (ശിവന്‍) ആനയും നീണ്ടകണ്ണുള്ള ഉമ (പാര്‍വതി) പിടിയാനയുമായി വിളയാടി നടന്ന കാലത്ത് ആനവടിവുള്ള മുഖവുമായി അവതരിച്ച വിശുദ്ധനായ വിനായകാ എന്ന് അര്‍ഥം.

1932ല്‍ കെ. സാംബവ ശാസ്ത്രികളാണ് രാമചരിതം ഗ്രന്ഥം കണ്ടെത്തി പ്രസിദ്ധം ചെയ്തത്. പല ഗവേഷകരും പണ്ഡിതരും രാമചരിതം വ്യാഖ്യാനിച്ച് അര്‍ഥം ആധുനിക മലയാളമാക്കിയിട്ടുണ്ട്. 1195 മുതല്‍ 105 വരെ നാടുവാണിരുന്ന മണികണ്ഠ രാമവര്‍മയാണ് രാമചരിതമെഴുതിയതെന്ന് ഭാഷാചരിത്രകാരന്‍ കൂടിയായ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പറയുന്നു. ചീരാമന്‍ എന്ന പേരാണ് എഴുത്തച്ഛന്റെ പേരുപോലെ ഏറെപ്പേര്‍ സ്വീകരിച്ചിട്ടുള്ളത്.

Tags: narendramodimodiAyodhyarammandirരാമജന്മഭൂമി പൂജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

India

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

India

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.