Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃപ്രയാര്‍ രാമചന്ദ്രന്‍ ഓര്‍മ്മയായി. ഗജവീരന് സാംസ്‌കാരിക നഗരി വിട നല്‍കി, അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആരാധകവൃന്ദം

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം കോടനാട്ടെത്തിച്ച് സംസ്‌കരിച്ചു. ഏറെ നാളുകളായി എരണ്ടക്കെട്ട് ഉള്‍പ്പടെ വിവിധ അസുഖങ്ങളുമായി നിന്നിരുന്ന രാമചന്ദ്രന് നാലു ദിവസം മുമ്പാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് ഡോ. ഗിരിദാസിന്റെ നേതൃത്വത്തില്‍ ചികിത്സ ഉണ്ടായിരുന്നെങ്കിലും വീഴുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 05:32 pm IST
inThrissur

തൃശൂര്‍: ഞായറാഴ്ച ചരിഞ്ഞ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ തൃപ്രയാര്‍ രാമചന്ദ്രന് സാംസ്‌കാരിക നഗരി വിട നല്‍കി. വടക്കുന്നാഥന്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കൊക്കര്‍ണി പറമ്പിലെ ബോര്‍ഡിന്റെ ആന പന്തിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി ആനപ്രേമികളെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം കോടനാട്ടെത്തിച്ച് സംസ്‌കരിച്ചു.  ഏറെ നാളുകളായി എരണ്ടക്കെട്ട് ഉള്‍പ്പടെ വിവിധ അസുഖങ്ങളുമായി നിന്നിരുന്ന രാമചന്ദ്രന് നാലു ദിവസം മുമ്പാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് ഡോ. ഗിരിദാസിന്റെ നേതൃത്വത്തില്‍ ചികിത്സ ഉണ്ടായിരുന്നെങ്കിലും വീഴുകയായിരുന്നു. എന്നാല്‍ വീണിടത്ത് കിടന്നും പട്ട എടുത്തിരുന്നെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് ആന പ്രേമികളെ ദുഃഖത്തിലാക്കി രാമചന്ദ്രന്‍ വിടപറഞ്ഞത്.  

കാഴ്‌ച്ചയില്‍ വലിയ പ്രത്യേകതകളൊന്നമില്ല, എന്നാല്‍ ചിട്ടകളില്‍ കണിശക്കാരനായിരുന്നു രാമചന്ദ്രന്‍. ഒമ്പതടിയിലേറെ ഉയരമുള്ള രാമചന്ദ്രന്‍ കേരളത്തിലെ നിരവധി ഉത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് വീണ്ടെടുത്ത കൊമ്പ്, പിരിവില്ലാത്ത വാല്, മികച്ച തലക്കുന്നി, നിലത്തിഴയുന്ന തുമ്പി അങ്ങനെ പ്രത്യേകതകള്‍ ഏറെ. തൃശൂരിലെ മരക്കച്ചവടക്കാരനായിരുന്ന ഇ.ഡി. വറീതിന്റെ ലക്ഷ്മി എന്ന പിടിയാന നാട്ടില്‍ പ്രസവിച്ചതാണ് രാമചന്ദ്രനെ. കൊടുങ്ങല്ലൂര്‍ സ്വദേശി കെ.ജി. ഭാസ്‌കരനാണ് അഞ്ചാം വയസില്‍ രാമനെ തൃപ്രയാര്‍ തേവര്‍ക്ക് നടയിരുത്തുന്നത്.  

തൃപ്രയാര്‍ ക്ഷേത്രത്തിലെ ബലരാമന്റെ വിയോഗത്തോടെ അവിടെ പ്രധാന ചുമതലക്കാരനായിരുന്നു രാമചന്ദ്രന്‍. അങ്ങനെ ആന പ്രേമികളുടെ ഇഷ്ടക്കാരനായി മാറി രാമചന്ദ്രന്‍. തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പേന്തി പന്തലില്‍ നില്‍ക്കുക രാമചന്ദ്രനാണ്. വെടിക്കെട്ടിനെ ഭയമില്ലാത്തവന്‍ എന്നാണ് രാമചന്ദ്രനെ വിശേഷിപ്പിക്കുക. വര്‍ഷങ്ങളായി പാറമേക്കാവിനുവേണ്ടി തൃപ്രയാര്‍ രാമചന്ദ്രനാണ് രാത്രിയില്‍ പന്തലില്‍ നില്‍ക്കുന്നത്.  മുമ്പില്‍ എന്തെല്ലാം ശബ്ദം കേട്ടാലും അക്ഷോഭ്യരായി നില്‍ക്കുന്ന വിരലിലെണ്ണാവുന്ന ആനകളേ ഉള്ളൂ. അവരില്‍ പ്രധാനിയാണ് രാമചന്ദ്രന്‍. വെടിക്കെട്ടു തീരും വരെ ഇടയ്‌ക്ക് ഓരോ പനമ്പട്ടയും തിന്ന് രാമചന്ദ്രനങ്ങനെ നില്‍ക്കും. പുലര്‍ച്ചെ എഴുന്നെള്ളിക്കുന്ന ആനയെത്തി കോലമേറ്റുവാങ്ങിയാല്‍ പിന്നെ വിശ്രമം. ഉത്സവത്തിനും ആനയൂട്ടിനും രാമചന്ദ്രന്‍ വികൃതിക്കാരന്‍ കൂടിയാണ്. ഭക്ഷണ പ്രിയനായ രാമചന്ദ്രന്‍ തനിക്ക് കിട്ടും മുന്‍പ് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനെ വികൃതി കാണിച്ചു മുടക്കുമായിരുന്നു.  

ആരോഗ്യപരമായ കാരണങ്ങളാലാണ് ചികിത്സക്കായി തൃശൂരില്‍ എത്തിച്ചത്. ചികിത്സയുടെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ കൂടിയുള്ള രാമചന്ദ്രന്റെ നടത്തം കാണാന്‍ തന്നെ ആരാധകര്‍ എത്തുമായിരുന്നു. കൊറോണ വ്യാപന സാഹചര്യത്തില്‍ ഇത്തവണ തൃശൂര്‍ പൂരം ഒഴിവാക്കിയപ്പോള്‍ ആളനക്കമില്ലാത്ത തേക്കിന്‍കാട് മൈതാനത്ത് കൂടി രാമചന്ദ്രന്‍ നടന്നു നീങ്ങുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നത് ഏറെ വൈറല്‍ ആയിരുന്നു.  രാമചന്ദ്രന്‍ ചെരിഞ്ഞതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനത്തറവാട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം അഞ്ചാമത്തെ കൊമ്പനെയാണ് നഷ്ടമാകുന്നത്. നേരത്തെ തമ്പുരാന്‍ നാരായണന്‍, ഗിരീശന്‍, ബാലരാമന്‍, സീതാരമാന്‍ എന്നിവര്‍ വിട പറഞ്ഞിരുന്നു.

Tags: deathaa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.