Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃപ്രയാര്‍ രാമചന്ദ്രന്‍ ഓര്‍മ്മയായി. ഗജവീരന് സാംസ്‌കാരിക നഗരി വിട നല്‍കി, അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആരാധകവൃന്ദം

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം കോടനാട്ടെത്തിച്ച് സംസ്‌കരിച്ചു. ഏറെ നാളുകളായി എരണ്ടക്കെട്ട് ഉള്‍പ്പടെ വിവിധ അസുഖങ്ങളുമായി നിന്നിരുന്ന രാമചന്ദ്രന് നാലു ദിവസം മുമ്പാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് ഡോ. ഗിരിദാസിന്റെ നേതൃത്വത്തില്‍ ചികിത്സ ഉണ്ടായിരുന്നെങ്കിലും വീഴുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 05:32 pm IST
in Thrissur

തൃശൂര്‍: ഞായറാഴ്ച ചരിഞ്ഞ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ തൃപ്രയാര്‍ രാമചന്ദ്രന് സാംസ്‌കാരിക നഗരി വിട നല്‍കി. വടക്കുന്നാഥന്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കൊക്കര്‍ണി പറമ്പിലെ ബോര്‍ഡിന്റെ ആന പന്തിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി ആനപ്രേമികളെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം കോടനാട്ടെത്തിച്ച് സംസ്‌കരിച്ചു.  ഏറെ നാളുകളായി എരണ്ടക്കെട്ട് ഉള്‍പ്പടെ വിവിധ അസുഖങ്ങളുമായി നിന്നിരുന്ന രാമചന്ദ്രന് നാലു ദിവസം മുമ്പാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് ഡോ. ഗിരിദാസിന്റെ നേതൃത്വത്തില്‍ ചികിത്സ ഉണ്ടായിരുന്നെങ്കിലും വീഴുകയായിരുന്നു. എന്നാല്‍ വീണിടത്ത് കിടന്നും പട്ട എടുത്തിരുന്നെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് ആന പ്രേമികളെ ദുഃഖത്തിലാക്കി രാമചന്ദ്രന്‍ വിടപറഞ്ഞത്.  

കാഴ്‌ച്ചയില്‍ വലിയ പ്രത്യേകതകളൊന്നമില്ല, എന്നാല്‍ ചിട്ടകളില്‍ കണിശക്കാരനായിരുന്നു രാമചന്ദ്രന്‍. ഒമ്പതടിയിലേറെ ഉയരമുള്ള രാമചന്ദ്രന്‍ കേരളത്തിലെ നിരവധി ഉത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് വീണ്ടെടുത്ത കൊമ്പ്, പിരിവില്ലാത്ത വാല്, മികച്ച തലക്കുന്നി, നിലത്തിഴയുന്ന തുമ്പി അങ്ങനെ പ്രത്യേകതകള്‍ ഏറെ. തൃശൂരിലെ മരക്കച്ചവടക്കാരനായിരുന്ന ഇ.ഡി. വറീതിന്റെ ലക്ഷ്മി എന്ന പിടിയാന നാട്ടില്‍ പ്രസവിച്ചതാണ് രാമചന്ദ്രനെ. കൊടുങ്ങല്ലൂര്‍ സ്വദേശി കെ.ജി. ഭാസ്‌കരനാണ് അഞ്ചാം വയസില്‍ രാമനെ തൃപ്രയാര്‍ തേവര്‍ക്ക് നടയിരുത്തുന്നത്.  

തൃപ്രയാര്‍ ക്ഷേത്രത്തിലെ ബലരാമന്റെ വിയോഗത്തോടെ അവിടെ പ്രധാന ചുമതലക്കാരനായിരുന്നു രാമചന്ദ്രന്‍. അങ്ങനെ ആന പ്രേമികളുടെ ഇഷ്ടക്കാരനായി മാറി രാമചന്ദ്രന്‍. തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പേന്തി പന്തലില്‍ നില്‍ക്കുക രാമചന്ദ്രനാണ്. വെടിക്കെട്ടിനെ ഭയമില്ലാത്തവന്‍ എന്നാണ് രാമചന്ദ്രനെ വിശേഷിപ്പിക്കുക. വര്‍ഷങ്ങളായി പാറമേക്കാവിനുവേണ്ടി തൃപ്രയാര്‍ രാമചന്ദ്രനാണ് രാത്രിയില്‍ പന്തലില്‍ നില്‍ക്കുന്നത്.  മുമ്പില്‍ എന്തെല്ലാം ശബ്ദം കേട്ടാലും അക്ഷോഭ്യരായി നില്‍ക്കുന്ന വിരലിലെണ്ണാവുന്ന ആനകളേ ഉള്ളൂ. അവരില്‍ പ്രധാനിയാണ് രാമചന്ദ്രന്‍. വെടിക്കെട്ടു തീരും വരെ ഇടയ്‌ക്ക് ഓരോ പനമ്പട്ടയും തിന്ന് രാമചന്ദ്രനങ്ങനെ നില്‍ക്കും. പുലര്‍ച്ചെ എഴുന്നെള്ളിക്കുന്ന ആനയെത്തി കോലമേറ്റുവാങ്ങിയാല്‍ പിന്നെ വിശ്രമം. ഉത്സവത്തിനും ആനയൂട്ടിനും രാമചന്ദ്രന്‍ വികൃതിക്കാരന്‍ കൂടിയാണ്. ഭക്ഷണ പ്രിയനായ രാമചന്ദ്രന്‍ തനിക്ക് കിട്ടും മുന്‍പ് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനെ വികൃതി കാണിച്ചു മുടക്കുമായിരുന്നു.  

ആരോഗ്യപരമായ കാരണങ്ങളാലാണ് ചികിത്സക്കായി തൃശൂരില്‍ എത്തിച്ചത്. ചികിത്സയുടെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ കൂടിയുള്ള രാമചന്ദ്രന്റെ നടത്തം കാണാന്‍ തന്നെ ആരാധകര്‍ എത്തുമായിരുന്നു. കൊറോണ വ്യാപന സാഹചര്യത്തില്‍ ഇത്തവണ തൃശൂര്‍ പൂരം ഒഴിവാക്കിയപ്പോള്‍ ആളനക്കമില്ലാത്ത തേക്കിന്‍കാട് മൈതാനത്ത് കൂടി രാമചന്ദ്രന്‍ നടന്നു നീങ്ങുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നത് ഏറെ വൈറല്‍ ആയിരുന്നു.  രാമചന്ദ്രന്‍ ചെരിഞ്ഞതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനത്തറവാട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം അഞ്ചാമത്തെ കൊമ്പനെയാണ് നഷ്ടമാകുന്നത്. നേരത്തെ തമ്പുരാന്‍ നാരായണന്‍, ഗിരീശന്‍, ബാലരാമന്‍, സീതാരമാന്‍ എന്നിവര്‍ വിട പറഞ്ഞിരുന്നു.

Tags: deathaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

Vicharam

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.