Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അന്നു പറഞ്ഞതിങ്ങനെ ‘സ്പീക്കറുടെ അഭിപ്രായം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും നിര്‍ണായകം’

ഡിവൈഎഫ് ഐ നേതാവായിരിക്കെ ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറഞ്ഞത്, ഇന്ന് അദ്ദേഹം നിയമസഭാ സ്പീക്കര്‍ ആയിരിക്കുമ്പോള്‍ പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബാധകമാണ്. ശ്രീരാമകൃഷ്ണന്‍ 2014 ലെ സ്വര്‍ണക്കള്ളക്കടത്തു വിഷയത്തില്‍ എടുത്ത നിലപാട് ഇങ്ങനെ

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jul 9, 2020, 05:19 am IST
inMain Article

രാജ്യദ്രോഹം കൂടിയായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി സമ്പര്‍ക്കവും സൗഹാര്‍ദവും ഉള്ളതിന്റെ പേരില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിവാദത്തിലായി. ‘കട ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചപ്പോള്‍ പോയി, അതില്‍ തെറ്റില്ല, ഏതന്വേഷണവുമായും സഹകരിക്കു’മെന്ന് സ്പീക്കര്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പറയുന്നതുപോലെ അത്ര ലളിതമല്ല ഈ വിഷയം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സമാനമായ കേസില്‍, അന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ശ്രീരാമകൃഷ്ണന്‍ എംഎല്‍എ എടുത്ത നിലപാട് ഇന്ന് അദ്ദേഹത്തെ കൂടുതല്‍ വിവാദത്തിലാക്കുന്നു.

സ്വപ്‌നയെ ഡിപ്ലോമാറ്റ് എന്ന നിലയിലാണ് പരിഗണിച്ചതെന്ന സ്പീക്കറുടെ വിശദീകരണം അടിസ്ഥാനമില്ലാത്തതാണ്. എംബസിയിലേയും കോണ്‍സുലേറ്റിലേയും ഏതാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ആ പരിരക്ഷയും പദവിയുമുള്ളൂ.  

യുഡിഎഫ് ഭരിക്കുമ്പോള്‍, 2014 മാര്‍ച്ചില്‍ സ്വര്‍ണക്കള്ളക്കടത്തിലെ വമ്പന്‍  ഫായിസ്, കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. അന്ന് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരേ ആരോപണം വന്നപ്പോള്‍ ‘ഇനിയെങ്കിലും ഉമ്മന്‍ചാണ്ടിക്ക് രാജിവെക്കാനുള്ള ബുദ്ധി തെളിയും എന്നാണ് കരുതുന്നത്’ എന്നും ‘മുഖ്യമന്ത്രിയുടെ യോഗ്യതയില്‍ ഉളുപ്പുമുണ്ട്’ എന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ പറഞ്ഞത്. ഇപ്പോള്‍, സ്വര്‍ണക്കടത്തു കേസില്‍ ‘കൂട്ടാളി’ ആയപ്പോള്‍ തൊടുന്യായം പറഞ്ഞ് അധികാരത്തില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ് പിണറായി,  കസ്റ്റംസിന്റെയും എയര്‍പോര്‍ട്ടിന്റെയും ചുമതല കേന്ദ്ര സര്‍ക്കാരിനാണ്, സംസ്ഥാനത്തിനല്ല എന്ന ഉമ്മന്‍ ചാണ്ടിയുടെ അതേ ‘ഉളുപ്പില്ലാ വാദ’മാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീരാമകൃഷ്ണന്റെ അന്നത്തെ  നിലപാട് ഇപ്പോള്‍ വിവാദമാകുന്നത്.  

നിയമസഭാ സ്പീക്കറാണ് ഇപ്പോള്‍ ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതികളെ പിടിക്കുകയും ഇടപാടിലെ കണ്ണികളെ കണ്ടെത്തുകയും ചെയ്യേണ്ടത് കുറ്റാന്വേഷണ ഏജന്‍സികളുടെ ചുമതലയാണ്. അതങ്ങനെ നടക്കുമ്പോഴും ജനാധിപത്യ സംവിധാനത്തില്‍ പ്രധാനമായ നിയമസഭയില്‍ ഈ വിഷയത്തില്‍ നിര്‍

ണായക തീരുമാനം എടുക്കേണ്ടിവരുമ്പോള്‍ പഴയ നിലപാട് കുഴയ്‌ക്കും. ഡിവൈഎഫ്‌ഐ നേതാവായിരുന്ന ശ്രീരാമകൃഷ്ണന്‍ 2014 ല്‍ സ്വര്‍ണക്കള്ളക്കടത്തു വിഷയത്തില്‍ എടുത്ത നിലപാടും വിശദീകരണവും ഇങ്ങനെ: ”… കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ അറിവോടും പിന്തുണയോടെയും നടക്കുന്ന ഒട്ടേറെ അവിഹിത ഇടപാടുകളില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. രണ്ടു മൂന്നു മാസങ്ങളായി അതിനു കോര്‍ഡിനേഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്.  

‘ഒരു കാര്യം ചൂണ്ടിക്കാണിക്കാം. ഒമ്പതുമാസമായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ മെറ്റല്‍ ഡിറ്റക്ടര്‍ കേടാണ.് കസ്റ്റംസിന്റെ സഹായത്തോടെ അതൊന്നു റിപ്പയര്‍ ചെയ്യാനുള്ള മര്യാദ കാണിച്ചിട്ടില്ല.    അറി യാന്‍ വയ്യാഞ്ഞിട്ടാണോ?. നമ്മുടെ എയര്‍പോര്‍ട്ടുകള്‍  

കേന്ദ്രീകരിച്ച് നടക്കുന്ന മനുഷ്യക്കടത്ത് സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചത് ഞാനാണ്. നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന അവിഹിത നീക്കങ്ങളും അതിന് എമിഗ്രേഷന്‍- പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ഉന്നയിക്കപ്പെട്ടു. അതിന് മറുപടിയായി ആഭ്യന്തര മന്ത്രി പറഞ്ഞത് ഗൗരവമായി എടുക്കുന്നുവെന്നും നടപടി എടുക്കുമെന്നുമായിരുന്നു. അതിനു ശേഷം എന്തു സംഭവിച്ചു.  

കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ഇങ്ങനെ ഒരുകൂട്ടം ആളുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഉണ്ടായതെങ്ങനെ?. എമിഗ്രേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ട് ചെയ്യപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതെങ്ങനെ. കസ്റ്റംസ് തൊട്ട്, സിഐഎസ്എഫ് തൊട്ട് ട്രോളിനീക്കുന്നവര്‍ വരെ ഉള്‍പ്പെട്ട നെറ്റ്‌വര്‍ക്കുമായി കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രീയ നേതാക്കളുമായുള്ള ബന്ധമെന്ത്?. ഉന്നതരായ രാഷ്‌ട്രീയ നേതാക്കള്‍ക്കൊപ്പം ഈ ആരോപണ വിധേയരായവരുടെ ചിത്രങ്ങളും ബന്ധങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് സര്‍ക്കാരിന്റെ എന്തെല്ലാം സഹായങ്ങള്‍ ലഭ്യമായി. ഈ  വിവരങ്ങള്‍ അന്വേഷിച്ച് വരുമ്പോഴാണ് ഉള്ളറകള്‍ പുറത്തുവരുന്നത്.  

ഇതെല്ലാം അന്വേഷിച്ച് ഒരു തെളിവുമില്ല, ഞങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ ധൈര്യസമേതം അന്വേഷിക്കട്ടെ. ഫായിസിന്റെ ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കട്ടെ, കരിപ്പൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടു മാത്രമല്ല, ഇതുമായി ഉയര്‍ന്ന വിഷയങ്ങളോടെല്ലാം പുച്ഛത്തോടും പരിഹാസത്തോടും ്രപതികരിച്ച് കൂട്ടുനില്‍

ക്കുകയായിരുന്നു ഈ സര്‍ക്കാര്‍. പിടിക്കപ്പെടുന്നയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരേ വിളിച്ച്, ‘ഞാന്‍ നിങ്ങളെ ശരിയാക്കിത്തരാം’ എന്ന് അനേ്വഷണ ഉദ്യോഗസ്ഥരോട് പറയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി. നിഗൂഢമായ നീക്കങ്ങളിലൂടെ വലിയൊരു കോര്‍ഡിനേഷന്‍ നടക്കുന്നുവെന്നതിന്റെ തെളിവാണ്. 

കേരളത്തിന്റെ അധികാര കേന്ദ്രങ്ങളില്‍ പരമപ്രധാനമായ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തിലുള്ള നിഗൂഢ നീക്കങ്ങളുടെയും ക്രിമിനലുകളുടെയും ഏതുതരം കുറ്റകൃത്യങ്ങളുടെയും സാമ്പത്തിക കുറ്റവാളികളുമായവര്‍ക്കും അഭയം ലഭിക്കുന്നതിന്റേയും ഒരു കേന്ദ്രമാകുന്നുവെന്നതാണ് ഇതിലെ രാഷ്‌ട്രീയ പ്രശ്‌നം. ആ രാഷ്‌ട്രീയ  ്രപശ്‌നം ഒരു വ്യക്തിക്കെതിരേയുള്ള ആരോപണമെന്ന നിലയില്‍ കൊണ്ടുവരേണ്ട ആവശ്യമില്ല.  ആരുമായിക്കൊള്ളട്ടെ ഉമ്മന്‍ ചാണ്ടിയാകട്ടെ, വേറൊരാളാകട്ടെ, സ്വാഭാവികമായി പരിഗണിക്കേണ്ട കാര്യമാണ്. ഒരു ഓഫീസിന് സംഭവിക്കുന്ന ഏറ്റവും വലിയ അപചയമാണ്. ആ അപചയത്തിന്റെ ഒരു വാര്‍ത്തകൂടി പുറത്തുവന്നു. പക്ഷേ, എന്തു സംഭവിച്ചാലും ഞങ്ങളെ ബാധിക്കില്ലെന്ന നിലപാടാണ്…”

അന്ന് ഡിവൈഎഫ് ഐ നേതാവ് ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറഞ്ഞത്, ഇന്നദ്ദേഹം നിമസഭാ സ്പീക്കര്‍ ആയിരിക്കുമ്പോള്‍ അതേപടി പിണറായി വിജയന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഒാഫീസിനും ബാധകമാണ്. പക്ഷേ, ആ അഭിപ്രായം തന്നെയോ ഇന്നും എന്നു പറയാന്‍ തയാറായാലേ നിലപാട് വ്യക്തമാകൂ. രണ്ടായാലും സ്പീക്കര്‍ രാഷ്‌ട്രീയ വിവാദത്തിലാവുകയാണ്.

Tags: Pinarayi Vijayanസ്വര്‍ണകടത്ത്swapna sureshommen chandy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.