Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അന്നു പറഞ്ഞതിങ്ങനെ ‘സ്പീക്കറുടെ അഭിപ്രായം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും നിര്‍ണായകം’

ഡിവൈഎഫ് ഐ നേതാവായിരിക്കെ ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറഞ്ഞത്, ഇന്ന് അദ്ദേഹം നിയമസഭാ സ്പീക്കര്‍ ആയിരിക്കുമ്പോള്‍ പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബാധകമാണ്. ശ്രീരാമകൃഷ്ണന്‍ 2014 ലെ സ്വര്‍ണക്കള്ളക്കടത്തു വിഷയത്തില്‍ എടുത്ത നിലപാട് ഇങ്ങനെ

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 9, 2020, 05:19 am IST
in Main Article

രാജ്യദ്രോഹം കൂടിയായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി സമ്പര്‍ക്കവും സൗഹാര്‍ദവും ഉള്ളതിന്റെ പേരില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിവാദത്തിലായി. ‘കട ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചപ്പോള്‍ പോയി, അതില്‍ തെറ്റില്ല, ഏതന്വേഷണവുമായും സഹകരിക്കു’മെന്ന് സ്പീക്കര്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പറയുന്നതുപോലെ അത്ര ലളിതമല്ല ഈ വിഷയം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സമാനമായ കേസില്‍, അന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ശ്രീരാമകൃഷ്ണന്‍ എംഎല്‍എ എടുത്ത നിലപാട് ഇന്ന് അദ്ദേഹത്തെ കൂടുതല്‍ വിവാദത്തിലാക്കുന്നു.

സ്വപ്‌നയെ ഡിപ്ലോമാറ്റ് എന്ന നിലയിലാണ് പരിഗണിച്ചതെന്ന സ്പീക്കറുടെ വിശദീകരണം അടിസ്ഥാനമില്ലാത്തതാണ്. എംബസിയിലേയും കോണ്‍സുലേറ്റിലേയും ഏതാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ആ പരിരക്ഷയും പദവിയുമുള്ളൂ.  

യുഡിഎഫ് ഭരിക്കുമ്പോള്‍, 2014 മാര്‍ച്ചില്‍ സ്വര്‍ണക്കള്ളക്കടത്തിലെ വമ്പന്‍  ഫായിസ്, കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. അന്ന് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരേ ആരോപണം വന്നപ്പോള്‍ ‘ഇനിയെങ്കിലും ഉമ്മന്‍ചാണ്ടിക്ക് രാജിവെക്കാനുള്ള ബുദ്ധി തെളിയും എന്നാണ് കരുതുന്നത്’ എന്നും ‘മുഖ്യമന്ത്രിയുടെ യോഗ്യതയില്‍ ഉളുപ്പുമുണ്ട്’ എന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ പറഞ്ഞത്. ഇപ്പോള്‍, സ്വര്‍ണക്കടത്തു കേസില്‍ ‘കൂട്ടാളി’ ആയപ്പോള്‍ തൊടുന്യായം പറഞ്ഞ് അധികാരത്തില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ് പിണറായി,  കസ്റ്റംസിന്റെയും എയര്‍പോര്‍ട്ടിന്റെയും ചുമതല കേന്ദ്ര സര്‍ക്കാരിനാണ്, സംസ്ഥാനത്തിനല്ല എന്ന ഉമ്മന്‍ ചാണ്ടിയുടെ അതേ ‘ഉളുപ്പില്ലാ വാദ’മാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീരാമകൃഷ്ണന്റെ അന്നത്തെ  നിലപാട് ഇപ്പോള്‍ വിവാദമാകുന്നത്.  

നിയമസഭാ സ്പീക്കറാണ് ഇപ്പോള്‍ ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതികളെ പിടിക്കുകയും ഇടപാടിലെ കണ്ണികളെ കണ്ടെത്തുകയും ചെയ്യേണ്ടത് കുറ്റാന്വേഷണ ഏജന്‍സികളുടെ ചുമതലയാണ്. അതങ്ങനെ നടക്കുമ്പോഴും ജനാധിപത്യ സംവിധാനത്തില്‍ പ്രധാനമായ നിയമസഭയില്‍ ഈ വിഷയത്തില്‍ നിര്‍

ണായക തീരുമാനം എടുക്കേണ്ടിവരുമ്പോള്‍ പഴയ നിലപാട് കുഴയ്‌ക്കും. ഡിവൈഎഫ്‌ഐ നേതാവായിരുന്ന ശ്രീരാമകൃഷ്ണന്‍ 2014 ല്‍ സ്വര്‍ണക്കള്ളക്കടത്തു വിഷയത്തില്‍ എടുത്ത നിലപാടും വിശദീകരണവും ഇങ്ങനെ: ”… കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ അറിവോടും പിന്തുണയോടെയും നടക്കുന്ന ഒട്ടേറെ അവിഹിത ഇടപാടുകളില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. രണ്ടു മൂന്നു മാസങ്ങളായി അതിനു കോര്‍ഡിനേഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്.  

‘ഒരു കാര്യം ചൂണ്ടിക്കാണിക്കാം. ഒമ്പതുമാസമായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ മെറ്റല്‍ ഡിറ്റക്ടര്‍ കേടാണ.് കസ്റ്റംസിന്റെ സഹായത്തോടെ അതൊന്നു റിപ്പയര്‍ ചെയ്യാനുള്ള മര്യാദ കാണിച്ചിട്ടില്ല.    അറി യാന്‍ വയ്യാഞ്ഞിട്ടാണോ?. നമ്മുടെ എയര്‍പോര്‍ട്ടുകള്‍  

കേന്ദ്രീകരിച്ച് നടക്കുന്ന മനുഷ്യക്കടത്ത് സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചത് ഞാനാണ്. നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന അവിഹിത നീക്കങ്ങളും അതിന് എമിഗ്രേഷന്‍- പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ഉന്നയിക്കപ്പെട്ടു. അതിന് മറുപടിയായി ആഭ്യന്തര മന്ത്രി പറഞ്ഞത് ഗൗരവമായി എടുക്കുന്നുവെന്നും നടപടി എടുക്കുമെന്നുമായിരുന്നു. അതിനു ശേഷം എന്തു സംഭവിച്ചു.  

കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ഇങ്ങനെ ഒരുകൂട്ടം ആളുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഉണ്ടായതെങ്ങനെ?. എമിഗ്രേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ട് ചെയ്യപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതെങ്ങനെ. കസ്റ്റംസ് തൊട്ട്, സിഐഎസ്എഫ് തൊട്ട് ട്രോളിനീക്കുന്നവര്‍ വരെ ഉള്‍പ്പെട്ട നെറ്റ്‌വര്‍ക്കുമായി കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രീയ നേതാക്കളുമായുള്ള ബന്ധമെന്ത്?. ഉന്നതരായ രാഷ്‌ട്രീയ നേതാക്കള്‍ക്കൊപ്പം ഈ ആരോപണ വിധേയരായവരുടെ ചിത്രങ്ങളും ബന്ധങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് സര്‍ക്കാരിന്റെ എന്തെല്ലാം സഹായങ്ങള്‍ ലഭ്യമായി. ഈ  വിവരങ്ങള്‍ അന്വേഷിച്ച് വരുമ്പോഴാണ് ഉള്ളറകള്‍ പുറത്തുവരുന്നത്.  

ഇതെല്ലാം അന്വേഷിച്ച് ഒരു തെളിവുമില്ല, ഞങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ ധൈര്യസമേതം അന്വേഷിക്കട്ടെ. ഫായിസിന്റെ ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കട്ടെ, കരിപ്പൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടു മാത്രമല്ല, ഇതുമായി ഉയര്‍ന്ന വിഷയങ്ങളോടെല്ലാം പുച്ഛത്തോടും പരിഹാസത്തോടും ്രപതികരിച്ച് കൂട്ടുനില്‍

ക്കുകയായിരുന്നു ഈ സര്‍ക്കാര്‍. പിടിക്കപ്പെടുന്നയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരേ വിളിച്ച്, ‘ഞാന്‍ നിങ്ങളെ ശരിയാക്കിത്തരാം’ എന്ന് അനേ്വഷണ ഉദ്യോഗസ്ഥരോട് പറയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി. നിഗൂഢമായ നീക്കങ്ങളിലൂടെ വലിയൊരു കോര്‍ഡിനേഷന്‍ നടക്കുന്നുവെന്നതിന്റെ തെളിവാണ്. 

കേരളത്തിന്റെ അധികാര കേന്ദ്രങ്ങളില്‍ പരമപ്രധാനമായ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തിലുള്ള നിഗൂഢ നീക്കങ്ങളുടെയും ക്രിമിനലുകളുടെയും ഏതുതരം കുറ്റകൃത്യങ്ങളുടെയും സാമ്പത്തിക കുറ്റവാളികളുമായവര്‍ക്കും അഭയം ലഭിക്കുന്നതിന്റേയും ഒരു കേന്ദ്രമാകുന്നുവെന്നതാണ് ഇതിലെ രാഷ്‌ട്രീയ പ്രശ്‌നം. ആ രാഷ്‌ട്രീയ  ്രപശ്‌നം ഒരു വ്യക്തിക്കെതിരേയുള്ള ആരോപണമെന്ന നിലയില്‍ കൊണ്ടുവരേണ്ട ആവശ്യമില്ല.  ആരുമായിക്കൊള്ളട്ടെ ഉമ്മന്‍ ചാണ്ടിയാകട്ടെ, വേറൊരാളാകട്ടെ, സ്വാഭാവികമായി പരിഗണിക്കേണ്ട കാര്യമാണ്. ഒരു ഓഫീസിന് സംഭവിക്കുന്ന ഏറ്റവും വലിയ അപചയമാണ്. ആ അപചയത്തിന്റെ ഒരു വാര്‍ത്തകൂടി പുറത്തുവന്നു. പക്ഷേ, എന്തു സംഭവിച്ചാലും ഞങ്ങളെ ബാധിക്കില്ലെന്ന നിലപാടാണ്…”

അന്ന് ഡിവൈഎഫ് ഐ നേതാവ് ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറഞ്ഞത്, ഇന്നദ്ദേഹം നിമസഭാ സ്പീക്കര്‍ ആയിരിക്കുമ്പോള്‍ അതേപടി പിണറായി വിജയന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഒാഫീസിനും ബാധകമാണ്. പക്ഷേ, ആ അഭിപ്രായം തന്നെയോ ഇന്നും എന്നു പറയാന്‍ തയാറായാലേ നിലപാട് വ്യക്തമാകൂ. രണ്ടായാലും സ്പീക്കര്‍ രാഷ്‌ട്രീയ വിവാദത്തിലാവുകയാണ്.

Tags: Pinarayi Vijayanസ്വര്‍ണകടത്ത്swapna sureshommen chandy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.