രാജ്ഗഡ് : മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ തിങ്കളാഴ്ച കനത്ത മഴയെത്തുടർന്ന് അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ 11 യാത്രക്കാരുമായി പോയ വാൻ ഒഴുക്കിൽപ്പെട്ട് ഒരു പെൺകുട്ടി ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു.
സാരംഗ്പൂർ പട്ടണത്തിന് സമീപം രാവിലെ 9 മണിയോടെ നടന്ന സംഭവത്തിൽ വാൻ ഡ്രൈവർ പടാന ബൈപാസ് കൽവെർട്ടിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് വാനിലുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് സ്ഥലത്തുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരും ഗ്രാമവാസികളും ഡ്രൈവർക്ക് കൂടുതൽ മുന്നോട്ട് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അയാൾ വാഹനം ഓടിച്ച് പോയി.
നിമിഷങ്ങൾക്കുള്ളിൽ ശക്തമായ ഒഴുക്കിൽ വാൻ വെള്ളത്തിലേക്ക് ഒഴുകിപ്പോയി. സ്വന്തം ജീവൻ പണയപ്പെടുത്തി ഗ്രാമവാസികൾ കയറുകൾ കെട്ടി രക്ഷാപ്രവർത്തനം ആരംഭിച്ചു, ചില യാത്രക്കാരെ പുറത്തെടുത്തു. തുടർന്ന് ഒരു പെൺകുട്ടി ഉൾപ്പെടെ ഒമ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
അതേ സമയം തന്നെ തിങ്കളാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് നദികളും അഴുക്കുചാലുകളും നിറഞ്ഞൊഴുകുകയാണെന്ന് സാരംഗ്പൂർ എസ്ഡിഒപി അരവിന്ദ് സിംഗ് പറഞ്ഞു. സാരംഗ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















