Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അറിയാം ആചാര്യ റേയുടെ ഫാര്‍മസ്യൂട്ടിക്കല്‍സിനെ…

ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവെന്നാണ് ആചാര്യ പ്രഫുല്ല ചന്ദ്ര റേ അറിയപ്പെടുന്നത്. കൊറോണയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ 70 ശതമാനവും നിര്‍മിക്കുന്നത് ആചാര്യ റേ സ്ഥാപിച്ച ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 12, 2020, 05:00 am IST
inArticle

കൊറോണ കാലത്ത് ലോകം ഏറ്റവും കൂടുതല്‍ ആദരവോടെ ഓര്‍മ്മിക്കുന്ന പേര് ഒരു ഭാരതീയന്റേതാണ്. ആചാര്യ പ്രഫുല്ല ചന്ദ്ര റേ. ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കൊറോണയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ 70 ശതമാനവും നിര്‍മിക്കുന്നത് പ്രഫുല്ല ചന്ദ്ര റേ സ്ഥാപിച്ച ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്. രാജ്യത്തെ ആദ്യത്തെ മരുന്ന് നിര്‍മാണ കമ്പനിയാണിത്. മലേരിയയ്‌ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊറോണയ്‌ക്കും ഫലപ്രദമാണെന്ന നിഗമനം ലോക രാജ്യങ്ങളെയാകെ ഇന്ത്യയിലേക്ക് അടിപ്പിച്ചിരിക്കുകയാണ്. അമേരിക്കയും ബ്രസീലും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ മരുന്നിനായി ഇന്ത്യയെ സമീപിച്ച സാഹചര്യത്തില്‍ പ്രഫുല്ല ചന്ദ്ര റേയും അദ്ദേഹത്തിന്റെ ഫാര്‍മസ്യൂട്ടിക്കല്‍സും ഇന്ന് ചര്‍ച്ചയാകുകയാണ്. ഹൈഡ്രോക്സി ക്ലാറോക്വിന്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖല സ്ഥാപനവും ഇതാണ്. കൊല്‍ക്കത്ത ആസ്ഥാനമായാണ് പ്രവര്‍ത്തനം. വര്‍ഷങ്ങള്‍ക്ക് മുന്നേ നിര്‍ത്തിവച്ച ഹൈഡ്രോക്സി ക്ലോറോക്വിന്‍ നിര്‍മാണം അടിയന്തിര ആവശ്യം മുന്‍നിര്‍ത്തി വീണ്ടും ആരംഭിച്ചു.

ചരിത്രത്തിന്റെ വിസ്മൃതി താളുകളിലായിരുന്നു നാളിതുവരേയും ആചാര്യ പ്രഫുല്ല ചന്ദ്ര റേയുടെ സ്ഥാനം. അങ്ങനെ വിസ്മരിക്കപ്പെടേണ്ടതല്ല ആ വ്യക്തിത്വം. 1861 ആഗസ്റ്റ് 2ന് പഴയ ബംഗാളിലെ ഖുല്‍നാ ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അവിടെയുള്ള ഗ്രാമീണ വിദ്യാലയത്തിലായിരുന്നു ഒമ്പത് വയസ്സുവരെ പഠനം. ഹേര്‍ സ്‌കൂള്‍, ആല്‍ബര്‍ട്ട് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം.

1879ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ വിജയിച്ച് മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി. ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും അതീവ താല്‍പര്യമുണ്ടായതിനെ തുടര്‍ന്ന് കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്നും ആ വിഷയങ്ങള്‍ പഠിച്ചു. ബിരുദ പഠന കാലത്ത് ഒരു അഖിലേന്ത്യാ മത്സരത്തില്‍ പങ്കെടുത്ത് ഗില്‍ക്രിസ്റ്റ് സ്‌കോളര്‍ഷിപ്പ് നേടി. ബിരുദപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ പുനര്‍പഠനത്തിനായി ചേര്‍ന്നു. 1887ല്‍ അവിടെ നിന്നും ഡിഎസ്‌സി ബിരുദം പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ തിരിച്ചെത്തിയ റേ 1889ല്‍ പ്രസിഡന്‍സി കോളേജില്‍ കെമിസ്ട്രി അധ്യാപകനായി ചേര്‍ന്നു. 27 വര്‍ഷം ഇവിടെ സേവനമനുഷ്ഠിച്ചു.

1892ല്‍ 700 രൂപ മുതല്‍മുടക്കില്‍ ബംഗാള്‍ കെമിക്കല്‍ വര്‍ക്സ് ലബോറട്ടറിക്ക് രൂപം കൊടുത്തു. 1893ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ മെഡിക്കല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഇവിടെ നിര്‍മിച്ച ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ ആദ്യമായി അവതരിപ്പിച്ചത്. 1901 ആയപ്പോഴേക്കും രണ്ട് ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് ബംഗാള്‍ കെമിക്കല്‍ വര്‍ക്സ് എന്നത്, ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ വര്‍ക്സായി പരിവര്‍ത്തനപ്പെടുത്തി. ബംഗാള്‍ കെമിക്കല്‍സിന്റെ വളര്‍ച്ചയും അതിവേഗത്തിലായിരുന്നു. 1905ല്‍ കൊല്‍ക്കത്തയിലെ മണിക്തലയില്‍ ആദ്യത്തെ ഫാക്ടറിയും 1920ല്‍ പാനിഹട്ടിയില്‍ രണ്ടാമത്തെ ഫാക്ടറിയും സ്ഥാപിതമായി. 1938ല്‍ മുംബൈയിലാണ് മൂന്നാമത്തെ ഫാക്ടറി സ്ഥാപിച്ചത്.

1895ലാണ് പ്രഫുല്ല ചന്ദ്ര റേ, മെര്‍ക്യുറസ് നൈട്രേറ്റ് കണ്ടുപിടിച്ചത്. റേയും ഗവേഷക വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൈട്രേറ്റുകളേയും ഹൈപ്പോനൈട്രേറ്റുകളേയും സംബന്ധിച്ചുള്ള ഒരു പഠന ശാഖ തന്നെ വളര്‍ത്തിയെടുത്തു. ഭാരതീയ പൈതൃകത്തില്‍ അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു എന്നുവേണം പറയാന്‍. പ്രാചീന ഇന്ത്യയുടെ രസതന്ത്ര നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ പഠിച്ചു. സംസ്‌കൃതത്തിലും പ്രാകൃത ഭാഷയിലും ലഭ്യമായ കൈയെഴുത്ത് പ്രതികള്‍, വിശേഷിച്ചും ആയുര്‍വേദ ഗ്രന്ഥങ്ങള്‍ സമഗ്രമായി പഠനവിധേയമാക്കി. അതിലെല്ലാം പരാമര്‍ശിക്കുന്ന പല നിര്‍മാണ വിദ്യകളും സ്വയം പരീക്ഷിച്ചു. അതെല്ലാം സംഗ്രഹിച്ച് ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം എന്നപേരില്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചു. അറേബ്യയിലും യൂറോപ്പിലും നിലനിന്നിരുന്ന ആല്‍ക്കെമിയാണ് പ്രാചീനകാല രസതന്ത്രം എന്ന് വിശ്വസിച്ചിരുന്നവര്‍ക്ക്, റേയുടെ കണ്ടെത്തലുകള്‍ അത്ഭുതമുളവാക്കി.

1919ല്‍ ബ്രിട്ടീഷ് ഭരണകൂടം നൈറ്റ്(സര്‍) പദവി നല്‍കി ആദരിച്ചു. ഇന്ത്യന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായി 1924ല്‍ റേ തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടണ്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഓണററി ഫെല്ലോ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1944 ജൂണ്‍ 16ന് തന്റെ 82-ാം വയസില്‍ ആചാര്യ പ്രഫുല്ല ചന്ദ്ര റേ അന്തരിച്ചു. 2011ല്‍ അദ്ദേഹത്തിന്റെ 150-ാം ജന്മ വാര്‍ഷികത്തില്‍ ദി റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി, കെമിക്കല്‍ ലാന്‍ഡ്മാര്‍ക്ക് ഫലകം സമര്‍പ്പിച്ചത് റേയ്‌ക്കാണ് എന്നതും ശ്രദ്ധേയം. ആ ബഹുമതിക്ക് അര്‍ഹനാവുന്ന യൂറോപ്യന്‍ അല്ലാത്ത ആദ്യ വ്യക്തിയും ആചാര്യ റേയാണ്.

വി.വി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.