Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അറിയാം ആചാര്യ റേയുടെ ഫാര്‍മസ്യൂട്ടിക്കല്‍സിനെ…

ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവെന്നാണ് ആചാര്യ പ്രഫുല്ല ചന്ദ്ര റേ അറിയപ്പെടുന്നത്. കൊറോണയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ 70 ശതമാനവും നിര്‍മിക്കുന്നത് ആചാര്യ റേ സ്ഥാപിച്ച ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 12, 2020, 05:00 am IST
in Article

കൊറോണ കാലത്ത് ലോകം ഏറ്റവും കൂടുതല്‍ ആദരവോടെ ഓര്‍മ്മിക്കുന്ന പേര് ഒരു ഭാരതീയന്റേതാണ്. ആചാര്യ പ്രഫുല്ല ചന്ദ്ര റേ. ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കൊറോണയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ 70 ശതമാനവും നിര്‍മിക്കുന്നത് പ്രഫുല്ല ചന്ദ്ര റേ സ്ഥാപിച്ച ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്. രാജ്യത്തെ ആദ്യത്തെ മരുന്ന് നിര്‍മാണ കമ്പനിയാണിത്. മലേരിയയ്‌ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊറോണയ്‌ക്കും ഫലപ്രദമാണെന്ന നിഗമനം ലോക രാജ്യങ്ങളെയാകെ ഇന്ത്യയിലേക്ക് അടിപ്പിച്ചിരിക്കുകയാണ്. അമേരിക്കയും ബ്രസീലും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ മരുന്നിനായി ഇന്ത്യയെ സമീപിച്ച സാഹചര്യത്തില്‍ പ്രഫുല്ല ചന്ദ്ര റേയും അദ്ദേഹത്തിന്റെ ഫാര്‍മസ്യൂട്ടിക്കല്‍സും ഇന്ന് ചര്‍ച്ചയാകുകയാണ്. ഹൈഡ്രോക്സി ക്ലാറോക്വിന്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖല സ്ഥാപനവും ഇതാണ്. കൊല്‍ക്കത്ത ആസ്ഥാനമായാണ് പ്രവര്‍ത്തനം. വര്‍ഷങ്ങള്‍ക്ക് മുന്നേ നിര്‍ത്തിവച്ച ഹൈഡ്രോക്സി ക്ലോറോക്വിന്‍ നിര്‍മാണം അടിയന്തിര ആവശ്യം മുന്‍നിര്‍ത്തി വീണ്ടും ആരംഭിച്ചു.

ചരിത്രത്തിന്റെ വിസ്മൃതി താളുകളിലായിരുന്നു നാളിതുവരേയും ആചാര്യ പ്രഫുല്ല ചന്ദ്ര റേയുടെ സ്ഥാനം. അങ്ങനെ വിസ്മരിക്കപ്പെടേണ്ടതല്ല ആ വ്യക്തിത്വം. 1861 ആഗസ്റ്റ് 2ന് പഴയ ബംഗാളിലെ ഖുല്‍നാ ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അവിടെയുള്ള ഗ്രാമീണ വിദ്യാലയത്തിലായിരുന്നു ഒമ്പത് വയസ്സുവരെ പഠനം. ഹേര്‍ സ്‌കൂള്‍, ആല്‍ബര്‍ട്ട് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം.

1879ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ വിജയിച്ച് മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി. ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും അതീവ താല്‍പര്യമുണ്ടായതിനെ തുടര്‍ന്ന് കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്നും ആ വിഷയങ്ങള്‍ പഠിച്ചു. ബിരുദ പഠന കാലത്ത് ഒരു അഖിലേന്ത്യാ മത്സരത്തില്‍ പങ്കെടുത്ത് ഗില്‍ക്രിസ്റ്റ് സ്‌കോളര്‍ഷിപ്പ് നേടി. ബിരുദപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ പുനര്‍പഠനത്തിനായി ചേര്‍ന്നു. 1887ല്‍ അവിടെ നിന്നും ഡിഎസ്‌സി ബിരുദം പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ തിരിച്ചെത്തിയ റേ 1889ല്‍ പ്രസിഡന്‍സി കോളേജില്‍ കെമിസ്ട്രി അധ്യാപകനായി ചേര്‍ന്നു. 27 വര്‍ഷം ഇവിടെ സേവനമനുഷ്ഠിച്ചു.

1892ല്‍ 700 രൂപ മുതല്‍മുടക്കില്‍ ബംഗാള്‍ കെമിക്കല്‍ വര്‍ക്സ് ലബോറട്ടറിക്ക് രൂപം കൊടുത്തു. 1893ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ മെഡിക്കല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഇവിടെ നിര്‍മിച്ച ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ ആദ്യമായി അവതരിപ്പിച്ചത്. 1901 ആയപ്പോഴേക്കും രണ്ട് ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് ബംഗാള്‍ കെമിക്കല്‍ വര്‍ക്സ് എന്നത്, ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ വര്‍ക്സായി പരിവര്‍ത്തനപ്പെടുത്തി. ബംഗാള്‍ കെമിക്കല്‍സിന്റെ വളര്‍ച്ചയും അതിവേഗത്തിലായിരുന്നു. 1905ല്‍ കൊല്‍ക്കത്തയിലെ മണിക്തലയില്‍ ആദ്യത്തെ ഫാക്ടറിയും 1920ല്‍ പാനിഹട്ടിയില്‍ രണ്ടാമത്തെ ഫാക്ടറിയും സ്ഥാപിതമായി. 1938ല്‍ മുംബൈയിലാണ് മൂന്നാമത്തെ ഫാക്ടറി സ്ഥാപിച്ചത്.

1895ലാണ് പ്രഫുല്ല ചന്ദ്ര റേ, മെര്‍ക്യുറസ് നൈട്രേറ്റ് കണ്ടുപിടിച്ചത്. റേയും ഗവേഷക വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൈട്രേറ്റുകളേയും ഹൈപ്പോനൈട്രേറ്റുകളേയും സംബന്ധിച്ചുള്ള ഒരു പഠന ശാഖ തന്നെ വളര്‍ത്തിയെടുത്തു. ഭാരതീയ പൈതൃകത്തില്‍ അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു എന്നുവേണം പറയാന്‍. പ്രാചീന ഇന്ത്യയുടെ രസതന്ത്ര നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ പഠിച്ചു. സംസ്‌കൃതത്തിലും പ്രാകൃത ഭാഷയിലും ലഭ്യമായ കൈയെഴുത്ത് പ്രതികള്‍, വിശേഷിച്ചും ആയുര്‍വേദ ഗ്രന്ഥങ്ങള്‍ സമഗ്രമായി പഠനവിധേയമാക്കി. അതിലെല്ലാം പരാമര്‍ശിക്കുന്ന പല നിര്‍മാണ വിദ്യകളും സ്വയം പരീക്ഷിച്ചു. അതെല്ലാം സംഗ്രഹിച്ച് ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം എന്നപേരില്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചു. അറേബ്യയിലും യൂറോപ്പിലും നിലനിന്നിരുന്ന ആല്‍ക്കെമിയാണ് പ്രാചീനകാല രസതന്ത്രം എന്ന് വിശ്വസിച്ചിരുന്നവര്‍ക്ക്, റേയുടെ കണ്ടെത്തലുകള്‍ അത്ഭുതമുളവാക്കി.

1919ല്‍ ബ്രിട്ടീഷ് ഭരണകൂടം നൈറ്റ്(സര്‍) പദവി നല്‍കി ആദരിച്ചു. ഇന്ത്യന്‍ കെമിക്കല്‍ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായി 1924ല്‍ റേ തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടണ്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഓണററി ഫെല്ലോ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1944 ജൂണ്‍ 16ന് തന്റെ 82-ാം വയസില്‍ ആചാര്യ പ്രഫുല്ല ചന്ദ്ര റേ അന്തരിച്ചു. 2011ല്‍ അദ്ദേഹത്തിന്റെ 150-ാം ജന്മ വാര്‍ഷികത്തില്‍ ദി റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി, കെമിക്കല്‍ ലാന്‍ഡ്മാര്‍ക്ക് ഫലകം സമര്‍പ്പിച്ചത് റേയ്‌ക്കാണ് എന്നതും ശ്രദ്ധേയം. ആ ബഹുമതിക്ക് അര്‍ഹനാവുന്ന യൂറോപ്യന്‍ അല്ലാത്ത ആദ്യ വ്യക്തിയും ആചാര്യ റേയാണ്.

വി.വി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു
Cricket

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.