Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മരണം മണക്കുന്ന പടക്കനിര്‍മാണം; ജില്ലയില്‍ പടക്കശാലകള്‍ അഞ്ഞൂറിലധികം; ലൈസന്‍സുള്ളത് 119 എണ്ണത്തിന്

കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച പടക്കശാലയിലായിരുന്നു കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. മുപ്പതിലധികം പടക്ക നിര്‍മാണ കേന്ദ്രങ്ങളാണു മുമ്പ് ജില്ലയിലുണ്ടായിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2020, 09:17 pm IST
inAlappuzha

മാവേലിക്കര: ജില്ലയില്‍ അനധികൃത പടക്കശാലകള്‍ വ്യാപിക്കുന്നു. ചെറുതും വലുതുമായ അഞ്ഞൂറിലധികം പടക്കശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.  എന്നാല്‍ 199 എണ്ണത്തിനാണ് ലൈസെന്‍സ് നല്‍കിയിരുന്നത്. ഇവയില്‍ പലതും മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനാല്‍ നിലവില്‍ പുതുക്കിയിട്ടുമില്ല.  

കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച പടക്കശാലയിലായിരുന്നു കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. മുപ്പതിലധികം പടക്ക നിര്‍മാണ കേന്ദ്രങ്ങളാണു മുമ്പ് ജില്ലയിലുണ്ടായിരുന്നത്. ഇതില്‍ 16 സ്ഥാപനങ്ങള്‍ ലൈസന്‍സിനു അപേക്ഷ നല്‍്കിയെങ്കിലും മതിയായ റിപ്പോര്‍ട്ടു ലഭിച്ച അഞ്ചുപേര്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കിയിരുന്നുള്ളൂവെന്ന് അധികൃതര്‍ പറയുന്നു.  ഈ വര്‍ഷം ഫയര്‍ഫോഴ്സിന്റെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പലര്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുമില്ല.

പ്രവര്‍ത്തനം  പരിശോധനക്ക്‌ശേഷം

പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമെ ജില്ലയിലെ പടക്കശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുവെന്ന് ജില്ലാ ഫയര്‍മേധാവി കെ.ആര്‍ അഭിലാഷ്. വിഷയത്തില്‍ ജനങ്ങളും ജാഗ്രത പുലര്‍ത്തണം. അനധികൃത നിര്‍മ്മാണ ശാലകളെക്കുറിച്ച് അറിവ് ലഭിച്ചാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണം എന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. കുട്ടനാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപക പരിശോധന നടത്തും. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണം ഗാര്‍ഹിക  യൂണിറ്റുകളില്‍

വീടുകള്‍ കേന്ദ്രീകരിച്ചുള്ള പടക്ക നിര്‍മ്മാണം പൊടിപൊടിക്കുകയാണ്. സാധാരണ പൊട്ടാസ് മുതല്‍ വന്‍ പ്രഹര ശേഷിയുള്ള തോട്ടകള്‍ വരെ ഇവിടെ ഉണ്ടാക്കിനല്‍കുന്നു. വീട്ടമ്മമാര്‍ അടക്കം ഇത്തരം യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സീസണ്‍സമയത്ത് കച്ചവടം നടത്താനുള്ള ലൈസന്‍സ് മറയാക്കിയാണ് ഇവരുടെ കച്ചവടം. ജില്ലയില്‍ മാവേലിക്കര, ഹരിപ്പാട്, വീയപുരം, എരിക്കാവ്, മുട്ടം, ചേപ്പാട്, മുതുകുളം, കായംകുളം ചേര്‍ത്തല, വളമംഗലം, കലവൂര്‍, ആലപ്പുഴ, കുട്ടനാട്, എടത്വ, മാന്നാര്‍, ചെങ്ങന്നൂര്‍, തുടങ്ങിയ മേഖലകളിലെല്ലാം പടക്കനിര്‍മാണ വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചങ്ങനാശേരിയിലെ രഹസ്യ സങ്കേതം

മറ്റു ജില്ലകളിലെ ക്വാറികളിലേക്കുള്ള വെടിക്കോപ്പുകള്‍ ജില്ലയില്‍ നിന്നും പോകുന്നുണ്ട്. കുട്ടനാട്ടിലെ തന്നെ മറ്റൊരു വ്യക്തിയാണ് പ്രധാന ഇടപാടുകാരന്‍. ചങ്ങനാശേരിയിലെ രഹസ്യ സങ്കേതത്തിലാണ് ഇവ ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത്. മൂന്ന് ജില്ലകളുടെ അതിര്‍ത്തിയായതുകൊണ്ട് തന്നെ നിയമപരമായ പലരും പരിശോധനകള്‍ക്ക് ഇവിടെ എത്താറില്ല. മേഖലയിലെ പ്രമുഖ കടകള്‍ക്ക് അടക്കം ഇയാളാണ് പടക്കങ്ങള്‍ സപ്ലെ ചെയ്യുന്നത്.  

ജില്ലയുടെ പല ഭാഗങ്ങളിലും പടക്കനിര്‍മാണം നടക്കുന്നതായും അനധികൃത ശേഖരമുള്ളതുമായി പോലീസിനു വിവരം ലഭിച്ചു. വിഷു ഉള്‍പ്പെടെ പടക്കം വില്പന വ്യാപകമായിവരുന്നതിനിടെയാണ് പുളിങ്കുന്നില്‍ ദുരന്തമുണ്ടായത്. തുടര്‍ന്ന് താത്കാലിക ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശമുണ്ട്. സീസണ്‍ കാലത്ത് താത്കാലിക ലൈസന്‍സെടുത്ത് വ്യാപാരം നടക്കാറുള്ളതാണ്.ചൈനീസ് ഉത്പന്നങ്ങളാണ് ഏറെയും വില്പനയ്‌ക്കെത്തുന്നതെങ്കിലും നാടന്‍ പടക്കങ്ങളുടെ ഉത്പാദനം പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. ആഘോഷങ്ങള്‍ക്കുവേണ്ടി മൊത്ത ഓര്‍ഡര്‍ ഏറ്റെടുത്ത് വില്പന നടത്താനാണ് ഇവ ശേഖരിച്ചുവച്ചിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ ശക്തമായതോടെ രഹസ്യ സങ്കേതങ്ങളിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. പലരും സീസണ്‍ സമയങ്ങളില്‍ തെരുവ് കച്ചവടത്തിന് എത്തുന്നത് ഇത്തരം കേന്ദ്രങ്ങളുടെ സഹായത്തോടെയാണ്. ആവശ്യക്കാര്‍ക്ക് സ്ഥലത്തില്‍ എത്തിച്ചുകൊടുക്കുന്ന വമ്പന്മാര്‍ അടക്കം സജീവമാണ്. പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടാകാതിരിക്കാന്‍ ആളൊഴിഞ്ഞ മേഖലകളും ഒറ്റപ്പെട്ട പ്രദേശങ്ങളുമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

മാനദണ്ഡം മറികടന്ന്

അതേസമയം വേണ്ടത്ര സുരക്ഷാ സംവിധാനം ഇല്ലാതെയാണു പടക്ക നിര്‍മാണ-വില്പനശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. ജനസാന്ദ്രത കുറവുള്ള മേഖലയില്‍ ഉറപ്പുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തില്‍വേണം പടക്ക നിര്‍മാണ വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണു നിയമം.ലൈസന്‍സ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കണം. പലരും തുറസായ പാടശേഖരത്തില്‍ ചെറിയ ഷെഡ് നിര്‍മിച്ച് അനുകൂല റിപ്പോര്‍ട്ടു നേടിയടുത്ത് ലൈസന്‍സ് സ്വന്തമാക്കുന്ന രീതിയാണു നടക്കുന്നതെന്നാണ് ആക്ഷേപം. ലൈസന്‍സിന് പോലീസ്, ഫയര്‍ഫോഴ്സ്, തഹസീല്‍ദാര്‍, എന്‍ഫോഴ്സമെന്റ് തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണു ലൈസന്‍സ് അനുവദിക്കുന്നത്.

Tags: alappuzhaപടക്കനിര്‍മാണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

പുതിയ വാര്‍ത്തകള്‍

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.