Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ക്ഷേമപരിശോധനയ്‌ക്കിടെ 75കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; തുടര്‍ പരിശോധനയില്‍ കണ്ടത് പത്തു കൊല്ലത്തോളം ഫ്രീസറില്‍ സൂക്ഷിച്ച ഭര്‍ത്താവിന്റെ മൃതദേഹം

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Dec 19, 2019, 10:55 am IST
inMarukara

ന്യൂയോര്‍ക്ക്: സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെയ്‌മെന്റുകള്‍ (സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം) ലഭിക്കാന്‍ 75കാരിയായ ഭാര്യ പത്തു വര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു.സാള്‍ട്ട് ലേക്ക് സിറ്റിയുടെ തെക്കുപടിഞ്ഞാറ് 25 മൈല്‍ അകലെയുള്ള യൂട്ടയിലെ ടൂലെ റെമിംഗ്ടണ്‍ പാര്‍ക്ക് അപ്പാര്‍ട്ടുമെന്റ്‌സ് റിട്ടയര്‍മെന്റ് ഹോംസിലെ ഒരു വീട്ടില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ക്ഷേമപരിശോധനയ്‌ക്കിടെ (വെല്‍ഫെയര്‍ ചെക്ക്) 75 കാരിയായ ജീന്‍ സൗരോണ്‍ മാത്തേഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണമാണെന്നാണ് കരുതപ്പെടുന്നതെന്ന് പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് വീട്ടില്‍ ഉദ്യോഗസ്ഥന്‍ നടത്തിയ വിശദപരിശോധനയിലാണ് 75കാരിയുടെ ഭര്‍ത്താവ് പോള്‍ എഡ്വേര്‍ഡ് മാത്തേഴ്‌സിന്റെ  മൃതദേഹം ഫ്രീസറില്‍ കണ്ടെത്തിയത്. ഓറഞ്ചും കറുത്ത നിറവുമുള്ള പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പോള്‍ മാത്തേഴ്‌സ് അവസാനമായി ആശുപത്രിയില്‍ ചെന്നത് 2009 ഫെബ്രുവരി 4നായിരുന്നു എന്ന് പോലീസ് പറയുന്നു. മാരകമായ എന്തോ അസുഖം ഉണ്ടായിരുന്നതായും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. 2009 ഫെബ്രുവരി 4നും മാര്‍ച്ച് 8 നും ഇടയിലായിരിക്കാം പോള്‍ മാത്തേഴ്‌സ് മരിച്ചതെന്ന് വിശ്വസിക്കുന്നുവെന്നും, അന്നുമുതലായിരിക്കാം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ല.

അടുത്തിടെ ജീന്‍ മാത്തേഴ്‌സ് വീല്‍ചെയര്‍ ഉപയോഗിക്കുമായിരുന്നെങ്കിലും 10 വര്‍ഷം മുമ്പ് അവര്‍ക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും ആരോഗ്യവതിയായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ഫ്രീസറില്‍ വെക്കാന്‍ ശാരീരികമായി അവര്‍ക്ക് കഴിയുമായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പോളിന്റെ മൃതദേഹത്തില്‍ 2008 ഡിസംബറില്‍ എഴുതി നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ ഒരു കത്തും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ‘ഭാര്യ തന്നെ കൊന്നിട്ടില്ലെന്ന്’ എഴുതി പോള്‍ തന്നെ ഒപ്പിട്ടതാണ് ആ കത്ത് എന്ന് ടൂള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സര്‍ജന്റ് ജെറമി ഹാന്‍സെന്‍ പറഞ്ഞു.

ഒരുപക്ഷെ ദമ്പതികള്‍ ഈ പദ്ധതി നേരത്തേ ആസൂത്രണം ചെയ്തതായിരിക്കാമെന്നും പോലീസ് കരുതുന്നുണ്ട്. ഭര്‍ത്താവ് മരിച്ചാലും ആനുകൂല്യം ഭാര്യയ്‌ക്ക് കിട്ടാന്‍ വേണ്ടി ചെയ്ത കൃത്യമാകാം ഇതെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. അതിനാല്‍ അവരുടെ എല്ലാ സാമ്പത്തിക രേഖകളും മെഡിക്കല്‍ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 177,000 ഡോളറോളം ജീന്‍ മാത്തേഴ്‌സ് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യമായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം നരഹത്യയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

World

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.