Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ഫ്‌ലോറിഡയിലെ യുഎസ് നേവല്‍ ബേസില്‍ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു; പ്രതി സൗദി അറേബ്യയില്‍ നിന്നുള്ള സൈനിക വിദ്യാര്‍ഥി

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Dec 7, 2019, 10:59 am IST
inMarukara

ഫ്‌ലോറിഡ: ഫ്‌ലോറിഡയിലെ നേവല്‍ എയര്‍ സ്‌റ്റേഷന്‍ പെന്‍സകോളയില്‍ വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ അക്രമിയടക്കം മൂന്നു പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി എസ്‌കാംബിയ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 6.50നാണ് വെടിവെപ്പ് നടന്നത്.വെടിവയ്‌പ്പ് അവസാനിക്കുകയും അക്രമി കൊല്ലപ്പെടുകയും ചെയ്തുവെങ്കിലും നേവല്‍ ബേസ് പൂട്ടിയിരിക്കുകയാണെന്ന് നാവികസേനാ വക്താവ് പറഞ്ഞു. ‘പരിക്കേറ്റ ഏഴു പേരെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ച് അന്വേഷണം തുടരും,’ ലഫ്റ്റനന്റ് കമാന്റര്‍ ആര്‍ മേഗന്‍ ഐസക്കിന്റെ പ്രസ്താവനയില്‍ പറയുന്നു.  

വെടിവെച്ച ആള്‍ സൗദി വ്യോമസേനയില്‍ അംഗമാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞതായി എബിസി റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ലോറിഡയില്‍ പരിശീലനത്തിനായി എത്തിയ സൗദി വ്യോമസേനയിലെ അംഗമായ മുഹമ്മദ് സയീദ് അല്‍ഷ്രമാനിയാണ് വെടിവെപ്പ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. രാവിലെ 6:50 ഓടെ വെടിവെയ്‌പ്പിന്റെ വിവരമറിഞ്ഞയുടനെ സംഭവസ്ഥലത്തെത്തിയ രണ്ട് എസ്‌കാംബിയ കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടിമാര്‍ക്ക് വെടിവയ്‌പില്‍ പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

ഒരാള്‍ക്ക് കൈയ്യിലും മറ്റൊരാള്‍ക്ക് കാലിലുമാണ് വെടിയേറ്റത്, ഇരുവരും ശസ്ത്രക്രിയയ്‌ക്ക് വിധേയരായി എന്ന്  ചീഫ് ഡെപ്യൂട്ടി ചിപ്പ് സിമ്മണ്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരുവരും അപകടനില തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. വെടിവെപ്പ് നടന്ന സ്ഥലത്തുകൂടെ നടന്നപ്പോള്‍ ഒരു സിനിമാ ലൊക്കേഷനിലൂടെ നടക്കുന്നതായി തോന്നി എന്നാണ് കൗണ്ടി ഷെരീഫ് ഡേവിഡ് മോര്‍ഗന്‍ പറഞ്ഞത്.

രണ്ടാം ലോക മഹായുദ്ധം മുതല്‍ സഖ്യകക്ഷികളില്‍ നിന്നും പങ്കാളി രാജ്യങ്ങളില്‍ നിന്നും പരിശീലനത്തിനായി വിദ്യാര്‍ത്ഥികള്‍ വരുന്നുണ്ടെന്ന് ബേസ് കമാന്‍ഡര്‍ ക്യാപ്റ്റന്‍ തിമോത്തി കിന്‍സെല്ല പറഞ്ഞു. ‘പല രാജ്യങ്ങളില്‍ നിന്നും എല്ലായ്‌പ്പോഴും പരിശീലനത്തിനായി ഇവിടെ വിദ്യാര്‍ത്ഥികള്‍ എത്താറുണ്ട്. കാരണം പരിശീലനം നേടാനുള്ള ഏറ്റവും നല്ല സ്ഥലമാണ് അമേരിക്ക. ഇവിടെ നല്ല നിലവാരമുള്ള പരിശീലനമാണ് നല്‍കുന്നത്,’ അദ്ദേഹം പറഞ്ഞു. ‘സല്‍മാന്‍ രാജാവ് ആത്മാര്‍ത്ഥ അനുശോചനം രേഖപ്പെടുത്താനും ഇരകളുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുഭാവം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കന്‍ ജനതയെ സ്‌നേഹിക്കുന്ന, സൗദി ജനതയുടെ വികാരങ്ങളെ മാനിക്കുന്ന രൂപമോ ഭാവമോ വെടിവെയ്‌പ് നടത്തിയ വ്യക്തിക്കില്ലെന്നും അതുകൊണ്ടുതന്നെ അയാള്‍ യാതൊരു തരത്തിലും സൗദിയെ പ്രതിനിധീകരിക്കുന്നില്ലെന്നും സല്‍മാന്‍ രാജാവ് പറഞ്ഞതായി ട്രംപിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

രണ്ടു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു വെടിവെയ്‌പ് നടന്നത്. നാവിക സ്‌റ്റേഷനിലെ ഫെസിലിറ്റി മാനേജര്‍ ജെഫ് ബെര്‍ഗോഷ് രാവിലെ പ്രധാന ഗേറ്റില്‍ എത്തിയ ഉടനെയാണ് സ്‌റ്റേഷന്‍ ഗേറ്റ് അടച്ചത്. തന്മൂലം  ആയിരക്കണക്കിന് ജോലിക്കാരാണ് അവരുടെ കാറുകളില്‍ കുടുങ്ങിയത്. പ്രതിദിനം പതിനായിരത്തിലധികം തൊഴിലാളികളാണ് നേവല്‍ എയര്‍ സ്‌റ്റേഷന്‍ പെന്‍സകോളയിലേക്ക് വരുന്നത്.  നേവി ബൊളിവാര്‍ഡിലൂടെയാണ് പലരും പ്രവേശിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ലോക്ക്ഡൗണ്‍ ആയപ്പോള്‍ ഒരു മൈല്‍ ദൈര്‍ഘ്യമുള്ള പാര്‍ക്കിംഗ് സ്ഥലമായി ഇത് മാറിയെന്ന് ബെര്‍ഗോഷ് പറഞ്ഞു.

രാവിലെ 10 മണിയോടെ ബേസ് പൂട്ടി. അവശ്യ സര്‍വീസ് ഉദ്യോഗസ്ഥരെ മാത്രമേ അകത്തു പ്രവേശിക്കാന്‍ അനുവദിച്ചിട്ടുള്ളൂ. താവളത്തിന് ചുറ്റുമുള്ള പ്രദേശം ഒഴിയാന്‍ പെന്‍സകോള മേയര്‍ ഗ്രോവര്‍ സി റോബിന്‍സണ്‍ താമസക്കാരോട് ആവശ്യപ്പെട്ടു. നേവല്‍ എയര്‍ സ്‌റ്റേഷന്‍ പെന്‍സക്കോളയില്‍ 16,000 സെനികരും 7,400 സിവിലിയന്‍ ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നുണ്ട്. ചുറ്റുമുള്ള പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയും സംസ്‌കാരവും പ്രധാനമായും ഒരു കോളേജ് കാമ്പസിനോട് സാമ്യമുള്ളതാണ്. കൂടാതെ നാവികസേന, നാവികര്‍, വ്യോമസേന, തീരസംരക്ഷണ സേന എന്നിവയിലെ 60,000 അംഗങ്ങള്‍ക്ക് ഓരോ വര്‍ഷവും പരിശീലനം ലഭിക്കുന്നു.

രാജ്യത്തെ ആദ്യത്തെ നാവിക വ്യോമ സ്‌റ്റേഷനായിരുന്നു ഇത്. പ്രശസ്തമായ ബ്ലൂ ഏഞ്ചല്‍സ് ഫ്‌ലൈറ്റ് ഡെമോണ്‍സ്‌ട്രേഷന്‍ സ്‌ക്വാഡ്രണും, നാഷണല്‍ നേവല്‍ ഏവിയേഷന്‍ മ്യൂസിയവും ഇവിടെയുണ്ട്. നാവിക വിദ്യാഭ്യാസ പരിശീലന കമാന്‍ഡിന്റെ ആസ്ഥാനം കൂടിയാണിത്. നാവികവ്യോമ സ്‌റ്റേഷന്റെ ചരിത്രത്തിലെ ഇരുണ്ട ദിവസങ്ങളിലൊന്നാണ് വെള്ളിയാഴ്ചയെന്ന് ഗവര്‍ണ്ണര്‍ ഡിസാന്റിസ് പറഞ്ഞു.

‘നാവികസേനയില്‍ സേവനമനുഷ്ഠിക്കുന്ന ആര്‍ക്കും ഇതൊരു പ്രത്യേക സ്ഥലമാണെന്ന് അറിയാം, കാരണം ഈ സ്‌റ്റേഷന്‍ ഒരു പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ഇവിടെ നിന്ന് പലരും സേവനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച് കടന്നുപോകുന്നു’, ഗവര്‍ണര്‍ പറഞ്ഞു. ഓരോ വര്‍ഷവും ഇവിടെ സന്ദര്‍ശിക്കുന്ന 1 ദശലക്ഷം വിനോദ സഞ്ചാരികളെ നാവികരില്‍ നിന്നും മറ്റ് ജീവനക്കാരില്‍ നിന്നും വേര്‍തിരിക്കുന്നതിന് സുരക്ഷാ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ 2016 ല്‍ തീരുമാനിച്ചിരുന്നു. ബേസില്‍  ജോലി ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും മൂന്ന് മൈല്‍ അകലത്തിലായി പ്രത്യേക പ്രവേശന കവാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗാര്‍ഡ് ബൂത്തുകളിലൂടെയും റോഡ് ബ്ലോക്കുകളിലൂടെയും സഞ്ചരിക്കാതെ വിനോദ സഞ്ചാരികള്‍ക്ക് സൈനിക മേഖലകളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഈയാഴ്ച യുഎസ് നേവി കേന്ദ്രത്തില്‍ നടന്ന രണ്ടാമത്തെ വെടിവയ്‌പ്പാണ് വെള്ളിയാഴ്ചത്തെ സംഭവം. ബുധനാഴ്ച, ഹവായിയിലെ പേള്‍ ഹാര്‍ബറില്‍ ഒരു നാവികന്റെ വെടിയേറ്റ് രണ്ട് സിവിലിയന്‍ ജോലിക്കാര്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാവികന്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തതായി നാവികസേനയുടെ പ്രസ്താവനയില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

World

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.