Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പള്ളിത്തര്‍ക്കത്തിലെ പാര്‍ട്ടി കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2019, 03:18 am IST
in Editorial

മലങ്കര സഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളിയില്‍ ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നു. രണ്ട് ദിവസമായി പ്രാര്‍ത്ഥനായജ്ഞം നടത്തിക്കൊണ്ടിരുന്ന യാക്കോബായ വിഭാഗക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി പള്ളി അടച്ചുപൂട്ടിയിരിക്കുകയാണ്. പള്ളി ഏറ്റെടുത്ത ജില്ലാ കളക്ടര്‍ താക്കോല്‍ ഹൈക്കോടതിയില്‍ ഏല്‍പ്പിച്ചിരിക്കുന്നു. പിറവം പള്ളിയുടെ ഉടമസ്ഥാവകാശം 1934ലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയനുസരിച്ച് ആയിരിക്കുമെന്നാണ് സുപ്രീംകോടതി വിധി. ഇതുപ്രകാരം പള്ളി വികാരി, മെത്രാന്‍, മെത്രാപ്പോലീത്ത എന്നിവര്‍ ഓര്‍ത്തഡോക്‌സുകാരായിരിക്കും. എന്നാല്‍ മലങ്കരസഭയില്‍ത്തന്നെയുള്ള യാക്കോബായ വിഭാഗക്കാര്‍ ഇത് അംഗീകരിക്കുന്നില്ല.

സുപ്രീംകോടതി വിധിപ്രകാരം പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറായില്ല. പള്ളി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും, അതിന് ആരെങ്കിലും ശ്രമിച്ചാല്‍ തടയുമെന്നും യാക്കോബായ വിഭാഗം പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് സര്‍ക്കാര്‍ ഒത്താശ ചെയ്തു. സുപ്രീംകോടതി വിധി നടപ്പാക്കിക്കിട്ടാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചത് സംഘര്‍ഷം രൂക്ഷമാക്കി. ഇതേത്തുടര്‍ന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കുകയും, നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

ഇടതുമുന്നണിയും പിണറായി സര്‍ക്കാരും രാഷ്‌ട്രീയം കളിച്ചതാണ് പിറവത്തെ പള്ളിത്തര്‍ക്കം വഷളാക്കിയത്. തങ്ങളോട് രാഷ്‌ട്രീയാഭിമുഖ്യം പുലര്‍ത്തുന്ന യാക്കോബായ വിഭാഗക്കാരെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സുപ്രീംകോടതി വിധി ഇതിന് അവര്‍ക്ക് തടസ്സമായില്ല. തന്നെയുമല്ല, തര്‍ക്കം എന്തുതന്നെയായിരുന്നാലും മതന്യൂനപക്ഷത്തിന്റെ ആരാധനാലയങ്ങളില്‍ ഇടപെടുന്നത് സൂക്ഷിച്ചുവേണമെന്ന് ഇടതുപക്ഷത്തിനറിയാം. ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ ഏറ്റെടുക്കുകയും കയ്യടക്കുകയും ചെയ്യുന്നതുപോലെ മതന്യൂനപക്ഷങ്ങളോട് പെരുമാറില്ലെന്നത് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത ‘മതേതരനയം’ ആണ്. ശിവഗിരിയിലെയും ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെയുമൊക്കെ ഭരണം ഏറ്റെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ലല്ലോ.

പിറവത്തെ ‘വലിയ പള്ളി’ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീംകോടതി വിധി വന്നത് 2017 ജൂലായ് മൂന്നിനാണ്. നീണ്ട 26 മാസമാണ് മതേതരത്വം പ്രസംഗിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ വിധി നടപ്പാക്കാതിരുന്നത്. ഇവിടെയാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധി നടപ്പാക്കാന്‍ ഹിന്ദുക്കള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചത്. പിറവത്ത് വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന് പറഞ്ഞ് അനങ്ങാപ്പാറ നയം സ്വീകരിച്ച സര്‍ക്കാര്‍, ശബരിമലയുടെ കാര്യത്തില്‍ കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം ചവിട്ടിമെതിച്ച് പോലീസിന്റെ മൃഗീയശക്തി ഉപയോഗിച്ച് വിധി നടപ്പാക്കാന്‍ ശ്രമിച്ചു. പിറവം പള്ളിത്തര്‍ക്കത്തില്‍ ഇപ്പോഴും വിധി നടപ്പാക്കിയെന്ന് പറയാനാവില്ല. നിയമപ്രകാരമുള്ള അവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കാതെ ഇരുവിഭാഗക്കാര്‍ക്കും പ്രവേശനമില്ലാത്തവിധം പള്ളി തന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇവിടെയും നീതിയുടെ ലംഘനമുണ്ട്. ഇപ്പോഴത്തെ നടപടിയിലൂടെ നീതി നടപ്പാക്കുകയല്ല, അതിവിദഗ്‌ദ്ധമായി പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരെന്ന് സംശയിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.