Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആമസോണ്‍ പഠിപ്പിക്കുന്ന പാഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2019, 01:53 am IST
inEditorial

ഭൂമിയുടെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആമസോണ്‍ മഴക്കാടുകളില്‍ പടരുന്ന തീ ബ്രസീലിന്റെ മാത്രം ആശങ്കയല്ല. ആ തീ പടരുന്നത് ഭൂമിയുടെ ഹൃദയത്തിലാണ്. പാരിസിലെ ജി 7 ഉച്ചകോടിയില്‍വരെ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന നിര്‍ദേശവുമുണ്ടായി. ജൈവ വൈവിധ്യത്തിന്റെ വന്‍ കലവറയാണ് കത്തിയമരുന്നത്. അത് തുടങ്ങിയിട്ട് നാളുകുറച്ചായി. കുറേക്കാലം തുടരുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതിനെ നേരിടണമെങ്കില്‍ പ്രകൃതിതന്നെ കനിയണം. നീണ്ടുനില്‍ക്കുന്ന കനത്ത മഴക്കാലത്തിനു മാത്രമേ ആ തീ നിയന്ത്രിക്കാനാവൂ. വൈകിയാണെങ്കിലും രംഗത്തിറങ്ങിയ ബോല്‍സൊനാരോ പ്രസിഡന്റായുള്ള  ബ്രസീല്‍ സര്‍ക്കാരിന്റെ സന്നാഹങ്ങള്‍ക്ക് അതിനുള്ള കരുത്തില്ല.  

ഭൂമിയില്‍ ആകെയുള്ള പ്രാണവായുവിന്റെ അഞ്ചിലൊന്നും ഉത്പാദിപ്പിക്കപ്പെടുന്നത് ആമസോണില്‍ നിന്നാണ്. 55 ലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഈ കാടുകളില്‍ പതിനായിരക്കണക്കിന് ഇനം വൃക്ഷങ്ങളും ചെടികളും ഉണ്ട്. ഇവ നശിക്കാതിരിക്കണമെങ്കില്‍ മഴ കനിയുകതന്നെ വേണം. തീ കാര്യമായി കത്തിപടര്‍ന്നിട്ടുള്ള മേഖലകളില്‍ ഉടനെയൊന്നും മഴ ലഭിക്കാന്‍ സാധ്യതയുമില്ല. കാടിന്റെ വിസ്തൃതിയും അവിടുത്തെ  ജൈവ വൈവിധ്യവും കണക്കിലെടുക്കുമ്പോള്‍ ഈ അഗ്നിബാധ അപകടകരം തന്നെ. 

ബ്രസീല്‍, പെറു, ഇക്വഡോര്‍, വെനസ്വേല, കൊളംമ്പിയ, സുരീനാം, ബൊളീവിയ, ഗയാന, ഫ്രഞ്ച് ഗയാന എന്നീ ഒമ്പത് രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ആമസോണ്‍ കാടുകള്‍ക്ക് ഏകദേശം ഇന്ത്യയുടെ വലിപ്പം ഉണ്ടെന്നുപറയാം. ഇതുതന്നെയാണ് ഇന്ന് അവരെ കുഴക്കുന്നതും. വനനശീകരണവും ഭൂമികൈയേറ്റവും ആമസോണ്‍ മഴക്കാടുകളെയാകെ കുലുക്കിയതിന്റെ പ്രസ്തുത ഫലമാണിത്. ആമസോണ്‍ കാടുകള്‍ കത്തിനശിക്കുമ്പോള്‍ ഇതിനോടൊപ്പം രാഷ്‌ട്രീയവും ചൂടുപിടിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനങ്ങളെ കണക്കിലെടുക്കാതെയുള്ള ബ്രസീലിന്റെ നയങ്ങളാണ് കാട്ടുതീ വര്‍ധിക്കാന്‍ കാരണമായതെന്ന് വിമര്‍ശനമുണ്ട്. ബോല്‍സൊനാരോ സര്‍ക്കാരിനെ മോശം രീതിയില്‍ ചിത്രീകരിക്കാനായി ചില ആക്ടിവിസ്റ്റുകള്‍ തീയിട്ടതാണെന്നും പ്രചരണമുണ്ട്. ഇത് വീണ്ടും ലോകത്തെയാകെ ചൊടിപ്പിച്ചു. രാഷ്‌ട്ര തലവന്മാര്‍ തമ്മിലുള്ള വാക്‌പോരിന്റെ വേദിയായി ആമസോണിനെ മാറ്റുന്നത് ആപത്താണ്. ഭരണകൂടവും കാലാവസ്ഥയും എന്തിന് മനുഷ്യരൊന്നടങ്കവും ഈ വിപത്തിന് കാരണക്കാരാകാം. ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസേര്‍ച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ച മാത്രം 9500 ഇടങ്ങളില്‍ കാട്ടുതീ പടര്‍ന്നിട്ടുണ്ട്. കനത്ത വെയ്‌ലും വരണ്ട കാലാവസ്ഥയും തീ പടരാനുള്ള കാരണമായി വിലയിരുത്താം. തീ അണയ്‌ക്കുന്നതില്‍ തീര്‍ത്തും പരാജിതരുടെ രൂപത്തിലേക്ക് മാറിയ ബ്രീസീലിനെയോര്‍ത്ത് തികച്ചും ആകുലരാകുകയാണ് ലോകരാഷ്‌ട്രങ്ങള്‍. ഇവര്‍ക്കായി ഇപ്പോള്‍ പല രീതിയില്‍ സഹായഹസ്തം നീട്ടുകയാണ് പരിസ്ഥിതി സ്‌നേഹികളും വിദേശരാജ്യങ്ങളും. കാനഡ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ 27 മില്യണ്‍ ഡോളറും ജി7 രാജ്യങ്ങള്‍ ഇരുപത് മില്യണ്‍ ഡോളറും ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ആമസോണ്‍ തങ്ങളെ തലകുനുപ്പിച്ചതിന്റെ നിരാശയില്‍ ബ്രസീല്‍ പ്രസിഡന്റ് ആദ്യം നിരസിച്ചെങ്കിലും ഇപ്പോള്‍ പലരില്‍നിന്നും സഹായം സ്വീകരിക്കാന്‍ സന്നദ്ധത കാട്ടിതുടങ്ങിയിട്ടുണ്ട്. വിമര്‍ശനങ്ങളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും സമയമല്ല ഇപ്പോള്‍. കാരണങ്ങള്‍ പലതുണ്ടാകാം, ഇപ്പോള്‍ ലക്ഷ്യത്തിനാണ് പ്രാധാന്യം. ആമസോണ്‍ കാടുകളെ സംരക്ഷിക്കേണ്ടത് ലോകത്തിന്റെയാകെ കടമയാണ്. എന്തിന് ഇങ്ങേ അറ്റത്തുകിടക്കുന്ന കേരളത്തിനുപോലും ഇതില്‍നിന്ന് ഒരുപാട് പാഠം പഠിക്കാനുണ്ട്. വനനശീകരണത്തിന്റെ പ്രതികരണം മനസ്സിലാക്കാനുള്ള സമയമാണിത്. ആമസോണില്‍ സംഭവിച്ചത് ലോകത്തെവിടെയും  എന്തിന് കേരളത്തിലും നടക്കാം. അവിടെ സംഭവിച്ചത് ഇവിടെ സംഭവിക്കാതിരിക്കാന്‍ നാം ഒന്നിക്കേണ്ടിയിരിക്കുന്നു. അതിനായി നമുക്ക് കൊകോര്‍ക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.