Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനങ്ങളുടെ ജീവന്‍ പന്താടരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 03:00 am IST
inEditorial

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ പ്രളയദുരന്തത്തിന്റെ പേരില്‍ ഒഴുക്കുന്നത് വെറും മുതലക്കണ്ണീരാണെന്ന് വ്യക്തമായിരിക്കുന്നു. സംസ്ഥാനത്ത് 120 ലേറെ പേരുടെ ദാരുണമണത്തിനിടയാക്കിയ മലവെള്ളപ്പാച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും ഭീതിദമായ ഓര്‍മകള്‍ തങ്ങിനില്‍ക്കുമ്പോള്‍തന്നെ, പാറഖനനത്തിനുള്ള വിലക്ക് പിന്‍വലിച്ച പിണറായി സര്‍ക്കാരിന്റെ നടപടി ഇതാണ് കാണിക്കുന്നത്. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ കെ. ബിജു ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് ഈ സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്‌മയ്‌ക്ക് തെളിവാണ്. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതലുകളൊന്നും ഇല്ലെന്ന വിശദീകരണം നല്‍കി സര്‍ക്കാര്‍ എടുത്തിരിക്കുന്ന ഈ തലതിരിഞ്ഞ തീരുമാനം ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തും. 11 ദിവസം മാത്രമാണ് പാറഖനനനിരോധനം നിലനിന്നത്. മലപ്പുറത്തെ ചിലയിടങ്ങളെപ്പോലെ കളക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ പ്രാദേശിക വിലക്ക് മാത്രമാണ് ഇപ്പോള്‍ പാറഖനനത്തിനുള്ളത്.

വന്‍ നാശംവിതച്ച ഉരുള്‍പൊട്ടലുകളുണ്ടായ കവളപ്പാറയിലും പുത്തുമലയിലും കാണാതായവരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി തെരച്ചില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ യാതൊരു ശാസ്ത്രീയമായ പഠനവും നടത്താതെ ഇത്തരമൊരു തീരുമാനമെടുത്ത സര്‍ക്കാര്‍ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു പിന്നാലെയാണ് പാറഖനനവും മണ്ണിടിക്കലും നിരോധിച്ചത്. ഇവിടങ്ങളിലെ ഉരുള്‍പൊട്ടലിന് കാരണമായത് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞിട്ടും, യാതൊരു വീണ്ടുവിചാരവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നാടിന് ശാപമായി മാറുകയാണ്. സിപിഐ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് തലതിരിഞ്ഞ ഈ തീരുമാനം എടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ അനുമതിനല്‍കിയ 129 ക്വാറികളില്‍ 119 എണ്ണവും സിപിഎം അനുഭാവികളുടേതാണത്രേ. പ്രളയ ദുരിതാശ്വാസത്തിനുള്ള പണം തിരിമറിനടത്തിയതിനും വകമാറ്റിയതിനുമൊക്കെ പഴികേള്‍ക്കുന്ന സര്‍ക്കാര്‍ യാതൊരു കൂസലുമില്ലാതെ പാര്‍ട്ടിക്ക് പണമുണ്ടാക്കുകയാണ്. പാറഖനനത്തിനുള്ള നിരോധനം നീക്കിയതുവഴി ക്വാറി ഉടമകളില്‍നിന്ന് പാര്‍ട്ടി ഖജനാവിലേക്ക് പണമൊഴുകുമെന്ന കാര്യം ഉറപ്പാണ്.

കേരളം പ്രളയദുരന്ത നിരയാവുന്നത് പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വരുത്തുന്ന വീഴ്ചമൂലമാണെന്ന് ഏറ്റവും ആധികാരികമായി പഠനം നടത്തിയ വി.എന്‍. ഗാഡ്ഗില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ഇനിയും വിവേകമുദിച്ചില്ലെങ്കില്‍ സമ്പൂര്‍ണ നാശത്തിന് ഒട്ടും കാത്തിരിക്കേണ്ടിവരില്ലെന്നും, നമ്മുടെ കണ്‍മുന്‍പില്‍ തന്നെ അത് സംഭവിക്കുമെന്നും അടുത്തിടെ ഈ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ലെന്ന പരസ്യപ്രഖ്യാപനമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 750 ക്വാറികളാണ് അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നത് ഇതിന്റെ ഇരട്ടിയിലേറെ വരുമെന്ന് പറയപ്പെടുന്നു. ഒരു വര്‍ഷംകൊണ്ട് മൂന്നുകോടി 52 ലക്ഷം ടണ്‍ പാറയാണ് സംസ്ഥാനത്ത് പൊട്ടിച്ചതെന്നാണ് ഒരു കണക്ക്. ഈ ആപല്‍ക്കരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് പാറഖനനത്തിന് അനുമതിനല്‍കിയ സര്‍ക്കാര്‍ ചുരുക്കം ചിലര്‍ക്ക് സമ്പന്നരാകാനും പാര്‍ട്ടിക്ക് അതിന്റെ പങ്കുപറ്റാനും ജനങ്ങളുടെ ജീവന്‍ പന്താടുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.