Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനങ്ങളുടെ ജീവന്‍ പന്താടരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 03:00 am IST
inEditorial

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ പ്രളയദുരന്തത്തിന്റെ പേരില്‍ ഒഴുക്കുന്നത് വെറും മുതലക്കണ്ണീരാണെന്ന് വ്യക്തമായിരിക്കുന്നു. സംസ്ഥാനത്ത് 120 ലേറെ പേരുടെ ദാരുണമണത്തിനിടയാക്കിയ മലവെള്ളപ്പാച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും ഭീതിദമായ ഓര്‍മകള്‍ തങ്ങിനില്‍ക്കുമ്പോള്‍തന്നെ, പാറഖനനത്തിനുള്ള വിലക്ക് പിന്‍വലിച്ച പിണറായി സര്‍ക്കാരിന്റെ നടപടി ഇതാണ് കാണിക്കുന്നത്. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ കെ. ബിജു ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് ഈ സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്‌മയ്‌ക്ക് തെളിവാണ്. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതലുകളൊന്നും ഇല്ലെന്ന വിശദീകരണം നല്‍കി സര്‍ക്കാര്‍ എടുത്തിരിക്കുന്ന ഈ തലതിരിഞ്ഞ തീരുമാനം ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തും. 11 ദിവസം മാത്രമാണ് പാറഖനനനിരോധനം നിലനിന്നത്. മലപ്പുറത്തെ ചിലയിടങ്ങളെപ്പോലെ കളക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ പ്രാദേശിക വിലക്ക് മാത്രമാണ് ഇപ്പോള്‍ പാറഖനനത്തിനുള്ളത്.

വന്‍ നാശംവിതച്ച ഉരുള്‍പൊട്ടലുകളുണ്ടായ കവളപ്പാറയിലും പുത്തുമലയിലും കാണാതായവരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി തെരച്ചില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ യാതൊരു ശാസ്ത്രീയമായ പഠനവും നടത്താതെ ഇത്തരമൊരു തീരുമാനമെടുത്ത സര്‍ക്കാര്‍ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു പിന്നാലെയാണ് പാറഖനനവും മണ്ണിടിക്കലും നിരോധിച്ചത്. ഇവിടങ്ങളിലെ ഉരുള്‍പൊട്ടലിന് കാരണമായത് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞിട്ടും, യാതൊരു വീണ്ടുവിചാരവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നാടിന് ശാപമായി മാറുകയാണ്. സിപിഐ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് തലതിരിഞ്ഞ ഈ തീരുമാനം എടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ അനുമതിനല്‍കിയ 129 ക്വാറികളില്‍ 119 എണ്ണവും സിപിഎം അനുഭാവികളുടേതാണത്രേ. പ്രളയ ദുരിതാശ്വാസത്തിനുള്ള പണം തിരിമറിനടത്തിയതിനും വകമാറ്റിയതിനുമൊക്കെ പഴികേള്‍ക്കുന്ന സര്‍ക്കാര്‍ യാതൊരു കൂസലുമില്ലാതെ പാര്‍ട്ടിക്ക് പണമുണ്ടാക്കുകയാണ്. പാറഖനനത്തിനുള്ള നിരോധനം നീക്കിയതുവഴി ക്വാറി ഉടമകളില്‍നിന്ന് പാര്‍ട്ടി ഖജനാവിലേക്ക് പണമൊഴുകുമെന്ന കാര്യം ഉറപ്പാണ്.

കേരളം പ്രളയദുരന്ത നിരയാവുന്നത് പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വരുത്തുന്ന വീഴ്ചമൂലമാണെന്ന് ഏറ്റവും ആധികാരികമായി പഠനം നടത്തിയ വി.എന്‍. ഗാഡ്ഗില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ഇനിയും വിവേകമുദിച്ചില്ലെങ്കില്‍ സമ്പൂര്‍ണ നാശത്തിന് ഒട്ടും കാത്തിരിക്കേണ്ടിവരില്ലെന്നും, നമ്മുടെ കണ്‍മുന്‍പില്‍ തന്നെ അത് സംഭവിക്കുമെന്നും അടുത്തിടെ ഈ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ലെന്ന പരസ്യപ്രഖ്യാപനമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 750 ക്വാറികളാണ് അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നത് ഇതിന്റെ ഇരട്ടിയിലേറെ വരുമെന്ന് പറയപ്പെടുന്നു. ഒരു വര്‍ഷംകൊണ്ട് മൂന്നുകോടി 52 ലക്ഷം ടണ്‍ പാറയാണ് സംസ്ഥാനത്ത് പൊട്ടിച്ചതെന്നാണ് ഒരു കണക്ക്. ഈ ആപല്‍ക്കരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് പാറഖനനത്തിന് അനുമതിനല്‍കിയ സര്‍ക്കാര്‍ ചുരുക്കം ചിലര്‍ക്ക് സമ്പന്നരാകാനും പാര്‍ട്ടിക്ക് അതിന്റെ പങ്കുപറ്റാനും ജനങ്ങളുടെ ജീവന്‍ പന്താടുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

Kerala

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Kerala

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.