Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനങ്ങളുടെ ജീവന്‍ പന്താടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 03:00 am IST
in Editorial

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ പ്രളയദുരന്തത്തിന്റെ പേരില്‍ ഒഴുക്കുന്നത് വെറും മുതലക്കണ്ണീരാണെന്ന് വ്യക്തമായിരിക്കുന്നു. സംസ്ഥാനത്ത് 120 ലേറെ പേരുടെ ദാരുണമണത്തിനിടയാക്കിയ മലവെള്ളപ്പാച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും ഭീതിദമായ ഓര്‍മകള്‍ തങ്ങിനില്‍ക്കുമ്പോള്‍തന്നെ, പാറഖനനത്തിനുള്ള വിലക്ക് പിന്‍വലിച്ച പിണറായി സര്‍ക്കാരിന്റെ നടപടി ഇതാണ് കാണിക്കുന്നത്. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ കെ. ബിജു ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് ഈ സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്‌മയ്‌ക്ക് തെളിവാണ്. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതലുകളൊന്നും ഇല്ലെന്ന വിശദീകരണം നല്‍കി സര്‍ക്കാര്‍ എടുത്തിരിക്കുന്ന ഈ തലതിരിഞ്ഞ തീരുമാനം ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തും. 11 ദിവസം മാത്രമാണ് പാറഖനനനിരോധനം നിലനിന്നത്. മലപ്പുറത്തെ ചിലയിടങ്ങളെപ്പോലെ കളക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ പ്രാദേശിക വിലക്ക് മാത്രമാണ് ഇപ്പോള്‍ പാറഖനനത്തിനുള്ളത്.

വന്‍ നാശംവിതച്ച ഉരുള്‍പൊട്ടലുകളുണ്ടായ കവളപ്പാറയിലും പുത്തുമലയിലും കാണാതായവരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി തെരച്ചില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ യാതൊരു ശാസ്ത്രീയമായ പഠനവും നടത്താതെ ഇത്തരമൊരു തീരുമാനമെടുത്ത സര്‍ക്കാര്‍ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു പിന്നാലെയാണ് പാറഖനനവും മണ്ണിടിക്കലും നിരോധിച്ചത്. ഇവിടങ്ങളിലെ ഉരുള്‍പൊട്ടലിന് കാരണമായത് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞിട്ടും, യാതൊരു വീണ്ടുവിചാരവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നാടിന് ശാപമായി മാറുകയാണ്. സിപിഐ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് തലതിരിഞ്ഞ ഈ തീരുമാനം എടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ അനുമതിനല്‍കിയ 129 ക്വാറികളില്‍ 119 എണ്ണവും സിപിഎം അനുഭാവികളുടേതാണത്രേ. പ്രളയ ദുരിതാശ്വാസത്തിനുള്ള പണം തിരിമറിനടത്തിയതിനും വകമാറ്റിയതിനുമൊക്കെ പഴികേള്‍ക്കുന്ന സര്‍ക്കാര്‍ യാതൊരു കൂസലുമില്ലാതെ പാര്‍ട്ടിക്ക് പണമുണ്ടാക്കുകയാണ്. പാറഖനനത്തിനുള്ള നിരോധനം നീക്കിയതുവഴി ക്വാറി ഉടമകളില്‍നിന്ന് പാര്‍ട്ടി ഖജനാവിലേക്ക് പണമൊഴുകുമെന്ന കാര്യം ഉറപ്പാണ്.

കേരളം പ്രളയദുരന്ത നിരയാവുന്നത് പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വരുത്തുന്ന വീഴ്ചമൂലമാണെന്ന് ഏറ്റവും ആധികാരികമായി പഠനം നടത്തിയ വി.എന്‍. ഗാഡ്ഗില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ഇനിയും വിവേകമുദിച്ചില്ലെങ്കില്‍ സമ്പൂര്‍ണ നാശത്തിന് ഒട്ടും കാത്തിരിക്കേണ്ടിവരില്ലെന്നും, നമ്മുടെ കണ്‍മുന്‍പില്‍ തന്നെ അത് സംഭവിക്കുമെന്നും അടുത്തിടെ ഈ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ലെന്ന പരസ്യപ്രഖ്യാപനമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 750 ക്വാറികളാണ് അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നത് ഇതിന്റെ ഇരട്ടിയിലേറെ വരുമെന്ന് പറയപ്പെടുന്നു. ഒരു വര്‍ഷംകൊണ്ട് മൂന്നുകോടി 52 ലക്ഷം ടണ്‍ പാറയാണ് സംസ്ഥാനത്ത് പൊട്ടിച്ചതെന്നാണ് ഒരു കണക്ക്. ഈ ആപല്‍ക്കരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് പാറഖനനത്തിന് അനുമതിനല്‍കിയ സര്‍ക്കാര്‍ ചുരുക്കം ചിലര്‍ക്ക് സമ്പന്നരാകാനും പാര്‍ട്ടിക്ക് അതിന്റെ പങ്കുപറ്റാനും ജനങ്ങളുടെ ജീവന്‍ പന്താടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

Kerala

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.