Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനങ്ങളുടെ ജീവന്‍ പന്താടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 03:00 am IST
in Editorial

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ പ്രളയദുരന്തത്തിന്റെ പേരില്‍ ഒഴുക്കുന്നത് വെറും മുതലക്കണ്ണീരാണെന്ന് വ്യക്തമായിരിക്കുന്നു. സംസ്ഥാനത്ത് 120 ലേറെ പേരുടെ ദാരുണമണത്തിനിടയാക്കിയ മലവെള്ളപ്പാച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും ഭീതിദമായ ഓര്‍മകള്‍ തങ്ങിനില്‍ക്കുമ്പോള്‍തന്നെ, പാറഖനനത്തിനുള്ള വിലക്ക് പിന്‍വലിച്ച പിണറായി സര്‍ക്കാരിന്റെ നടപടി ഇതാണ് കാണിക്കുന്നത്. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ കെ. ബിജു ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് ഈ സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്‌മയ്‌ക്ക് തെളിവാണ്. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതലുകളൊന്നും ഇല്ലെന്ന വിശദീകരണം നല്‍കി സര്‍ക്കാര്‍ എടുത്തിരിക്കുന്ന ഈ തലതിരിഞ്ഞ തീരുമാനം ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തും. 11 ദിവസം മാത്രമാണ് പാറഖനനനിരോധനം നിലനിന്നത്. മലപ്പുറത്തെ ചിലയിടങ്ങളെപ്പോലെ കളക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ പ്രാദേശിക വിലക്ക് മാത്രമാണ് ഇപ്പോള്‍ പാറഖനനത്തിനുള്ളത്.

വന്‍ നാശംവിതച്ച ഉരുള്‍പൊട്ടലുകളുണ്ടായ കവളപ്പാറയിലും പുത്തുമലയിലും കാണാതായവരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി തെരച്ചില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ യാതൊരു ശാസ്ത്രീയമായ പഠനവും നടത്താതെ ഇത്തരമൊരു തീരുമാനമെടുത്ത സര്‍ക്കാര്‍ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു പിന്നാലെയാണ് പാറഖനനവും മണ്ണിടിക്കലും നിരോധിച്ചത്. ഇവിടങ്ങളിലെ ഉരുള്‍പൊട്ടലിന് കാരണമായത് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞിട്ടും, യാതൊരു വീണ്ടുവിചാരവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നാടിന് ശാപമായി മാറുകയാണ്. സിപിഐ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് തലതിരിഞ്ഞ ഈ തീരുമാനം എടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ അനുമതിനല്‍കിയ 129 ക്വാറികളില്‍ 119 എണ്ണവും സിപിഎം അനുഭാവികളുടേതാണത്രേ. പ്രളയ ദുരിതാശ്വാസത്തിനുള്ള പണം തിരിമറിനടത്തിയതിനും വകമാറ്റിയതിനുമൊക്കെ പഴികേള്‍ക്കുന്ന സര്‍ക്കാര്‍ യാതൊരു കൂസലുമില്ലാതെ പാര്‍ട്ടിക്ക് പണമുണ്ടാക്കുകയാണ്. പാറഖനനത്തിനുള്ള നിരോധനം നീക്കിയതുവഴി ക്വാറി ഉടമകളില്‍നിന്ന് പാര്‍ട്ടി ഖജനാവിലേക്ക് പണമൊഴുകുമെന്ന കാര്യം ഉറപ്പാണ്.

കേരളം പ്രളയദുരന്ത നിരയാവുന്നത് പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വരുത്തുന്ന വീഴ്ചമൂലമാണെന്ന് ഏറ്റവും ആധികാരികമായി പഠനം നടത്തിയ വി.എന്‍. ഗാഡ്ഗില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ഇനിയും വിവേകമുദിച്ചില്ലെങ്കില്‍ സമ്പൂര്‍ണ നാശത്തിന് ഒട്ടും കാത്തിരിക്കേണ്ടിവരില്ലെന്നും, നമ്മുടെ കണ്‍മുന്‍പില്‍ തന്നെ അത് സംഭവിക്കുമെന്നും അടുത്തിടെ ഈ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ലെന്ന പരസ്യപ്രഖ്യാപനമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 750 ക്വാറികളാണ് അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നത് ഇതിന്റെ ഇരട്ടിയിലേറെ വരുമെന്ന് പറയപ്പെടുന്നു. ഒരു വര്‍ഷംകൊണ്ട് മൂന്നുകോടി 52 ലക്ഷം ടണ്‍ പാറയാണ് സംസ്ഥാനത്ത് പൊട്ടിച്ചതെന്നാണ് ഒരു കണക്ക്. ഈ ആപല്‍ക്കരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് പാറഖനനത്തിന് അനുമതിനല്‍കിയ സര്‍ക്കാര്‍ ചുരുക്കം ചിലര്‍ക്ക് സമ്പന്നരാകാനും പാര്‍ട്ടിക്ക് അതിന്റെ പങ്കുപറ്റാനും ജനങ്ങളുടെ ജീവന്‍ പന്താടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബെംഗളൂരുവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു; ആനെക്കലില്‍ ഇനി കളിയാരവം ഉയരും

News

കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ‘കാണാനില്ല’; സാമൂഹ്യ മാധ്യമത്തിൽ പോസ്റ്ററുകൾ വ്യാപകം

India

ഓപ്പറേഷൻ ഫൈനൽ സ്ട്രൈക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നക്സലൈറ്റ് ആയുധ ഫാക്ടറി തകർത്ത് പോലീസ്

Samskriti

നളന്ദ: അറിവിന്റെ ജ്വാല

Samskriti

കേതു ജാതകത്തില്‍

പുതിയ വാര്‍ത്തകള്‍

ലഡാക്കിൽ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക് ; മേജർ ജനറലിനും പരിക്കേറ്റു

ആയുധക്കയറ്റുമതിയിൽ ഭാരതം കാൽ നൂറ്റാണ്ടുകൊണ്ട് ഒന്നാം അമേരിക്കയെ മറികടക്കും

ആരോഗ്യമേഖലയില്‍ മാറ്റങ്ങളുമായി സുവേന്ദു സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഹംസ ബുര്‍ഹാന്റെ സംസ്‌കാര ചടങ്ങില്‍ ലോകം തിരയുന്ന കൊടും ഭീകരരും

കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏഴാം ക്ലാസ് മുതൽ പീഡിപ്പിച്ചു; വർക്കലയിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ

നിഖില്‍ പൈലി, ധീരജ്

ധീരജ് വധക്കേസ് ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കാൻ നീക്കം

ട്രംപിനെ ലക്ഷ്യമിട്ട് ഒരു മാസത്തിൽ രണ്ടാമത്തെ വെടിവെപ്പ്, ഇത്തവണ വൈററ്റ് ഹൗസ് സുരക്ഷ മറികടന്ന്

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വില വര്‍ദ്ധനവ് ഭാരതത്തില്‍

പി.ബി.നൂഹ്‌

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.