Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിഎസ്‌സി രാഷ്‌ട്രീയ വ്യാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2019, 04:01 am IST
inEditorial

ഉദ്യോഗാര്‍ത്ഥികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പിഎസ്‌സിയുടെ അവസ്ഥ ഭീകരമാണ് എന്നുപറഞ്ഞാല്‍ കുറഞ്ഞുപോകും. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ഒരു നിഷ്പക്ഷ സ്ഥാപനം ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ വരുത്തുന്ന ക്രമക്കേടുകളുടെ ആഴവും പരപ്പും അനുദിനം വര്‍ദ്ധിച്ചുവരികയാണ്. തൊഴിലിനുവേണ്ടി അര്‍ഹരായ നൂറുകണക്കിനുപേര്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ കഷ്ടപ്പെട്ട് ഉദ്യോഗം നേടുമ്പോള്‍ അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന തരത്തില്‍ ചിലര്‍ ചുളുവില്‍ എല്ലാം കൈയടക്കുന്നു. ഇപ്പോള്‍ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പോലീസുദ്യോഗത്തിന്റെ ലിസ്റ്റില്‍ ഒന്നാമനും ഇരുപത്തെട്ടാമനുമായി വന്നതിന്റെ പിന്നാമ്പുറം ഏറെക്കുറെ വ്യക്തമായിരിക്കുന്നു. 

ഇവരിലൂടെ അന്വേഷണം നീണ്ടാല്‍ അര്‍ഹതയുള്ള എത്രപേര്‍ ഇപ്പോഴും തോരാമഴയില്‍ നില്‍ക്കുന്നുവെന്ന് അറിയാനാവും. ഈ സൂചിപ്പിച്ചവര്‍ സകല ഗുണ്ടാപ്രവൃത്തിയിലും വ്യാപൃതരാവുകയും പിഎസ്‌സി പരീക്ഷയില്‍ ജയിക്കാന്‍ കുറുക്കുവഴികള്‍ തേടുകയുമായിരുന്നു. ഇവരെ കൈയയച്ച് സഹായിക്കാന്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അവര്‍ക്ക് ഒത്താശയുമായി രാഷ്‌ട്രീയപ്പടയുമുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് വീരവാദം മുഴക്കുന്നതിന്റെ പിന്നില്‍ ഇത്തരം മ്ലേച്ഛമായ നീക്കങ്ങളായിരിന്നുവെന്ന് ഇതുവരെ അറിഞ്ഞിരുന്നില്ല. ചുളുവില്‍ ഉദ്യോഗസ്ഥരായവര്‍ അവരുടെ വഴിയിലേക്ക് അവര്‍ക്ക് ആഭിമുഖ്യമുള്ള രാഷ്‌ട്രീയക്കാരെയും കൈകൊടുത്ത് കയറ്റുകയായിരുന്നു.

ശിവരഞ്ജിത്തും നസീമും പോലീസ് ഓഫീസര്‍ പരീക്ഷയെഴുതുമ്പോള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ക്ക് മൊബൈല്‍ വഴി നിര്‍ദ്ദേശങ്ങള്‍ കിട്ടിയിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഉദ്യോഗസ്ഥതലത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിക്കൊടുത്തിരുന്നു. ബിരുദ-ബിരുദാനന്തര പരീക്ഷകളില്‍ പത്തുമാര്‍ക്ക് പോലും തികച്ചുലഭിക്കാത്തവര്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ റാങ്കുവാങ്ങിയതിന്റെ രഹസ്യം എന്തായിരിക്കും? രാഷ്‌ട്രീയ ഉദ്യോഗസ്ഥ കൂട്ടുമുന്നണിയുടെ നീചമായ ഇടപെടല്‍ അല്ലെങ്കില്‍ ഇതൊക്കെ മറ്റെന്താണ്? ഇടതുമുന്നണി വരും എല്ലാം ശരിയാവും എന്ന മുദ്രാവാക്യം അവരുടെ അണികളെ തൃപ്തിപ്പെടുത്താനും അവരെ സംരക്ഷിക്കാനും മാത്രമായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്.

ഇതിന്റെയൊക്കെ പിന്നാമ്പുറങ്ങളിലേക്ക് നേരാംവണ്ണം അന്വേഷിക്കാന്‍ സംസ്ഥാനത്തെ പോലീസിനോ മറ്റ് ഏജന്‍സികള്‍ക്കോ കഴിയില്ല. കാരണം വമ്പന്‍സ്രാവുകള്‍ തന്നെയാണ് ഇത്തരം ജുഗുപ്‌സാവഹമായ നിലപാടുകളും നീക്കങ്ങളും നടത്തിയത്. അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും ഇവിടത്തെ പോലീസിന് കഴിയില്ല. ഒരു ഐഎഎസ്സുകാരന്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്നിട്ടുപോലും ഇരയുടെ ഭാഗത്ത് നില്‍ക്കാന്‍ പോലീസിന് കഴിയാതിരുന്നതും വമ്പന്‍സ്രാവുകളുടെ നിര്‍ദ്ദേശം കൊണ്ടായിരുന്നുവെന്നത് ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ഏതു ക്രിമിനലായാലും പിടിപാടുണ്ടെങ്കില്‍ നിരപരാധിയായി മാറുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

നൂറുകണക്കിന് യുവാക്കളുടെ സ്വപ്‌നങ്ങളിലേക്ക് കനല്‍ക്കട്ടകള്‍ വാരിയെറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇതിന് അവസാനമുണ്ടാകണം. പിഎസ്‌സിയുടെ ഘടന തന്നെ പൊളിച്ചെഴുതേണ്ടതിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. രാഷ്‌ട്രീയക്കാരുടെ ഇച്ഛക്കൊത്ത് തസ്തികകളില്‍ നിയമനത്തിന് കുറുക്കുവഴികള്‍ ഉണ്ടാക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു. നിഷ്പക്ഷമായി ഇതുസംബന്ധിച്ച് അന്വേഷണവും വേണം. അത് ഒരുതരത്തിലും സംസ്ഥാന ഏജന്‍സി വഴിയാവരുത്. കേന്ദ്ര ഏജന്‍സിയോ സംസ്ഥാനത്തിന് പുറത്തുള്ള സംവിധാനമോ ഇതിന് നേതൃത്വം നല്‍കണം. പിഎസ്‌സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ അതുകൊണ്ടുമാത്രമേ കഴിയൂ. അതിനായി യുവജന പ്രക്ഷോഭം ശക്തമാവണം. യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ ഈ വഴിയിലൂടെ മുന്നേറുന്നത് ആശാവഹമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.