Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമ്പത്തിന്റെ പഞ്ചനക്ഷത്ര പദവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2019, 01:46 am IST
inEditorial

ജനങ്ങളുടെ പേരുപറഞ്ഞാണ് അധികാരത്തില്‍ വരുന്നതെങ്കിലും പാര്‍ട്ടിക്കുവേണ്ടി ഭരിക്കുകയെന്നത് സിപിഎമ്മിന്റെ എക്കാലത്തേയും നയമാണ്. പശ്ചിമബംഗാള്‍ മൂന്നുപതിറ്റാണ്ടോളം ഇങ്ങനെ ഭരിച്ചതിന്റെ ബാക്കിപത്രമാണ് അവിടങ്ങളില്‍നിന്ന് ഉടുതുണിയ്‌ക്ക് മറുതുണിയില്ലാതെ ആയിരക്കണക്കിനാളുകള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള കുറ്റബോധമോ വീണ്ടുവിചാരമോ സിപിഎം നേതൃത്വം പ്രകടിപ്പിച്ചതായി അറിവില്ല. ഗള്‍ഫ് നാടുകളിലും മറ്റുമുള്ള പ്രവാസികള്‍ സൃഷ്ടിക്കുന്ന പണക്കൊഴുപ്പുള്ള കേരളത്തിലും സിപിഎം നേതൃത്വം ഇതേനയംതന്നെയാണ് പിന്തുടരുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ പാര്‍ട്ടിക്കുവേണ്ടി കൊടിയ അധികാരദുര്‍വിനിയോഗം നടത്തുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തോറ്റ എ. സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദല്‍ഹിയില്‍ നിയോഗിക്കാനുള്ള മന്ത്രിസഭാ തീരുമാനം.

പണത്തിന്റെ ബലത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്നതാണ് സിപിഎമ്മിന്റെ പാര്‍ട്ടി സംവിധാനം. സ്വാഭാവികമായും ആര്‍ഭാടവും ധൂര്‍ത്തും നേതൃത്വത്തിന്റെ മുഖമുദ്രയാണ്. ഇതിനുദാഹരണമാണ് മുന്‍ എംപികൂടിയായ സമ്പത്തിന്റെ ദല്‍ഹിയിലെ നിയമനം. പ്രതിമാസം നാലുലക്ഷത്തോളം രൂപ ശമ്പളമായി നല്‍കേണ്ടിവരുന്ന അഞ്ച് പുതിയ തസ്തികകള്‍ സമ്പത്തിനെ രാജ്യതലസ്ഥാനത്ത് കുടിയിരുത്താന്‍ സൃഷ്ടിക്കുകയാണ്. സമ്പത്തിന് ക്യാബിനറ്റ് പദവിയും പ്രതിമാസം ഒരുലക്ഷം ശമ്പളവും. ഇടതുമുന്നണിയില്‍പ്പോലും ചര്‍ച്ചചെയ്യാത്ത സിപിഎം, എന്നുപറഞ്ഞാല്‍ പിണറായി വിജയന്‍ ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം പിന്നീട് മന്ത്രിസഭാ യോഗത്തില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവത്രേ. നവകേരള നിര്‍മ്മാണത്തിന്റെ പേരുപറഞ്ഞുള്ള സര്‍ക്കാരിന്റെ കപട വാഗ്ദാനങ്ങളും അവകാശവാദങ്ങളും ചാപിള്ളയായിത്തീര്‍ന്നു. പ്രളയക്കെടുതിയില്‍പ്പെട്ട വലിയൊരു വിഭാഗത്തിന് ഇപ്പോഴും സഹായമെത്തിയിട്ടില്ല. ഇതിനിടെ 928 വസ്തുക്കള്‍ക്ക് പ്രളയസെസ് ചുമത്തി ജനങ്ങളെ ശ്വാസംമുട്ടിക്കുന്നു. ഇങ്ങനെയൊരു മനുഷ്യത്വരഹിത തീരുമാനമെടുത്തതിനൊപ്പമാണ് പഞ്ചനക്ഷത്ര പദവിനല്‍കി സമ്പത്തിനെ സുഖിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആര്‍ക്കും അത്ഭുതമില്ല. പാര്‍ട്ടി അണികളില്‍നിന്ന് എല്ലാനിലയ്‌ക്കും വ്യത്യസ്തരായ ‘പുതിയ വര്‍ഗം’ സിപിഎമ്മില്‍ എന്നേ ഉയര്‍ന്നുവന്നതാണ്.

പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടും മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് പിണറായി വിജയന്റെ പിടിവാശിയാണ് സമ്പത്തിന്റെ നിയമനത്തിന് പിന്നിലെന്നാണ് അറിയുന്നത്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ ഉപദേഷ്ടാക്കളുള്ള മുഖ്യമന്ത്രിയാണ് വിജയന്‍. ഒരു ഭരണാധികാരിയുടെ അരക്ഷിതാവസ്ഥകൂടിയാണ് ഇതില്‍ തെളിയുന്നത്. ദല്‍ഹിയില്‍ കേരളത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലയുള്ള റസിഡന്റ് കമ്മീഷണര്‍ക്കു മുകളില്‍ പാര്‍ട്ടി നേതാവിനെ ലെയ്‌സണ്‍ ഓഫീസറായി വച്ചതിനു പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയമുണ്ട്. വെറും മൂന്ന് എംപിമാരാണ് സിപിഎമ്മിന് ഇപ്പോള്‍ ലോക്‌സഭയിലുള്ളത്. ഇതിലൊരാള്‍ മലയാളിയുമാണ്. ഇതുകൊണ്ടൊന്നും പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാവണം വിശ്വസ്തനെ ഇറക്കാന്‍ പിണറായി തീരുമാനിച്ചത്. പക്ഷേ വലിയ സംവിധാനം ഉപയോഗിച്ച് നികുതിപ്പണം ധൂര്‍ത്തടിക്കാമെന്നല്ലാതെ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ സമ്പത്തിന് അത്ഭുതങ്ങളൊന്നും കാണിക്കാനാവില്ല. ആവുമായിരുന്നെങ്കില്‍ പാര്‍ട്ടിക്കാരായ എട്ട് പേര്‍ക്കൊപ്പം എംപിയായിരുന്ന കഴിഞ്ഞ ലോക്‌സഭയില്‍ അതിനുകഴിയേണ്ടതല്ലേ. വാര്‍ത്താചാനലുകളില്‍ വന്നിരുന്ന് ചാരിത്ര്യ പ്രസംഗം നടത്തുന്നതിനപ്പുറം കാര്യമായൊന്നും ചെയ്യാന്‍ ഈ ജനപ്രതിനിധിക്ക് അന്ന് കഴിഞ്ഞില്ല. ഇതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് തെരഞ്ഞെടുപ്പ് തോല്‍വി. ഇങ്ങനെയൊരാളെ സര്‍ക്കാരിന്റെ ചെലവില്‍ പുനരധിവസിപ്പിക്കുന്നത് നീതീകരിക്കാനാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

Kerala

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Kerala

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.