Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോടിയേരിയുടെ ഔദാര്യം അല്ല ഐപിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2019, 05:00 am IST
inEditorial

സസ്പെന്‍ഷനിലായ മുന്‍ ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് വന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണനൊരു സംശയം, ആര്‍എസ്എസുകാരനെ എങ്ങനെ ഡിജിപി ആക്കുമെന്ന്. ജേക്കബ് തോമസ് ആര്‍എസ്എസോ ബിജെപിയോ കോണ്‍ഗ്രസോ എന്നുള്ളത് പോകട്ടെ. അദ്ദേഹം പ്രഗത്ഭനായൊരു ഐപിഎസ് ഓഫീസറാണ്.

അതുതന്നെയാണ് ആ മനുഷ്യന്റെ യോഗ്യത. ആ നിലയ്‌ക്കാണ് അദ്ദേഹം പോലീസ് സര്‍വീസില്‍ വന്നതും ഡിജിപിയും വിജലന്‍സ് ഡയറക്ടറുമൊക്കെയായതും. അതൊന്നും കോടിയേരി ബാലകൃഷ്ന്‍ എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഔദാര്യംകൊണ്ടല്ല. സേവനമികവുകൊണ്ടാണ്. അതുകൊണ്ടായിരിക്കണമല്ലോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഓഫീസറെ അഴിമതിതടയാന്‍ വിജിലന്‍സ് തലപ്പത്ത് പ്രതിഷ്ഠിച്ചത്. അഴിമതി അന്വേഷിച്ചുള്ള യാത്ര പാര്‍ട്ടിയിലേയ്‌ക്കും പാര്‍ട്ടി പ്രമുഖരിലേയ്‌ക്കും തിരിഞ്ഞപ്പോള്‍ മുഖ്യനും പാര്‍ട്ടിയും കളം മാറ്റിച്ചവിട്ടി. പിന്നെയാണ് നടപടികളും സസ്‌പെന്‍ഷന്‍ പരമ്പരയും വരുന്നത്. ഇതൊന്നും ജനം കാണാത്തതും അറിയാത്തതുമൊന്നുമല്ല.

മികവുള്ളവരെ കണ്ടെത്താനും വിലയിരുത്താനും പോന്നൊരു സംവിധാനം രാജ്യത്തുണ്ട്. അതുകൊണ്ടാണ് കറപുരളാത്ത ഇത്തരം ചില പ്രഗത്ഭര്‍ ഐഎഎസ്, ഐപിഎസ് സംവിധാനങ്ങളുടെ ഭാഗമായിവരുന്നത്. അവരെ ഭരിക്കാന്‍ ഭാഗ്യം സിദ്ധിക്കുന്ന രാഷ്‌ട്രീയ ഭിക്ഷാംദേഹികള്‍ക്ക് അതൊന്നും മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള കഴിവില്ലാത്തതിന് അവര്‍ ഉത്തരവാദികളല്ല. 

സത്യസന്ധനായ പോലീസ് ഓഫീസറെന്ന് പേരെടുത്തയാളാണ് ജേക്കബ് തോമസ്. സര്‍ക്കാരിന്റെ അനാവശ്യ പിടിവാശികള്‍ക്ക് വഴങ്ങിയില്ലെന്ന കുറ്റംമാത്രമേ അദ്ദേഹത്തിന്റെ പേരില്‍ കണ്ടെത്താന്‍ ഇടതുപക്ഷസര്‍ക്കാരിനും കഴിഞ്ഞുള്ളു. തങ്ങള്‍ക്ക് മറയ്‌ക്കാനുള്ളത് മറയ്‌ക്കാനും തല്ലാനുള്ളവരെ തല്ലാനും കൊല്ലാനുള്ളവരെ കൊല്ലാനുമുള്ള ഗുണ്ടാപ്പടയാണ് പോലീസ് എന്ന സിപിഎം ചിന്തയ്‌ക്കുവഴങ്ങുന്ന, നട്ടെല്ലുവളഞ്ഞവര്‍ മാത്രമല്ല പോലീസ് സേനയിലുള്ളതെന്ന യാഥാര്‍ഥ്യം അംഗീകരിക്കുകയാണ് ജേക്കബ് തോമസിനെതിരായ നടപടിയിലൂടെ സിപിഎം സര്‍ക്കാര്‍ ചെയ്തത്.

വഴങ്ങാത്തവരെ പുറത്തുകളയുന്ന പാര്‍ട്ടിലൈന്‍ പോലീസിലും നടപ്പാക്കി. പക്ഷേ, അവിടെയും ഒതുങ്ങാത്തതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. അതാണു പാര്‍ട്ടിക്കും സര്‍ക്കാരിനും കീറാമുട്ടിയായിരിക്കുന്നത്. അങ്ങനെയൊരാളെ ആര്‍എസ്സ്എസ്സുകാരന്‍ എന്നു മുദ്രകുത്തുന്നെങ്കില്‍ അത് ആ പ്രസ്ഥാനത്തിനു നല്‍കുന്ന അംഗീകാരമായിരിക്കും. ആത്മാര്‍ഥതയും തന്റേടവുമുള്ളവരാണ് ആര്‍എസ്സ്എസ്സുകാര്‍ എന്നു താങ്കള്‍ അംഗീകരിച്ചിരിക്കുന്നു. അത്തരക്കാരാണ് പൊലീസ് സേനയുടെ തലപ്പത്തു വേണ്ടത്. അത്തരക്കാര്‍ തന്നെയാണു ഭരണതലപ്പത്തും വേണ്ടത്. അവരെ പൊതുജനത്തിനു വിശ്വസിക്കാം. 

അല്ലെങ്കില്‍ത്തന്നെ, ഈ കോടിയേരി ഏതു ലോകത്താണാവോ ജീവിക്കുന്നത്? ആര്‍എസ്എസുകാരനായ പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യമാണിത്. രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ഏറിയപങ്ക് കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരുമൊക്കെ ആര്‍എസ്എസുകാരാണ്. അവരൊക്കെ ജനപ്രിയരുമാണ്. ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ അവരെയൊക്കെ ഇറക്കിവിടാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റുമോ? 

പലതും സൗകര്യത്തിനൊത്ത് മറന്നുകളയുന്നത് രാഷ്‌ട്രീയക്കാര്‍ക്ക് യോഗ്യതയാണെങ്കിലും പൊതുജനത്തിന് അങ്ങനെയല്ല. അവര്‍ ചിലതൊക്കെ ഓര്‍ത്തിരിക്കും. മുന്‍പ് ജനസംഘം എന്നൊരു പാര്‍ട്ടിയുണ്ടായിരുന്നത് കോടിയേരിക്ക് ഓര്‍മയുണ്ടാകുമോ? ബിജെപിയുടെ ആദ്യരൂപമായിരുന്നു ആ പാര്‍ട്ടി. അവരുംകൂടി ചേര്‍ന്നാണ് ജനതാപ്പാര്‍ട്ടി രൂപംകൊണ്ടത്. ആ പാര്‍ട്ടിയോടൊപ്പംചേര്‍ന്ന് ഒരു മുന്നണിയായി സിപിഎം മല്‍സരിച്ച ചരിത്രം, നിങ്ങള്‍ മറന്നാലും, കേരളത്തിന് ഓര്‍മയുണ്ട്. എന്നിട്ടും ഇവിടെ ആകാശം ഇടിഞ്ഞുവീണൊന്നുമില്ല. അതിനുംമുന്‍പ്, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയപ്പോഴും ആര്‍എസ്എസും ജനസംഘവുമായി സിപിഎം കൈകോര്‍ത്തിരുന്നു. 

ആര്‍എസ്എസിന് അന്നും ഇന്നും സ്വഭാവത്തില്‍ മാറ്റമൊന്നുമില്ല. അന്നത്തെ സ്ഥിതിയില്‍നിന്ന് ഏറെ വളര്‍ന്നെന്നുമാത്രം. സിപിഎം അതിനൊപ്പം തളര്‍ന്നും പോയല്ലോ. വി.പി. സിങ് പ്രധാനമന്ത്രിയായ ന്യൂനപക്ഷസര്‍ക്കാരിനെ താങ്ങിനിര്‍ത്തിയത് ബിജെപിയും സിപിഎമ്മും കൂടിയായിരുന്നില്ലേ? അന്ന് ബിജെപിയെ നയിച്ചത് ആര്‍എസ്എസുകാരായ അടല്‍ ബിഹാരി വാജ്പേയിയും എല്‍.കെ. അദ്വാനിയുമായിരുന്നു. വാജ്പേയി പിന്നീട് പ്രധാനമന്ത്രിയായി. അദ്വാനി ആഭ്യന്തരമന്ത്രിയും. അവരുടെ പിന്‍തുടര്‍ച്ചക്കാരാണ് ഇന്ന് രാജ്യംഭരിക്കുന്നത്. വെറുപ്പിന്റെ രാഷ്‌ട്രീയം കളിച്ച് രാജ്യത്തിന്റെ കാല്‍ച്ചുവട്ടിലെ ചെറിയ പൊട്ടുമാത്രമായി ചുരുങ്ങിയിട്ടും യാഥാര്‍ഥ്യങ്ങളോട് മുഖംതിരിക്കുന്ന ശൈലിമാറ്റാന്‍ സിപിഎം പഠിച്ചിട്ടില്ലെന്നുവ്യക്തം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.