Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ണാടക കണ്ടത് കളിയല്ല, കാര്യം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2019, 05:00 am IST
inEditorial

അങ്ങനെ കര്‍ണാടകയിലെ രാഷ്‌ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതാവസ്ഥയ്‌ക്കും വിരാമമായി. ഏറ്റവും വലിയകക്ഷിയായ ബിജെപിയെ മുമ്പ് താഴെയിറക്കിയ നിയമസഭതന്നെ ഒന്നര വര്‍ഷത്തിന് ശേഷം അവരില്‍ വിശ്വാസം രേഖപ്പെടുത്തി. അന്നുതാഴെയിറങ്ങിയ യെദിയുരപ്പ വീണ്ടും മുഖ്യമന്ത്രിയായി. പകയും പിടിവാശിയും കൊണ്ടുമാത്രം ഭരണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് അവിടെ സഭയിലും പുറത്തും നടന്ന സംഭവങ്ങള്‍. സുസ്ഥിര ഭരണത്തിന് സുസ്ഥിര സര്‍ക്കാര്‍ വേണം. അതിന് സഭയില്‍ അംഗബലം വേണം. അതുവേണമെങ്കില്‍ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കണം. 

അതില്ലാത്തവര്‍ താത്ക്കാലിക നേട്ടത്തിനായി ഉണ്ടാക്കുന്ന ഏച്ചുകെട്ടലുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല. ജനകീയ ഭരണവ്യവസ്ഥയുടെ ഈ പ്രാഥമികപാഠം കോണ്‍ഗ്രസ്സും സഖ്യകക്ഷിയായ ജനതാദള്‍ എസും പഠിച്ചുവരുന്നതേയുള്ളു. ജനങ്ങള്‍ തിരസ്‌കരിച്ച പാര്‍ട്ടികളുടെ സഖ്യമായിരുന്നു കോണ്‍ഗ്രസും ജനതാദള്‍ എസും ചേര്‍ന്ന ഭരണമുന്നണി. അതും, ഭരണം കൈവിട്ടുപോയി എന്ന് ബോധ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് തട്ടിക്കൂട്ടിയ സഖ്യം.

തുടക്കംമുതല്‍ താളപ്പിഴകളിലൂടെ മുന്നോട്ടുപോയ ആ സര്‍ക്കാരിന് ആയുസ്സില്ലെന്ന് അന്നേബോധ്യമായിരുന്നു. ബിജെപി എന്ന രാഷ്‌ട്രീയ കക്ഷിയോടുള്ള എതിര്‍പ്പിന് അപ്പുറം കാര്യമായ ചേര്‍ച്ചയൊന്നും ആ കക്ഷികള്‍ തമ്മിലില്ലായിരുന്നു. ജനങ്ങള്‍ക്കുവേണ്ടത് ഭരണവും വികസനവും സ്വസ്ഥതയും സുരക്ഷിതത്വവുമാണെന്ന ബോധ്യം ഭരണകര്‍ത്താക്കള്‍ക്കും ഇല്ലായിരുന്നു. 

കോണ്‍ഗ്രസിന്റെ ബിജെപി വിരോധം കൊണ്ടുമാത്രം ദാനമായികിട്ടിയ മുഖ്യമന്ത്രിക്കസേരയിലാണ് കുമാരസ്വാമി ഇത്രനാളും ഇരുന്നത്. തന്റെ മകന് ഒരിക്കലും സ്വസ്ഥത കിട്ടിയിരുന്നില്ലെന്ന് വിലപിച്ചത് കുമാരസ്വാമിയുടെ അച്ഛന്‍ ദേവഗൗഡയാണ്. മകനെക്കുറിച്ച് വിലപിക്കുന്ന അച്ഛനെയോ അച്ഛനെ സന്തോഷിപ്പിക്കുന്ന മകനേയോ അല്ല ജനങ്ങള്‍ക്ക് ആവശ്യമെന്ന കാര്യം, മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രധാനമന്ത്രിയുമൊക്കെയായ ദേവഗൗഡ മറന്നുപോയി.

തമ്മിലടിക്കുന്ന ഗ്രൂപ്പിന്റെ നേതാവിനെയല്ല, നാടുഭരിക്കുന്നൊരു ഭരണാധികാരിയേയാണ് ജനം ഭരണതലപ്പത്ത് കാണാനാഗ്രഹിച്ചത്. അതാകാന്‍ കുമാരസ്വാമിക്ക് കഴിഞ്ഞില്ലെങ്കില്‍ ആ ഭരണം ജനം തള്ളിക്കളയും. അതിന് അവര്‍ക്ക് അവകാശമുണ്ട്. ജനത്തിന്റെ പ്രതിനിധികളാണല്ലോ സാമാജികര്‍. അവര്‍ ജനഹിതം മനസ്സിലാക്കിയെന്ന് കരുതിയാല്‍മതി. അതുതന്നെയാണ് കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാക്കിയത്. അതിന്റെപേരില്‍ ബിജെപിക്കുനേരേ വാളെടുക്കുന്നത് യാഥാര്‍ഥ്യം മനസ്സിലാക്കുന്നതില്‍ വീണ്ടും പരാജയപ്പെട്ടതുകൊണ്ടാണ്. 

ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ മുഖച്ഛായ മാറിയത് അറിയാത്തവരാണ് ഇന്നത്തെ പ്രതിപക്ഷകക്ഷികളും അവരെ നയിക്കുന്നവരും. അവരിന്നും പ്രസ്താവനകളുടെയും പ്രഖ്യാപനങ്ങളുടെയും ലോകത്താണ്. എഴുതിക്കൂട്ടുന്ന കണക്കുകള്‍ക്കപ്പുറം ചില യാഥാര്‍ഥ്യങ്ങളുണ്ട്. നേതാക്കളൊന്നിച്ചാല്‍ ജനങ്ങള്‍ ഒപ്പംനില്‍ക്കുന്ന കാലം മാറി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തങ്ങള്‍ക്ക് എന്തുനല്‍കുന്നു എന്ന് ചിന്തിച്ചു മനസ്സിലാക്കാന്‍ ജനം പഠിച്ചു.

ജനങ്ങളുമായി നേരിട്ടുസംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, അടിത്തട്ടില്‍ വരുത്തിയ മാറ്റമാണ് ഭരണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്നത്. ചുറ്റും നടക്കുന്നതിനെക്കുറിച്ച് കണ്ടും കേട്ടും അവര്‍ അറിഞ്ഞുതുടങ്ങി. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയുമായി സ്വന്തംനാടിനെ താരതമ്യം ചെയ്യാനും പഠിച്ചു. പറഞ്ഞാല്‍പോര പ്രവര്‍ത്തിച്ചുകാണിക്കണം എന്നതിലേക്കുമാറി ഇന്ത്യന്‍ രാഷ്‌ട്രീയം. അവിടെ ജനവിശ്വാസം ആര്‍ജിക്കണമെങ്കില്‍ ജനങ്ങളുടെ മനസ്സറിയണം. നേതാവിന്റെ വ്യക്തിപ്രഭാവത്തിനേക്കാളധികം പ്രാധാന്യം ജനങ്ങളുടെ വിശ്വാസത്തിന് കൈവരുന്ന കാലത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. അത് മനസ്സിലാക്കാത്തവര്‍ ഇനിയും പിന്‍തള്ളപ്പെട്ടുകൊണ്ടിരിക്കും. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.