Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആസന്നമൃതിയില്‍ ആത്മശാന്തി

സാവിത്രിbyസാവിത്രി
Jul 20, 2019, 03:56 am IST
inSamskriti

മദിരാശിയില്‍നിന്ന് മാനസരോവരത്തിലേക്ക് തീര്‍ഥാടനത്തിന് ഇറങ്ങിയതായിരുന്നു സ്വാമി വിജയാനന്ദ്. യാത്രക്കിടയിലാണ് അദ്ദേഹം ഷിര്‍ദിയിലെ ബാബയെക്കുറിച്ച് അറിഞ്ഞത്. എങ്കില്‍ ബാബയെ സന്ദര്‍ശിച്ചാവാം മാനസരോവറിലേക്കുള്ള തുടര്‍യാത്രയെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഷിര്‍ദിയിലെത്തി. 

അവിടെ വെച്ച് ഹരിദ്വാറില്‍ നിന്നെത്തിയ സോമദേവജി സ്വാമിയെ അദ്ദേഹം പരിചയപ്പെട്ടു. മാനസരോവര്‍ യാത്രയെക്കുറിച്ച് സോമദേവജിയോട് കൂടുതല്‍കാര്യങ്ങള്‍ആരാഞ്ഞു. ഗംഗോത്രയില്‍ നിന്ന് 500 മൈല്‍ ഉയരത്തിലാണ് മാനസരോവര്‍. അവിടേക്കുള്ള യാത്ര ഏറെ ശ്രമകരമാണെന്നും സോമദേവജി പറഞ്ഞു. യാത്രയിലുടനീളം മഞ്ഞുവീഴ്ചയുണ്ടാകും. വഴിയില്‍  തിബറ്റന്‍ സ്വദേശികള്‍ യാത്രക്കാരെ പലതരത്തില്‍ ചൂഷണം ചെയ്യും. ഇങ്ങനെ യാത്രയില്‍ നേരിടേണ്ടി വരുന്ന ദുര്‍ഘടങ്ങളോരോന്നും  അറിഞ്ഞതോടെ വിജയാനന്ദ സ്വാമി മാനസരോവറിലേക്ക് തല്‍ക്കാലം പോകേണ്ടതില്ലെന്ന് തീരുമാനിച്ചു.

ഷിര്‍ദിയിലെത്തിയിരുന്നെങ്കിലും ബാബയെ അദ്ദേഹം ദര്‍ശിച്ചിരുന്നില്ല. നേരെ ബാബയുടെ അരികിലേക്ക് പോയി.  കാല്‍ക്കല്‍ നമസ്‌ക്കരിക്കാന്‍ തുടങ്ങിയതേയുള്ളൂ , ബാബ കോപത്താല്‍ അട്ടഹസിച്ചു.” ഒന്നിനും കൊള്ളാത്ത ഈ സംന്യാസിയെ പിടിച്ച് പുറത്താക്കൂ. ഇയാളിതെന്തൊരു സംന്യാസിയാണ്?”  പരിഹാസവും കോപവും നിറഞ്ഞ സ്വരത്തില്‍ ബാബ പറഞ്ഞതു കേട്ട് വിജയാനന്ദ സ്വാമി വിഷണ്ണനായി നിന്നു. എങ്കിലും അദ്ദേഹത്തിന് അവിടെ നിന്ന് പോകാന്‍ തോന്നിയില്ല.  പ്രഭാത ആരതി കഴിഞ്ഞ സമായമായിരുന്നു അത്. ദ്വാരകാമായി ഭക്തരാല്‍ നിറഞ്ഞിരുന്നു. അവിടെ നടക്കുന്നതെല്ലാം കണ്ട് അദ്ദേഹം മാറിയിരുന്നു.  ബാബയോടുള്ള ഭക്തിപ്രകടനത്തിലെ വൈവിധ്യങ്ങള്‍ സ്വാമി കൗതുകത്തോടെ വീക്ഷിച്ചു. 

ചിലര്‍ ബാബയുടെ കാല്‍ കഴുകുന്നു. മറ്റുചിലര്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ നിന്നിറങ്ങുന്ന ദിവ്യ തീര്‍ഥം അമൃതു പോലെ പാനം ചെയ്യുന്നു.  കണ്ണുകള്‍ തൃപ്പാദങ്ങളോട് ചേര്‍ത്തു വെച്ച് സായൂജ്യമടയുന്നവര്‍. ബാബയുടെ ദേഹത്ത് ചന്ദനവും സുഗന്ധവും ലേപനം ചെയ്യുന്നവരുണ്ട്. ജാതിഭേദമില്ലാതെ നിറയുന്ന പുരുഷാരം നോക്കി അദ്ദേഹം അത്ഭുതപ്പെട്ടു. തന്നോട് അസ്വാരസ്യത്തോടെയാണ് പെരുമാറിയതെങ്കിലും ബാബയോടുള്ള ഭക്തി മനസ്സില്‍ ഇരട്ടിക്കുന്നത് സ്വാമി അറിഞ്ഞു. അവിടം വിട്ടു പോകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.  രണ്ടു ദിവസം സ്വാമികള്‍ ഷിര്‍ദ്ദിയില്‍ തങ്ങി. മൂന്നാം നാള്‍ മദ്രാസില്‍ നിന്ന് അദ്ദേഹത്തെ തേടിയൊരു സന്ദേശമെത്തി. അമ്മയ്‌ക്ക് സുഖമില്ല. എത്രയും വേഗം അമ്മയുടെ അരികലെത്തണം. 

അമ്മയെ കാണാന്‍ സ്വാമിക്ക് തിടുക്കമായി. പക്ഷേ ബാബയെ കണ്ട് അക്കാര്യം പറയാതെ പോകാന്‍ മനസ്സു വന്നില്ല. വേഗം തന്നെ ബാബയെ  കണ്ട് യാത്രപറയാനായി ചെന്നു. അദ്ദേഹം എന്തു പറയാനാണ് വന്നതെന്ന് ത്രികാലജ്ഞാനിയായ ബാബയ്‌ക്ക് മനസ്സിലായി.”നിങ്ങള്‍  അമ്മയെ ഇത്രമേല്‍ സ്‌നേഹിക്കുന്നുവെങ്കില്‍ സംന്യാസം സ്വീകരിച്ചതെന്തിനാണ്?  ഇപ്പോള്‍ ഏതായാലും നാട്ടിലേക്ക് മടങ്ങേണ്ട. 

വിശ്രമസ്ഥലത്തേക്ക് പോകുക. കുറച്ചു നാള്‍ കൂടി സമാധാനത്തോടെ ഇവിടെയിരിക്കൂ. ഇവിടെ വരുന്നവരില്‍ കള്ളന്മാരും കൊള്ളക്കാരുമൊക്കെ കാണും. നിങ്ങളുടെ  സാധനങ്ങളെല്ലാം ഭദ്രമായി സൂക്ഷിക്കണം. ഇതെല്ലാം ഓര്‍ത്ത് നിങ്ങള്‍ ആവലാതിപ്പെടുമെന്നറിയാം. സമ്പത്തും പ്രതാപവുമെല്ലാം ക്ഷണികമാണ്. മരണത്തോടെ മണ്ണടിയിയുന്നതാണ്  ദേഹവും.  ഈ ആത്മതത്വം ഒരു സംന്യാസിക്ക് എപ്പോഴും ഓര്‍മ വേണം. സംന്യാസിയായ നിങ്ങള്‍ അക്കാര്യം മറക്കരുത്. സംന്യാസിക്ക് ലൗകിക ജീവിതമില്ല.

എല്ലാം ഭഗവത് പാദങ്ങളിലര്‍പ്പിക്കുക. നാളെ തുടങ്ങി ഭാഗവത പാരായണം പതിവാക്കുക. മൂന്ന് ‘സപ്താഹങ്ങള്‍ പൂര്‍ത്തിയാക്കണം. അതോടെ നിങ്ങളിലുള്ള  അശാന്തികള്‍ക്കെല്ലാം പരിഹാരമാകും.’ ബാബ പറഞ്ഞു നിര്‍ത്തി. വിജയാനന്ദ സ്വാമിയുടെ മരണം അടുത്തെന്നത് ബാബയ്‌ക്ക് അറിയാമായിരുന്നു.  അദ്ദേഹത്തിന് മോക്ഷപ്രാപ്തിയിലേക്കുള്ള മാര്‍ഗമുപദേശിക്കുകയായിരുന്നു ബാബ. 

 സ്വാമി, മദ്രാസിലേക്കുള്ള യാത്ര വേണ്ടെന്നു വച്ചു. ബാബയുടെ ലന്തി ബാഗെന്ന പൂന്തോട്ടത്തിലിരുന്ന് അദ്ദേഹം ഭാഗവത പാരായണം തുടങ്ങി. രണ്ടാഴ്ച പിന്നിട്ടു. മൂന്നാമത്തെ ആഴ്ചയില്‍ അദ്ദേഹത്തിന് ശാരീകരാകാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. നേരെ ബാബയുടെ അരികിലേക്ക് ചെന്നു.  ബാബ അദ്ദേഹത്തെ മടിയില്‍ കിടത്തി വാത്സല്യത്തോടെ തഴുകി. ആ സ്‌നേഹസ്പര്‍ശമറിഞ്ഞ് വിജയാനന്ദ സ്വാമി അന്ത്യയാത്രയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.