Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വന്ദേ മാതരത്തെ ഭയപ്പെടുന്നവര്‍

വിപിന്‍ ആനന്ദ് .എസ്byവിപിന്‍ ആനന്ദ് .എസ്
Jun 21, 2019, 03:05 am IST
inVicharam

“ ‘വന്ദേ മാതരം!

  സുജലാം സുഫലാം

  മലയജ ശീതളാം

സസ്യശ്യാമളാം മാതരം വന്ദേ മാതരം’! ’’

ആരാണ് ഈ മാതാവ്? ഈ വരികള്‍ ഒരു രാജ്യത്തെക്കുറിച്ചുള്ളതാണ്. ജഡശരീരം സ്വീകരിച്ച ഒരു സ്ത്രിയെക്കുറിച്ചുള്ളതല്ല. മാതൃഭൂമിയാണ് ഞങ്ങളുടെ മാതാവ്. മാതൃഭൂമി സ്വര്‍ഗ്ഗത്തേക്കാള്‍ ഉന്നതമാണ്. വൈദേശികാടിമത്വത്തില്‍നിന്നും ഭാരതത്തെ രക്ഷിക്കാന്‍ ദേശീയജനതയുടെ കോശങ്ങളില്‍ ക്ഷാത്രവീര്യമുള്ള പൂര്‍വ്വസ്മൃതിയെ ഉണര്‍ത്തി ആവേശവും ആദര്‍ശവും നല്‍കിയ ഇതിഹാസമാണ് ആനന്ദമഠം. ആനന്ദമഠത്തിലെ പത്താം അധ്യായത്തിലാണ്, ബ്രിട്ടന്റെയും പിന്നിട് ദേശവിരുദ്ധരുടെയും കണ്ണിലെ കരടായ വന്ദേമാതരം ആദ്യമായി മൂളിക്കേട്ടത്. പിന്നീട് അസേതുഹിമാചലം ഓരോ ഭാരതീയന്റേയും മൂലമന്ത്രമായി മാറി. ജൂണ്‍ 27 ഋഷിതുല്യനായ ബങ്കിം ചതോപാദ്ധ്യായചന്ദ്ര ചാറ്റര്‍ജിയുടെ ജന്മദിനം. ദേശഭക്തന്മാരെ പരമാനന്ദത്തിലാറാടിച്ച വന്ദേമാതരം നമുക്ക് നല്‍കിയ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ജന്മദിനം. ദേശഭക്തന്മാര്‍ മറക്കാന്‍ പാടില്ലാത്ത സുദിനം. 1838 ജൂണ്‍ 27ന് കാന്തലപ്പാറയെന്ന സ്ഥലത്ത് ബങ്കിം ജനിച്ചു.

സ്വത്വം നഷ്ടപ്പെട്ട ദേശീയ ജനതയെ ഉദ്‌ബോധിപ്പിച്ചെടുക്കാന്‍ അതാതുകാലത്ത് ഭാരതവര്‍ഷത്തില്‍ അവതാരങ്ങള്‍ ഉദയം ചെയ്തിരുന്നു. അത്തരത്തില്‍ വന്നവരൊക്കെത്തന്നെയും സംന്യാസിമാരോ സംന്യാസിതുല്യരോ ആയിരുന്നു. വേദവ്യാസനില്‍ തുടങ്ങിയ ആ ഋഷിപരമ്പര ഇന്നും രാജ്യത്തിന്റെ സംരക്ഷകരായി നിലകൊള്ളുന്നു. നവോത്ഥാന വിപ്ലവങ്ങള്‍ക്ക് ഭാരതത്തില്‍ അതിന്റെ നേതൃസ്ഥാനം അലങ്കരിച്ചിരുന്നത് ഋഷി ശ്രേഷ്ഠന്മാരായിരുന്നു. സ്വാമി വിവേകാനന്ദന്റെ ആഹ്വാനം വന്നു, അടുത്ത അമ്പത് വര്‍ഷത്തേക്ക് നമ്മുടെ ആരാധ്യദേവത ഭാരതാംബയാകട്ടെ. ഭാരതീയര്‍ ആ ആജ്ഞ ശിരസ്സാവഹിച്ചു. ജനനേതാക്കന്മാരും ജനങ്ങളും കൊടുംകാറ്റ് പോലെ വൈദേശിക പടയ്‌ക്ക് മുന്നിലേയ്‌ക്കുവന്നു. സധൈര്യം പോരാടി മാതൃഭുമിക്കുവേണ്ടി. സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശമായി മാറിയ വന്ദേമാതരം രചിച്ചുകൊണ്ട് ഭാരത സ്വാതന്ത്ര്യസമരത്തിന് വേണ്ടി തൂലിക ചലിപ്പിച്ച പുണ്യാത്മാവാണ് ബങ്കിം ചന്ദ്രചാറ്റര്‍ജി. സമരഭടന്മാരും സമരപരിപാടികളും മുത്തുകളായിരുന്നെങ്കില്‍ മുത്തുകളെ കോര്‍ത്ത നൂലായിരുന്നു വന്ദേമാതരം. 

വന്ദേമാതരത്തിന്റെ തേജസ്സിന് ഇന്നും മങ്ങലേറ്റിട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍പോലും കല്‍പ്പിക്കാത്ത അയിത്തം കല്‍പ്പിച്ച് രാഷ്‌ട്രത്തിന്റെ ശത്രുക്കള്‍ ഇന്ന് സഭവിട്ട് ഇറങ്ങിപ്പോകുകയും അപമാനിക്കുകയും ചെയ്യുന്നു. ഒരു ജനതയുടെ നിത്യജീവിതവുമായി ഇത്രകണ്ട് ഇഴകിച്ചേര്‍ന്ന ഒരു ഗാനം ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ല. ഭാരതീയന്റെ ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന് മുന്‍പ് സമരാഹ്വാനമായും സമരപ്രേരകമായും സ്വാതന്ത്ര്യസമര ഭടന്മാര്‍ക്ക് ധൈര്യമായും സ്വാതന്ത്ര്യാനന്തരം ദേശഭക്തിയുടെ പരമോന്നതമായ അളവ് കോലായും വിരാജിക്കുന്ന അഗ്നിനക്ഷത്രമാണ് വന്ദേമാതരം.

അസാധാരണമാം ബുദ്ധിശക്തിയും ദേശപ്രേമവും നിറഞ്ഞ പുണ്യാത്മാവായിരുന്നു ബങ്കിം ചന്ദ്രചാറ്റര്‍ജി. കൊല്‍ക്കത്ത സര്‍വ്വകലാശാലയുടെ ആദ്യത്തെ ബിരുദധാരികളിലൊരാളും ബ്രട്ടീഷ് സര്‍ക്കാറിലെ ജീവനക്കാരനുമായിരുന്നു അദ്ദേഹം. കഥ, കവിത, നോവല്‍ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം തന്റെ തൂലിക ചലപ്പിച്ചു. എങ്കിലും കോടാനുകോടി ഹൃദയങ്ങളില്‍ അദ്ദേഹം ഒരു കവിയാണ്. ദുര്‍ഗ്ഗേശനന്ദിനി, കപാലകുണ്ഡല, മൃണാളിനി, തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്.

വന്ദേമാതരത്തിനെ ജനമനസ്സുകളില്‍നിന്ന് പടിയിറക്കിവിടാന്‍ ദേശവിരുദ്ധരും വൈദേശികബീജത്തില്‍ അഭിമാനിക്കുന്നവരും ഏറേ ശ്രമിച്ചു, ഫലമായി മറ്റൊരു ഗാനം ആവശ്യമായി വന്നു. ആ ദിവ്യമന്ത്രം രണ്ടാമതായി പിന്തള്ളപ്പെട്ടു. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. മതത്തിനപ്പുറം മാതൃഭൂമിയെ കാണുവാന്‍ കഴിയാത്തതും സ്വാര്‍ത്ഥതത്പരരുമായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ദേശീയത ഇന്നും ദഹിക്കാത്ത ഒന്നാണ്. 

ഭാരതീയ ദേശീയതയ്‌ക്കുമേല്‍ പ്രാദേശിക വിഘടനവാദങ്ങള്‍ ചര്‍ച്ചയാകുന്ന ഇന്ന് മാതൃഭൂമിക്കുവേണ്ടി സമസ്തവും ത്യാഗംചെയ്യാന്‍ സകലരേയും പ്രേരിപ്പിച്ച വന്ദേമാതരത്തിന്റെ പ്രസക്തി ഉയരുകയാണ്.  വന്ദേമാതരം ഉറക്കെ ഉറക്കെ പാടി സ്വാതന്ത്ര്യസമരഭടന്മാര്‍ ആത്മത്യാഗം ചെയ്തു. നമ്മുക്ക് സ്വാതന്ത്ര്യം കിട്ടി. ബ്രട്ടീഷുകാര്‍ ഇവിടം വിട്ടു പോയി. കോടാനുകോടി ഹൃദയങ്ങളില്‍ ഒരു കവിയായി പ്രതിഷ്ഠ നേടിയ ബങ്കിം ചന്ദ്രചാറ്റര്‍ജി 1894 ഏപ്രില്‍ 8 ചരമഗതിയെ പ്രാപിച്ചു. ഇനിയും ദേശഭക്തന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ വന്ദേമാതരത്തിന് കഴിയും. ഇനിയും അനേകം കോടി കണ്ഠനാളങ്ങളില്‍ വന്ദേമാതരം ഉയര്‍ന്നു കേള്‍ക്കും.

വന്ദേ മാതരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.