Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ മാഫിയാസംഘത്തെ തകര്‍ത്തേ തീരൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 12:22 pm IST
inEditorial

പത്തു ചക്രം കൈയിലുണ്ടെങ്കില്‍ പത്താളെ കൊന്നാലും പ്രശ്‌നമില്ല എന്ന തരത്തിലേക്ക് കേരളം മാറിക്കഴിഞ്ഞു. അങ്ങനെ വിശകലനം ചെയ്യേണ്ട രീതിയിലേക്ക് സംഭവവികാസങ്ങള്‍ കറങ്ങിത്തിരിഞ്ഞുവരികയാണ്. ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ടൂറിസ്റ്റ് ബസ്സിലെ അക്രമവും തുടര്‍സംഭവങ്ങളുമാണ് പൊതുസമൂഹത്തില്‍ ഭീതി പടര്‍ത്തിയിരിക്കുന്നത്. യാത്രക്കാരെ പല തരത്തില്‍ ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുന്ന ഇത്തരം സ്വകാര്യമുതലാളിമാര്‍ മാഫിയാ സംസ്‌കാരത്തിലേക്ക് കടന്നിട്ട് കാലം കുറെയായി. തങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സാണ് ബസ് പെര്‍മിറ്റ് എന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴിതെറ്റിപ്പോവുകയാണ്.

ബെംഗളൂരുവിലേക്ക് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പല സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരും ബസ് സര്‍വീസ് നടത്തുന്നുണ്ട്. അന്യായമായ ചാര്‍ജു നല്‍കി യാത്രക്കാര്‍ അതില്‍ കയറുന്നതിനാല്‍ ഒരിക്കലും മുതലാളിമാര്‍ക്ക് നഷ്ടമുണ്ടാവുന്നില്ല. പലപ്പോഴും ചരക്കുനീക്കത്തിനുള്ള ലൈസന്‍സ് സമ്പാദിച്ചശേഷം അത് യാത്രക്കാരെ കൊണ്ടുപോകാനാണ് ഉപയോഗിക്കുന്നത്. അതിനൊപ്പം ചരക്കുനീക്കവും നടക്കും. യാത്രക്കാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇവര്‍ വന്‍ പരാജയമാണെന്ന് പരക്കെ ആരോപണമുണ്ട്. എന്നാല്‍ അതൊക്കെ ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്.

കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് പോയ ബസ് ഇടയ്‌ക്ക് തകരാറിലായി യാത്രക്കാരെ പെരുവഴിയില്‍ നിര്‍ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ചെറുപ്പക്കാരെ തൊഴിലാളികളും ഗുണ്ടകളും അടിച്ചു പതംവരുത്തുകയാണുണ്ടായത്. ഇത്തരം സംഭവങ്ങളോ ഇതിനോട് സമാനമായവയോ ഉണ്ടാകുമ്പോള്‍ ആരും പരാതിപ്പെടാറില്ല. എത്തേണ്ടയിടത്ത് വല്ലവിധേനയും വന്നശേഷം ശേഷിച്ചതൊക്കെ മറക്കുന്ന സ്വഭാവമുള്ളതിനാലാണിത്. ചിലപ്പോള്‍ പരാതിപ്പെട്ടാല്‍ ഫലമുണ്ടാവില്ല എന്നു മാത്രമല്ല ഒരായിരം നൂലാമാലകളില്‍ കുടുങ്ങുകയും ചെയ്യും. കാരണം, വമ്പന്‍ സ്രാവുകളാണ് ഇത്തരം വ്യവസായങ്ങള്‍ക്ക് പിന്നിലുള്ളത്. എങ്ങനെയും പ്രശ്‌നങ്ങളില്‍ നിന്ന് അവര്‍ ഊരിപ്പോരും.

ഉന്നതോദ്യോഗസ്ഥരും മറ്റും ചേര്‍ന്ന ബിനാമികളും ഇത്തരം ബസ് വ്യവസായത്തിന് പിന്നിലുണ്ട്. അതിനാല്‍ ഏതു നിയമവും അവര്‍ വ്യാഖ്യാനിക്കുന്നതുപോലെയേ പ്രാബല്യത്തിലാവൂ. പരാതി കൊടുത്തവന്‍ പ്രതിയാകുമെന്ന് പേടിച്ച് പരാതിക്കാര്‍ പിന്മാറും. ഇത്തരം മാഫിയകള്‍ക്ക് തഴച്ചുവളരാന്‍ കഴിയുന്നത് അതുകൊണ്ടാണ്. ബസ് വ്യവസായം അനുദിനം നഷ്ടത്തിലാണെന്ന് പറഞ്ഞ് ഇളവുകള്‍ നേടുന്നവര്‍ നിത്യേന പുതിയ ബസുകളുമായി രംഗത്തിറങ്ങുന്നതിന്റെ പിന്നാമ്പുറ രഹസ്യം ആര്‍ക്കാണറിയാത്തത്.

എന്തു ചെയ്താലും പ്രതികരിക്കാത്ത ഒരു സമൂഹവും അവരെ തിരിഞ്ഞുനോക്കാത്ത ഭരണകൂടവുമാവുമ്പോള്‍ ഇതുപോലുള്ള സംഭവവികാസങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. പണം വാങ്ങി സേവനം ചെയ്യുമ്പോള്‍ അതിനനുസരിച്ചുള്ള പെരുമാറ്റ രീതികള്‍ കര്‍ക്കശമാക്കണം. പെര്‍മിറ്റ് കൊടുക്കുമ്പോള്‍ തന്നെ നിബന്ധനകള്‍ വ്യക്തമാക്കിക്കൊടുക്കണം. എന്തൊക്കെയാണ് അവയെന്ന് യാത്രക്കാര്‍ക്ക് കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കണം. പരാതി സംബന്ധിച്ച് എവിടെയറിയിക്കണം, എന്ത് ചെയ്യണം എന്നതിനെക്കുറിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവണം ഒരു വ്യവസായം എങ്ങനെയെങ്കിലും വളര്‍ന്നുകൊള്ളട്ടെയെന്ന നിസ്സംഗതയും ഉന്നതങ്ങളിലുള്ളവരുടെ സ്വാധീനവുമാണ് സര്‍വത്ര പ്രതിസന്ധിയുണ്ടാക്കുന്നത്. അത് എന്നെന്നേക്കുമായി അവസാനിപ്പിക്കണം. ‘സുരേഷ് കല്ലട’ ബസ് തൊഴിലാളികള്‍ക്കും മാനേജ്‌മെന്റിനുമെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണം. ഇത് ഈ മേഖലയിലുള്ളവര്‍ക്ക് പാഠമാകണം. പോലീസിന്റെ നിരുത്തരവാദിത്തവും ഈ സംഭവത്തിലെ മറ്റൊരുവശമാണ്. അതിനും നടപടിയുണ്ടാവണം. മാഫിയാക്കൂട്ടങ്ങള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള ഒരു മേഖലയായി ടൂറിസ്റ്റ് ബസ് വ്യവസായത്തെ വിട്ടുകൊടുക്കരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

India

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

Kerala

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

പുതിയ വാര്‍ത്തകള്‍

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.