Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മസൂദിന്റെ സഹോദരനേയും മകനേയും പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2019, 06:24 pm IST
inWorld

ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരനേയും മകനേയും പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

മസൂദിന്റെ സഹോദന്‍ മുഫ്തി റൗഫ് അസറിനേയും മകന്‍ ഹമദ് അസറിനേയും അറസ്റ്റ് ചെയ്തതായി പാക് ആഭ്യന്തരമന്ത്രി ഷെഹരിയാര്‍ ഖാന്‍ അഫ്രീദി സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള 44 പേരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അഫ്രീദി വ്യക്തമാക്കി.

ഇന്ത്യയുടേയും അന്താരാഷ്‌ട്ര സമൂഹത്തിന്റേയും സമ്മര്‍ദ്ദത്തില്‍ ഗത്യന്തരമില്ലാതെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടായത്. ഇന്ത്യ പാക്കിസ്ഥാന്‍ നല്‍കിയ തെളിവുകളിലും മസൂദിന്റെ സഹോദരന്റേയും മകന്റേയും പേരുകളുണ്ടായിരുന്നു. അതേസമയം നിരപരാധികളെന്ന് കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുമെന്ന് ആഭ്യന്തരമന്ത്രാലയം സെക്രട്ടറി പറഞ്ഞു. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ (എന്‍.എ.പി) നടപ്പിലാക്കുന്നതിന് വേണ്ടി പാക്കിസ്ഥാന്‍ അഭ്യന്തരമന്ത്രാലയം മാര്‍ച്ച് നാലിന് വിളിച്ച് ചേര്‍ത്ത് പ്രവിശ്യാ സര്‍ക്കാരുകളുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി.

മസൂദ് അസറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് അസര്‍ ജെയ്ഷെ മുഹമ്മദിന്റെ ഇപ്പോഴത്തെ സജീവ കമാന്‍ഡറാണ്. ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയെന്ന വാര്‍ത്തകളും പുറത്തുവരികയുണ്ടായി. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഭീകരര്‍ ഇന്ത്യയില്‍ ആക്രമണത്തിനു ലക്ഷ്യമിടാന്‍ നീക്കം നടത്തിയതും അബ്ദുള്‍ റൗഫ് ആിരുന്നു. പത്താന്‍കോട്ട് ഉള്‍പ്പെടെ ഭീകരാക്രമണം നടത്തിയതിനു നേതൃത്വം നല്‍കിയത് മുഫ്തി അബ്ദുല്‍ റൗഫ് അസര്‍ ആയിരുന്നു.

ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രണത്തിന് ശേഷവും പാക്കിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ ഇന്ത്യ അന്താരാഷ്‌ട്ര സമൂഹത്തിന് ഇതു സംബന്ധിച്ച തെളിവുകള്‍ നല്‍കാന്‍ ഒരുങ്ങുകയായിരുന്നു. പാക്കിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമാണ് ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പാക്കിസ്ഥാനില്‍ നിലവില്‍ 16 ഭീകരവാദ ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 11 ക്യാമ്പുകള്‍ പാക് അധിനിവേശ കശ്മീരിലാണ്. അഞ്ച് എണ്ണം മുജ്ഫറാബാദ്, കോട്‌ലി, ബര്‍ണാല എന്നിവടങ്ങളിലാണ്. ഈ ക്യാമ്പുകളിലാണ് ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നത്. 

അതേസമയം പുല്‍വാമാ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ കേസ് ഫയല്‍ പരിശോധിച്ചുവരികയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. പാക് മണ്ണിലെ ഭീകരതയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് കേസ് ഫയലിലൂടെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്‌ട്ര സുരഷാ കൗണ്‍സിലിന്റെ (UNSC) പട്ടികയില്‍ മസൂദിന്‍റെ പേര് വന്നതിലെ പാക്കിസ്ഥാന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് വിഷയത്തെ കുറിച്ച് മാര്‍ച്ച് 12ന് ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഖുറേഷിയുടെ മറുപടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.