ചാലക്കര: ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ ആശുപത്രി കെട്ടിടം സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആയുര്‍വ്വേദ കോളേജിനായി വിട്ടു നല്കാന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥലം എംഎല്‍എയും കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം. ഇക്കഴിഞ്ഞ ദിവസം എംഎല്‍എയും, മാഹി ഡിഡിയും അഡ്മിനിസ്ട്രേറ്ററും ആശുപത്രി സന്ദര്‍ശിക്കുകയും പ്രധാന ഡോക്റ്ററോടും സ്റ്റാഫ് അംഗങ്ങളോടും പന്തക്കല്‍ ഹെല്‍ത്ത് സെന്ററില്‍ സ്ഥലം ഒഴിവുണ്ടെന്നും അവിടെ സൗകര്യം ഒരുക്കിത്തരാമെന്നും അറിയിച്ചിരുന്നുവത്രെ. കൂടാതെ പുതുശ്ശേരിയിലെ ഉന്നത ഉദ്യോഗസ്ഥനും സ്റ്റാഫംഗങ്ങളെ വിളിച്ച് ആശുപത്രി മാറ്റുന്നതില്‍ ആര്‍ക്കാണ് പ്രശ്നമെന്ന് ഭീഷണി മുഴക്കിയതായും പറയപ്പെടുന്നു.
ആശുപത്രിക്കുവേണ്ട സൗകര്യങ്ങളൊന്നുമില്ലാത്ത പന്തക്കലിലെ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി ആയുര്‍വ്വേദ കോളേജ് നടത്തുന്ന സൊസൈറ്റിക്ക് വേണ്ടി സര്‍ക്കാര്‍ വിടുവേല ചെയ്യുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇപ്പോള്‍ത്തന്നെ ഐഎസ്എമ്മിന്റെ ഫണ്ടിങ്ങില്‍ നടക്കുന്ന ആശുപത്രിയുടെ മുന്‍വശ ചുമരില്‍ മെഡിക്കല്‍കോളേജ് ഔട്ട് പേഷ്യന്റ് വിഭാഗം എന്ന ബോര്‍ഡ് തൂക്കിയിട്ടുണ്ട്.
ആശുപത്രി തുടങ്ങിയ കാലത്ത് ഏതാണ്ട് 50-60 ലക്ഷം വരെ ഫണ്ട് അനുവദിച്ചിരുന്നിടത്ത് ഇപ്പോള്‍ 14-15 ലക്ഷത്തിലെത്തിച്ച് ആവശ്യമായ മരുന്നുകളനുവദിക്കാതെ സൊസൈറ്റിയെ സഹായിക്കാനായി ആശുപത്രിയെ നശിപ്പിക്കുകയാണ്.
ഇത്തരം ആയുര്‍വ്വേദ ആശുപത്രി നടത്തിപ്പിനായി ഒന്‍പത് മുറികള്‍ വരെ ആവശ്യമാണെന്നിരിക്കെ മൂന്നോ നാലോ മുറികളുള്ള ഹെല്‍ത്ത് സെന്ററിലേക്ക് അതും നിലവില്‍ 15 ഓളം സ്റ്റാഫുകളുള്ള കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഒരു കോണ്‍ഗ്രസ്സ് സൊസൈറ്റി നിലനിര്‍ത്താനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സേവന സ്ഥാപനം നശിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ കൂട്ട് നില്‍ക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: