ശ്രീനഗര്‍: ലോംഗ് മാർച്ച് മാറ്റിവെച്ചെങ്കിലും, പാക് അധീന കശ്മീരിലെ ധർണ്ണാ സമരങ്ങൾ തുടരുമെന്ന് അവാമി ആക്ഷൻ കമ്മിറ്റി അറിയിച്ചു. ദീർഘനേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ, തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിന് സമയം അനുവദിച്ചുകൊണ്ട് നിർദ്ദിഷ്ട ‘ലോംഗ് മാർച്ച്’ മാറ്റിവെക്കുന്നതായി അവാമി ആക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കുകയായിരുന്നു.
കമ്മിറ്റി ആസൂത്രണം ചെയ്ത പ്രധാന പ്രതിഷേധ പരിപാടികളിലൊന്നിനാണ് ഇതോടെ താൽക്കാലിക വിരാമമായത്. എങ്കിലും നിലവിലുള്ള ധർണ്ണാ സമരങ്ങൾ തുടരും.
പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ മറുപടി നൽകാൻ സർക്കാരിന് ജൂലൈ 21 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ തൃപ്തികരമായ മറുപടി ഉണ്ടായില്ലെങ്കിൽ, ജൂലൈ 22 മുതൽ ലോംഗ് മാർച്ച് പുനരാരംഭിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.















