Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കണ്ണാടി നോക്കിത്തന്നെയാണ് സംഘം വളർന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 03:17 am IST
inVicharam

മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു മടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അതിന്റെ അനുരണനങ്ങള്‍ അടങ്ങിയിട്ടില്ല. സര്‍ സംഘചാലക് മോഹന്‍ജി ഭാഗവതിനൊപ്പം വേദി പങ്കിട്ട അദ്ദേഹം സംഘ സ്ഥാപകനായ ഡോക്ടര്‍ജിയുടെ സ്മൃതിമന്ദിരവും ഭവനവും സന്ദര്‍ശിച്ചാണല്ലോ മടങ്ങിയത്. പ്രണബ് ഇംഗ്ലീഷില്‍ എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കുകയാണു ചെയ്തത്. മോഹന്‍ജി ഭാഗവത് ഹിന്ദിയില്‍ പ്രസംഗിച്ചു. രണ്ടിന്റെയും ഊന്നല്‍ ഒരേ അന്തസ്സത്തയിലായിരുന്നു. ഏകം സത് വിപ്ര ബഹുധാ വദന്തി. പലപേരില്‍ വിളിച്ചാലും ആത്യന്തിക സത്യം ഒന്നു തന്നെയാണ്. 

ഭാരതത്തിന്റെ രാഷ്‌ട്ര സങ്കല്‍പ്പം പാശ്ചാത്യ രാജ്യങ്ങളിലേതില്‍ നിന്നു ഭിന്നമാണെന്ന് പ്രണബ് ദാ പറഞ്ഞു. 5000 വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ പൈതൃകത്തെ അദ്ദേഹം വാഴ്‌ത്തി. നമ്മുടെ ജീവിത സങ്കല്‍പ്പവും മൂല്യങ്ങളുടെ വൈവിധ്യവും സഹിഷ്ണുതയും മതേതര ചിന്തയും എടുത്തു പറഞ്ഞു. ഇതു തന്നെയാണു സര്‍ സംഘചാലകും പറഞ്ഞത്. വാക്കുകളും ഭാഷയും വ്യത്യസ്തമായിരുന്നെന്നു മാത്രം. ഏതെങ്കിലും ഒരു മതത്തിന്റെയോ ഭാഷയുടേയോ വംശത്തിന്റെയോ അടിസ്ഥാനത്തിലല്ല ഭാരതം വികാസം പ്രാപിച്ചത്. 

മറിച്ച് ആത്മീയതയില്‍ ഊന്നിയ ചിന്താധാരയുടേയും അതില്‍നിന്ന് രൂപപ്പെട്ട മൂല്യങ്ങളുടേയും ബലത്തിലാണ് എന്നാണ് ഇരുവരും പറഞ്ഞുവച്ചത്. സംഘം സംഘമായും പ്രണബ് ദാ പ്രണബ് ദായായും തുടരുമെന്നും എല്ലാറ്റിനേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വമാണ് ഇതു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ഇതേ സങ്കല്‍പ്പമാണ് നമ്മുടെ ഭരണഘടനയും ഉള്‍ക്കൊള്ളുന്നത്. തലമുറകളിലൂടെ നാം ആര്‍ജ്ജിച്ച മൂല്യമാണത്. ഇതേ സമയത്തു തന്നെ എഴുതപ്പെട്ട പാക്കിസ്ഥാന്‍ ഭരണഘടന പക്ഷേ, ഈ മൂല്യങ്ങളോടു നീതി പുലര്‍ത്തുന്നില്ല. ഒരുമിച്ചു കഴിഞ്ഞിരുന്നവര്‍ എങ്ങനെ ഈ രണ്ടു ദിശയിലേയ്‌ക്കു നീങ്ങി? ഭാരതീയരായ നാം ആര്‍ജ്ജിച്ച ജീവിത മൂല്യം എന്നേ അതിനു മറുപടിയായി പറയാനൊക്കൂ. 

മുന്‍ രാഷ്‌ട്രപതി സര്‍വ്വേപ്പള്ളി രാധാകൃഷ്ണനും രവീന്ദ്രനാഥ ടാഗോറും അതിനെ ഹൈന്ദവ ജീവിത ചിന്ത എന്നു വിളിച്ചു. പാക്കിസ്ഥാന്‍ അതിനെ തള്ളിക്കളഞ്ഞു. നമ്മള്‍ സ്വീകരിച്ചു. സത്യത്തില്‍ ഇന്നു ഭാരതീയരുടെ മൂല്യാധിഷ്ഠിത ജീവിതക്രമത്തിനു നിദാനം ഭരണ ഘടനയല്ല, പരമ്പരാഗതമായി കിട്ടിയ ജീവിതചിന്തയാണ്. അതു ഭരണഘടനയിലൂടെ നമ്മിലേയ്‌ക്ക് എത്തുന്നു എന്നു മാത്രം. 

കാഹ്ലില്‍ ജിബ്രാന്‍ എന്ന കവി ‘കുട്ടികള്‍’ എന്ന തന്റെ കവിതയില്‍ പറയുന്നു: കുട്ടികള്‍ നിങ്ങളുടെ മക്കളല്ല. അവര്‍ ജീവിതത്തിന്റെ മക്കളാണ്. നിങ്ങളിലൂടെയാണ് അവര്‍ വന്നത്. പക്ഷേ, നിങ്ങളില്‍ നിന്നല്ല. ഇതുപോലെ തന്നെയാണു നാം ആര്‍ജ്ജിച്ച ജീവിത മൂല്യങ്ങളും. സഹസ്രാബ്ദങ്ങളായി നാം ആര്‍ജ്ജിച്ച പൈതൃകത്തില്‍ ഊന്നിയ മൂല്യങ്ങളെ ചിട്ടപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്തതു ഭരണ ഘടനയാണ്. അതുകൊണ്ടു തന്നെ ഭരണഘടന ആദരിക്കപ്പെടണം. നാം അതിനെ അനുസരിക്കുകയും വേണം.  

രാഷ്‌ട്രീയ സ്വയം സേവക സംഘം രണ്ടു തവണ നിരോധിക്കപ്പെട്ടപ്പോഴും അതിനെതിരെ രാജ്യവ്യാപകമായി നടന്ന സത്യഗ്രഹം അച്ചടക്കത്തോടെയുള്ളതും ഭരണഘടനാനുസൃതവും സമാധാനപരവുമായിരുന്നു. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത സമരമുറയായിരുന്നു അത്. മറ്റൊരു പാര്‍ട്ടിക്കും സംഘടനയ്‌ക്കും ഇത്തരമൊന്ന് അവകാശപ്പെടാനില്ല. ആ സംഘത്തെയാണ്, പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുകയും നമ്മുടെ തന്നെ സേനയെ ആക്രമിക്കുകയും ചെയ്യുന്നവരും അവരടക്കമുള്ള വിഘടനവാദികളെ പിന്താങ്ങുന്നവരും ഭരണഘടനയേക്കുറിച്ചു പഠിപ്പിക്കാന്‍ വരുന്നത്.

 ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനു നടന്ന ബന്ദില്‍ രാഹുല്‍ ഗാന്ധിയുടേയും മറ്റു മതേതര- ലിബറല്‍ ലേബലൊട്ടിച്ചവരുടേയും ഒത്താശയോടെ നടമാടിയ അക്രമങ്ങളില്‍, ഭരണഘടനയോടോ ജനാധിപത്യമൂല്യങ്ങളോടോ ഒട്ടുംതന്നെ നീതി പുലര്‍ത്തിക്കണ്ടില്ല. 

പ്രണബ് ദായുടെ നാഗ്പൂര്‍ പ്രസംഗത്തിലെ വിശകലനം ഒഴിവാക്കിയ ഇടതു പക്ഷം അടക്കമുള്ളവര്‍ പറഞ്ഞു പരത്തിയത്, മതേരതരത്വത്തേയും നെഹ്റുവിനേയും കുറിച്ച് ആര്‍എസ്എസ് വേദിയില്‍ വച്ചു തന്നെ പ്രസംഗിച്ചുകൊണ്ടു പ്രണബ് ആര്‍എസ്എസ്സിന്റെ മുഖത്തിനു നേരേ ഒരു കണ്ണാടി പിടിച്ചു കൊടുത്തു എന്നാണ്. ഏതായാലും പ്രണബിന്റെ വരവിനെ വിമര്‍ശിച്ചവര്‍ക്ക് സര്‍ സംഘചാലകിന്റെ പ്രസംഗത്തേക്കുറിച്ച് ഒന്നും പറയാനില്ലായിരുന്നു. അത് അവര്‍ കേട്ടിട്ടേയില്ലെന്നും വരാം. അതിന് അവര്‍ക്കു സമയമില്ലായിരുന്നിരിക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിനു വലിയ വില കല്‍പ്പിക്കുന്നവരാണല്ലോ അവര്‍. അവരുടെ ദൃഷ്ടിയില്‍ ആ സ്വാതന്ത്ര്യത്തിന് അര്‍ഥം തങ്ങള്‍ പറയുന്നതെല്ലാം ശരിയെന്നും മറ്റെല്ലാം മണ്ടത്തരമെന്നും ആയിരിക്കുമെന്നു മാത്രം. 

സംഘത്തിനെ പ്രണബ് ദാ കണ്ണാടി നോക്കിച്ചു എന്നു പറയുന്നവര്‍ അറിഞ്ഞിരിക്കണം, കണ്ണാടി നോക്കുന്നതു സംഘത്തിനു പുതുമയുള്ള കാര്യമൊന്നുമല്ല. എല്ലാ വര്‍ഷവും ചിന്തന്‍ ശിബിരത്തിലും പ്രതിനിധി സഭയിലും അതു ചെയ്യാറുണ്ട്. അവിടെ, സ്വന്തം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. തിരുത്തലുകള്‍ സ്വീകരിക്കപ്പെടും. അങ്ങനെയാണു സംഘം വളര്‍ന്നത്. ഇന്നത്തെ ഇടതു പക്ഷ – നവ ലിബറല്‍ ശക്തികള്‍ എന്നാണാവോ അതിനൊക്കെ തയ്യാറാവുക! 

 കണ്ണാടി നോക്കിയാലും ഇല്ലെങ്കിലും, പ്രവര്‍ത്തികളില്‍ നിന്നു തന്നെ അവരുടെ ചിന്താഗതിയും വീക്ഷണവും തെളിയുന്നുണ്ട്. ഇതുകൂടി കേട്ടുകൊള്ളൂ. ജൂണ്‍ ഒന്നുമുതല്‍ ആറുവരെ ആര്‍എസ്എസ്സിന്റെ വെബ്സൈറ്റില്‍ വരാറുള്ള സന്ദേശങ്ങള്‍ ശരാശരി 378 ആയിരുന്നു. പ്രണബ് ദായുടെ സന്ദര്‍ശനം നടന്ന ദിവസം അത് 1779 ആയി. പോരേ ?

ഡോ. മന്‍മോഹന്‍ വൈദ്യ 

(ആര്‍എസ്എസ് സഹ സര്‍കാര്യവാഹ്)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദി മുര്‍മു

Health

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

പുതിയ വാര്‍ത്തകള്‍

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.