Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വരട്ടെ പുതിയ ആകാശം, പുതിയ ഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2018, 03:07 am IST
inEditorial

ഭൂതകാലം മറക്കാന്‍ കിം. വൈറ്റ് ഹൗസില്‍ കിമ്മിനെ വരവേല്‍ക്കാന്‍ ട്രംപും സന്നദ്ധമായിരിക്കുകയാണ്. അരനൂറ്റാണ്ടിലധികം തുടര്‍ന്നുവരുന്ന അമേരിക്ക-ഉത്തര കൊറിയ ശത്രുത അഞ്ചുമണിക്കൂറുകൊണ്ട് അലിഞ്ഞില്ലാതായ പ്രതീതിയാണ് സിംഗപ്പൂരിലെ ഉച്ചകോടി സൃഷ്ടിച്ചത്. സിംഗപ്പൂര്‍ സാന്റോസ് ദ്വീപിലെ ആഡംബര ഹോട്ടലായ കാപെല്ലയിലാണ് ഇരു രാഷ്‌ട്രതലവന്മാരും ഒത്തുകൂടിയത്. വെറും 38 മിനിറ്റാണ് ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തിയത്. അതിനുമുന്‍പ് കരാര്‍ സംബന്ധിച്ച അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി റൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷം നടത്തിയ പ്രസ്താവനകളും ഇടപെടലുകളും സംഘര്‍ഷാത്മക സാഹചര്യത്തിലേക്ക് ലോകം പോകുമോ എന്ന ശങ്കപരത്തിയതാണ്. പക്ഷേ, അതിന് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ എന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഉത്തരകൊറിയയും അമേരിക്കയും തമ്മിലുണ്ടായ ഉടമ്പടിയുടെ ഉള്ളടക്കം പൂര്‍ണമായും പുറത്തുവന്നിട്ടില്ലെങ്കിലും കേട്ടെടുത്തോളം വെളുത്തപുക തന്നെയാണ്.

ഇനി ഇരു രാജ്യങ്ങളുടെയും നിര്‍ണായക മാറ്റമായിരിക്കും ലോകം കാണുന്നതെന്നും പുതിയ ചരിത്രമെഴുതാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇതു വിജയമായിരുന്നെന്നുമാണ്  പ്രസിഡന്റുമാര്‍ അറിയിച്ചത്. ഒറ്റയടിക്ക് എല്ലാ ആയുധങ്ങളും ഒഴിവാക്കാനാകില്ലെന്ന നിലപാടിലായിരുന്നു കിം. ഘട്ടംഘട്ടമായേ ഇത് നടക്കുകയുള്ളൂ, പക്ഷേ ഇതിന് യുഎസിന്റെ ചില ഉറപ്പുകള്‍ ലഭിക്കേണ്ടതുണ്ട്. കൊറിയയ്‌ക്കു മേലുള്ള ഉപരോധത്തില്‍ ഇളവ്, സാമ്പത്തിക സഹായം, രാജ്യാന്തര തലത്തില്‍ നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ഇടപെടല്‍, കൊറിയന്‍ സമാധാന കരാര്‍ ഒപ്പിടാനുള്ള ഇടപെടല്‍ തുടങ്ങിയവയെല്ലാം കിം മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം ട്രംപ് ഭാഗികമായേ ഉറപ്പ് നല്‍കിയിട്ടുള്ളൂ. ഏതായാലും കൊറിയയ്‌ക്ക് മേലുള്ള ഉപരോധം എളുപ്പം നീക്കില്ലെന്നാണ് ട്രംപ് നല്‍കിയ സൂചന. ഉത്തര കൊറിയയിലെ മിസൈല്‍ പരീക്ഷണശാല നശിപ്പിക്കാന്‍ കിം സമ്മതിച്ചതോടെ ആണവ നിരായുധീകരണവ്യവസ്ഥകളുള്‍പ്പെടെയുള്ള സമഗ്ര കരാറില്‍ ഇരു നേതാക്കളും ഒപ്പുവയ്‌ക്കുന്നത് എളുപ്പമാക്കി.

ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂങ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവര്‍ സമാധാന ഉടമ്പടിക്ക് സാഹചര്യമൊരുക്കിയവരാണ്. ലോകസമാധാനത്തിനായി ഇന്ത്യ നടത്തിക്കൊണ്ടിരുന്ന പരോക്ഷ സാന്നിധ്യവും ഇതോടൊപ്പം നിഴലിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉലകംചുറ്റം വാലിബനെന്ന് പരിഹസിച്ചവരുണ്ട്. ലോകത്ത് എവിടെ ചെന്നാലും സൗഹൃദവും സമാധാനവും നിലനിര്‍ത്താന്‍ നരേന്ദ്രമോദി കിട്ടാവുന്ന വേദികളിലെല്ലാം ശബ്ദിച്ചു. 

അതിന് അമേരിക്ക, ജപ്പാന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളില്‍ നിന്നും രാഷ്‌ട്രത്തലവന്മാരില്‍ നിന്നും അനുകൂല പ്രതികരണമുണ്ടായത് വിസ്മരിച്ചുകൂടാ. പ്രധാനമന്ത്രിയായി നാലുവര്‍ഷം മുന്‍പ് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സാര്‍ക്ക് രാഷ്‌ട്രത്തലവന്മാരെയെല്ലാം ക്ഷണിക്കുകയും എല്ലാവരും പങ്കെടുക്കുകയും ചെയ്തത് മറന്നുകൂടാ. അതില്‍ ചിലരുമായുണ്ടായ അകല്‍ച്ച അവരുടെ രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്‌നങ്ങളായിരുന്നു. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി പറഞ്ഞതും രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള ശത്രുത തീര്‍ന്നേപറ്റൂ എന്നാണ്. ഏതായാലും സിംഗപ്പൂരില്‍ ഒരു പൂവിരിയുമെന്നേ പ്രതീക്ഷിച്ചുള്ളൂ. എന്നാല്‍ ലോകമാകെ പരിമളം പരത്തുന്ന വലിയൊരു പൂന്തോട്ടമാണുണ്ടായിരിക്കുന്നത്. ഇതുവഴി പുതിയ ഭൂമിയും പുതിയ ആകാശവും വരുമെങ്കില്‍ അതില്‍പ്പരം ആഹ്ലാദം മറ്റൊന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ഗാന്ധി, നിങ്ങള്‍ ഇനി എന്നാണ് ‘വളരുക’?: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.