Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആദിവാസി ഭൂനിയമത്തിനും ഇതേ ഗതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2018, 01:11 am IST
inVicharam

ഭൂപരിഷ്‌കരണ നിയമത്തിന്റെ ഗതികേടു തന്നെയാണ് ആദിവാസി ഭൂനിയമത്തിനും സംഭവിച്ചത്. 1975 ലെ പട്ടികവര്‍ഗക്കാര്‍ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും) നിയമം അനുസരിച്ച് നഷ്ടപ്പെട്ട മുഴുവന്‍ ഭൂമിയും ആദിവാസികള്‍ക്ക് തിരിച്ചുനല്‍കണമായിരുന്നു. എന്നാല്‍ കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ 75ലെ നിയമം നടപ്പാക്കിയില്ലെന്ന് മാത്രമല്ല 1996ലും 1999ലും രണ്ട് ഭേദഗതികളിലൂടെ 75ലെ ആദിവാസി ഭൂനിയമത്തെ ഒരു കരാറിന്റെ തലത്തിലേക്ക് തരംതാഴ്‌ത്തുകയും ചെയ്തു. 

1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി എന്നതിനര്‍ത്ഥം വിദേശികളും വിദേശ കമ്പനികളും പുത്താക്കപ്പെട്ടു എന്നതും അവര്‍ അനധികൃതമായോ, നിയമപരമായോ കൈവശംവച്ചുകൊണ്ടിരുന്ന ഭൂമിയും വിഭവങ്ങളും ദേശീയ സ്വത്തായി മാറി എന്നതാണ്. ഈ ആക്ട് നിലനില്‍ക്കെയാണ് കേരളത്തിലെ റവന്യു ഭൂമിയുടെ 58 ശതമാനം, ഉദ്ദേശം 5.5 ലക്ഷം ഏക്കര്‍, ഇപ്പോഴും വിവിധ വിദേശ കമ്പനികളുടെയോ, അവരുടെ ബിനാമികളായ ടാറ്റാ, ഗോയങ്ക തുടങ്ങിയ വന്‍കിട കുത്തകകളുടെയും കൈവശമുളളത്. 

തിരുവിതാംകൂര്‍ ദിവാനായിരുന്ന ജോണ്‍ ദാനിയേല്‍ മണ്‍ട്രോ 13000 ഏക്കര്‍ ഭൂമി പൂഞ്ഞാര്‍ രാജാവില്‍ നിന്നു പാട്ടത്തിനെടുത്ത് 1879ല്‍ നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്റ് പ്ലാനിംഗ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി രൂപീകരിച്ചതോടെയാണ്തിരുവിതാംകൂറില്‍ തോട്ടവ്യവസായം ആരംഭിക്കുന്നത്. 

തുടര്‍ന്ന് തിരുകൊച്ചി – മലബാര്‍ മേഖലയില്‍ തോട്ടവത്കരണം ആരംഭിച്ചു. തിരുവിതാംകൂര്‍ സര്‍ക്കാരില്‍ ജന്മാവകാശം നിലനിര്‍ത്തി ‘ഫ്രീഹോള്‍ഡ് ആയോ, ലീസ്ഹോള്‍ഡാ’യോ മാത്രമേ വിദേശ കമ്പനികള്‍ക്ക് രാജഭരണകാലത്ത് തോട്ടവ്യവസായത്തിന് ഭൂമി നല്‍കിയിട്ടുള്ളൂ.

 ഇംഗ്ലീഷ് കമ്പനീസ് (കണ്‍സോളിഡേഷന്‍) ആക്ട് 1908 അനുസരിച്ച് ഇംഗ്ലണ്ടില്‍ രൂപംകൊണ്ട മലയാളം റബര്‍ ആന്‍ഡ് ടീ പ്രൊഡ്യുസേഴ്സ് കമ്പനി ലിമിറ്റഡ് ഇംഗ്ലീഷ് കമ്പനികളുടെ തോട്ടവിളകള്‍ ഇംഗ്ലണ്ടിലേക്ക് കയറ്റി അയയ്‌ക്കുന്നതിന് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാരിസണ്‍ ആന്‍ഡ് ക്രോസ് ഫീല്‍ഡ് (യു.കെ.) എന്നീ കമ്പനികള്‍ ലയിച്ചാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന കമ്പനി രൂപംകൊള്ളുന്നത്. തുടര്‍ന്ന് പലഘട്ടങ്ങളില്‍ മറ്റു പല കമ്പനികളേയും വിലയ്‌ക്കു വാങ്ങുകയോ, ഇതില്‍ ലയിപ്പിക്കുകയോ ചെയ്തു. 

1963ലെ കേരളാ ഭൂപരിഷ്‌കരണ നിയമം, 1973 ലെ വിദേശനാണ്യ വിനിമയ നിയന്ത്രണചട്ടം (ഫെറ) എന്നിവ മറികടക്കുന്നതിന് ഒട്ടേറെ ലയനങ്ങളും പുതിയ കമ്പനികളുടെ രൂപവത്കരണവും നിയമലംഘനങ്ങളും തെറ്റായ വിവര സമര്‍പ്പണവും ഒക്കെ മാറിമാറിവന്ന ഇടത്-വലത് ഗവണ്‍മെന്റിന്റെയും ഉദ്യോഗസ്ഥന്മാരുടെയും കോടതിയുടെയും ഒത്താശയോടെ ഹാരിസണ്‍ അധികൃതര്‍ നടത്തി.  

ഏറ്റവും ഒടുവില്‍ കേരളാ ഗവണ്‍മെന്റ് 1947 നു മുമ്പ് വിദേശ കമ്പനികള്‍ കൈവശംവച്ചിരുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയുടെയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ഡോ. എം.ജി. രാജമാണിക്യം ഐഎഎസിനെ സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 59659  ഏക്കര്‍ ഭൂമി അനധികൃതമായി ടാറ്റ ഇന്നും കൈവശം വച്ചിരിക്കുന്നു.

 ഈ  ഭൂമി വിണ്ടെടുക്കുന്നതിനെതിരെ കോപ്പറേറ്റുകള്‍ നടത്തുന്ന കോടതി വ്യവഹാരങ്ങളില്‍ നിരന്തരം തോറ്റുകൊടുക്കുന്ന ഗവണ്‍മെന്റുകളെയാണ് നാം കാണുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ഈ ഭൂമി തിരിച്ചെടുക്കുന്നതിനും അത് ഭൂരഹിതര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും വിതരണം ചെയ്യുന്നതിനും ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തെയാണ് കേരളം ഇന്നാവശ്യപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.