Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഭിനന്ദനങ്ങള്‍, പ്രണബ്ദാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 04:15 am IST
inEditorial

കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരിക്കുന്നു. മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ പരിശീലന ശിബിരത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ആവനാഴിയില്‍ അവശേഷിക്കുന്ന ആയുധങ്ങളെല്ലാം കോണ്‍ഗ്രസ്സ് പുറത്തെടുത്തു. ആര്‍എസ്എസിന്റെ ക്ഷണം മുഖര്‍ജി സ്വീകരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന നിമിഷം മുതല്‍ കോണ്‍ഗ്രസ് പ്രചാരവേല തുടങ്ങി.

പരിപാടിയില്‍ മുഖര്‍ജി പങ്കെടുക്കരുതെന്ന് ചിലര്‍. കോണ്‍ഗ്രസ്സ് പാരമ്പര്യമുള്ള മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്തിന്റെ പടി ചവിട്ടരുതെന്ന് മറ്റു ചിലര്‍. അഥവാ പരിപാടിയില്‍ പങ്കെുത്താല്‍ത്തന്നെ ആര്‍എസ്എസിനെ വിമര്‍ശിക്കണമെന്ന് ഇനിയും ചിലര്‍. ഉപദേശങ്ങളും ആക്ഷേപങ്ങളും താക്കീതും പരിഹാസവും അനുനയവുമൊക്കെയായി കോണ്‍ഗ്രസ്സ് നേതാക്കള്‍ അരങ്ങുതകര്‍ത്തു. ഒടുവില്‍ അച്ഛനെതിരെ മകള്‍ ശിര്‍മിഷ്ഠ മുഖര്‍ജിയെത്തന്നെ രംഗത്തിറക്കി!

എല്ലാം വിഫലമായിരിക്കുന്നു. വിമര്‍ശനങ്ങളില്‍ പതറുന്നയാളല്ല അനുഭവസമ്പന്നനായ മുഖര്‍ജി. വ്യക്തിപരമായ അന്തസ്സും പ്രതിപക്ഷ ബഹുമാനവും രാഷ്‌ട്രീയ സദാചാരവും അറിയുന്ന, കയറ്റിറക്കങ്ങള്‍ പലതും കണ്ട പൊതുപ്രവര്‍ത്തനരംഗത്തെ ഭീഷ്മാചാര്യനെ സങ്കുചിത രാഷ്‌ട്രീയംവച്ച് വിമര്‍ശിക്കാതിരിക്കാനുള്ള വിവേകം കോണ്‍ഗ്രസ്സ്  കാണിക്കണമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കോണ്‍ഗ്രസില്‍നിന്ന് ആരും അത് പ്രതീക്ഷിക്കുന്നില്ല. ഇന്ന് രാഷ്‌ട്രീയമായും സംഘടനാപരമായും തകര്‍ന്നടിഞ്ഞ ഒരു പ്രസ്ഥാനമാണത്. ഭാരതത്തിന്റെ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ചും അജ്ഞരായ ഒരുകൂട്ടമാളുകള്‍ അധികാരത്തിനുവേണ്ടി മാത്രം ഒന്നിച്ചുനില്‍ക്കുകയാണ്.

ഇവര്‍ക്കിടയില്‍ മുഖര്‍ജിയെപ്പോലെ ഔന്നത്യമുള്ള ഒരാള്‍ക്ക് സ്ഥാനമുണ്ടാവില്ല. മുഖര്‍ജിയുടെ കോണ്‍ഗ്രസ്സ് പാരമ്പര്യത്തെക്കുറിച്ച് ഇപ്പോള്‍ വെളിപാടുണ്ടായിരിക്കുന്ന കോണ്‍ഗ്രസ്സ്, മുന്‍കാലങ്ങളില്‍ അദ്ദേഹത്തെ അവഗണിച്ചതും വഞ്ചിച്ചതും അവഹേളിച്ചതുമൊക്കെ ആരും മറന്നിട്ടില്ല. മൂന്നുപ്രാവശ്യമാണ് മുഖര്‍ജിക്ക് കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിസ്ഥാനം നിഷേധിച്ചത്. ഒടുവില്‍ രാഷ്‌ട്രപതിയാക്കിയത് കോണ്‍ഗ്രസ്സിലെ യുവരാജാവായ രാഹുലിനെ അരിയിട്ടുവാഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. സോണിയാ കോണ്‍ഗ്രസ്സിന്റെ ഈ നന്ദികേടുകള്‍ മുഖര്‍ജിയെപ്പോലൊരാള്‍ മറന്നിരിക്കുമെന്ന് വിഡ്ഢികള്‍ മാത്രമേ വിശ്വസിക്കൂ.

ആഗ്രഹിച്ചതൊന്നും നടക്കാെത വന്നപ്പോള്‍ കുട്ടിക്കരണം മറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്സ്. നാഗ്പൂരില്‍ മുഖര്‍ജി നടത്തിയ പ്രസംഗം ആര്‍എസ്എസിനുള്ള പാഠമാണത്രേ. നാഗ്പൂരിലെത്തിയ മുഖര്‍ജി മാധ്യമ കോലാഹലം കണക്കിലെടുത്ത് ആര്‍എസ്എസിനെ വിമര്‍ശിക്കുമെന്നാണ് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും വ്യാമോഹിച്ചത്. എന്നാല്‍ വിമര്‍ശിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നു മാത്രമല്ല, ആര്‍എസ്എസ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ആശയധാരകളെ അരക്കിട്ടുറപ്പിക്കുന്ന പ്രസംഗമാണ് മുഖര്‍ജി നടത്തിയത്. സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മുഖര്‍ജി സന്ദര്‍ശകപുസ്തകത്തില്‍ കുറിച്ചത് ‘ഹെഡ്‌ഗേവാര്‍ ഭാരതത്തിന്റെ മഹാനായ പുത്രന്‍’ എന്നാണ്. ഇതിനെക്കാള്‍ എന്ത് അംഗീകാരമാണ് ആര്‍എസ്എസിനു വേണ്ടത്!

ഭാരതത്തിന്റെ വിശ്വവിശാലമായ ദേശീയതയെക്കുറിച്ചും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും, ബഹുസ്വരതയെക്കുറിച്ചും, ഒരു രാഷ്‌ട്രം ഒരു ജനത എന്ന സങ്കല്‍പ്പത്തെക്കുറിച്ചും രാഷ്‌ട്രതന്ത്രജ്ഞന്റെ ഔന്നത്യത്തോടെ ആവര്‍ത്തിച്ചു പറഞ്ഞ പ്രണബ്ദായോട് ആര്‍എസ്എസ് മാത്രമല്ല, മുഴുവന്‍ ദേശാഭിമാനികളും കടപ്പെട്ടിരിക്കുന്നു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ഗാന്ധി, നിങ്ങള്‍ ഇനി എന്നാണ് ‘വളരുക’?: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.