Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചന്ദനക്കുറി വര്‍ഗീയം, കൊന്ത മതേതരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 03:18 am IST
inVicharam

ചെങ്ങന്നൂരിന്റെ പാഠം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്: ചന്ദനക്കുറി വര്‍ഗീയവും, കൊന്തയും തൊപ്പിയും മതേതരവുമെന്ന പ്രചരണത്തിന്റെ വിജയം. മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് വീരവാദം മുഴക്കിയിരുന്ന കോണ്‍ഗ്രസ് നേതാക്കളും, ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് നേതാക്കളും വിലപിച്ച് തുടങ്ങിയിരിക്കുന്നു ചന്ദനക്കുറി തൊട്ടാല്‍ തങ്ങള്‍ വര്‍ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്ന കാലഘട്ടമാണിതെന്ന്. 

 സിപിഎമ്മിലാകട്ടെ ക്ഷേത്രങ്ങളില്‍ പോകുന്ന സഖാക്കള്‍ വിമര്‍ശിക്കപ്പെടുകയും ഇതര മതങ്ങളുടെ ആരാധനാലയങ്ങളില്‍ പോകുന്നവര്‍ വാഴ്‌ത്തപ്പെടുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഇനി വിജയിക്കണമെങ്കില്‍ ചന്ദനക്കുറി മായ്ച്ചു കളയേണ്ട ഗതികേടില്‍ രാഷ്‌ട്രീയ നേതാക്കളെയെത്തിച്ചു എന്നതാണ് ചെങ്ങന്നൂര്‍ നല്‍കുന്ന സന്ദേശം. ചന്ദനക്കുറി തൊടുന്നവര്‍, ഗണപതി ഹോമ പ്രസാദമായ കറുത്ത കുറി അണിയുന്നവര്‍, അയ്യപ്പ ഭക്തര്‍, ക്ഷേത്രഭാരവാഹികള്‍, ക്ഷേത്രവിശ്വാസികള്‍ എന്നിവര്‍ ഇനി ആര്‍എസ്എസുകാരായി മുദ്രകുത്തപ്പെടും. അതിനാല്‍ ഇതൊക്കെ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും വിലക്കപ്പെട്ടവയായി മാറണമെന്നും ചെങ്ങന്നൂര്‍ പഠിപ്പിക്കുന്നു. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിന് മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയ്‌ക്കും, രാജ്‌മോഹന്‍ ഉണ്ണിത്താനും ഒക്കെ ഇക്കാര്യങ്ങള്‍ നന്നായി ബോധ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ ചന്ദനക്കുറി കണ്ടതോടെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ മാത്രമല്ല, ഘടകകക്ഷികളും,  കാലങ്ങളായി ഒപ്പമുണ്ടായിരുന്ന മതവിഭാഗങ്ങളും  കുരിശു കണ്ട ചെകുത്താനെ പോലെയാണ് കോണ്‍ഗ്രസില്‍ നിന്ന് അകന്നത്. 

 ക്രൈസ്തവ വോട്ടുകളും മുസ്ലീം വോട്ടുകളും  ഒന്നാകെ ഇടതുസ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഒഴുകി. വടക്കന്‍ കേരളത്തില്‍ ഒരു പ്രബല ന്യൂനപക്ഷ മതവിഭാഗം കൃത്യമായി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ രാഷ്‌ട്രീയത്തിന് അതീതമായി ജയിപ്പിക്കുന്ന മാതൃക മദ്ധ്യകേരളത്തില്‍ ക്രൈസ്തവ വിഭാഗവും പയറ്റുന്നു എന്നതും ചെങ്ങന്നൂര്‍ ഫലം വ്യക്തമാക്കുന്നു. ഇതിന് ഇന്ധനം പകര്‍ന്നു നല്‍കുന്നതു സിപിഎമ്മും, ഇടതുപക്ഷവുമാണ്.  ചെങ്ങന്നൂരിലെ നിയുക്ത എംഎല്‍എ സജി ചെറിയാന്‍ പള്ളികളില്‍ പോകുന്നതിനെ മതേതരത്വത്തിന്റെ പ്രതീകമായി വാഴ്‌ത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആറന്മുള ക്ഷേത്രത്തില്‍ തുലാഭാരം നടത്തുന്നത് വിവാദമാക്കുന്നതും ഇതെ ലക്ഷ്യത്തോടെയാണ്.

   2013 ഡിസംബറില്‍ പാലക്കാട്ട് നടന്ന സിപിഎം പ്ലീനം സമ്മേളനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ ഗണപതിഹോമവും ഭഗവതിസേവയും നടത്തുന്നതിനുപോലും വിലക്കേര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഗൃഹപ്രവേശനത്തിന് ഗണപതിഹോമം നടത്തിയതിനും പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയതിനും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചതിനും പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുകയും ചെയ്തിരുന്നു. 

 ഈ ഇരട്ടത്താപ്പ് പോലും സിപിഎമ്മിന് നേട്ടമായി മാറുന്ന കാഴ്ചയാണ് ചെങ്ങന്നൂരിലേത്. 26 ശതമാനമുള്ള ക്രൈസ്തവ വോട്ടുകളും, ആറ് ശതമാനമുള്ള മുസ്ലീം വോട്ടുകളും, തങ്ങളുടെ ഉറച്ച രാഷ്‌ട്രീയ വോട്ടുകളും ചേരുമ്പോള്‍ത്തന്നെ ഇവിടെ അന്‍പത് ശതമാനത്തിലേറെ പിന്തുണ ഉറപ്പിക്കാന്‍ കഴിയുമെന്ന് സിപിഎമ്മിന് അറിയാമായിരുന്നു. 

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ അവര്‍ കണ്ട മാര്‍ഗമായിരുന്നു ക്ഷേത്രവിശ്വാസവും, ചന്ദനക്കുറിയും കാണിച്ചുള്ള ഭയപ്പെടുത്തല്‍. മതേതരനാകാന്‍ ചന്ദനക്കുറി മായ്‌ക്കേണ്ട ഗതികേടില്‍ രാഷ്‌ട്രീയക്കാരെ എത്തിച്ചു എന്നതും ചെങ്ങന്നൂര്‍ നല്‍കുന്ന പ്രധാന പാഠമാണ്.

പി ശിവപ്രസാദ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.