Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി ഭരണം : അക്രമക്കേസുകളിലെ സിപിഎമ്മുകാരായ പ്രതികളെ പിടികൂടാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 10:53 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി ഭരണം. അക്രമക്കേസുകളിലെ സിപിഎമ്മുകാരായ പ്രതികളെ പിടികൂടാതെ പോലീസ്. പോലീസിന്റെ നടപടി ജില്ലയിലെ സിപിഎം ഇതര സംഘടനാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു.

സിപിഎം സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും സിപിഎമ്മിന്റെ സമാന്തര ഭരണമാണ് നടക്കുന്നത്. പാര്‍ട്ടിയുടെ താഴെതട്ടില്‍ ബ്രാഞ്ച് കമ്മിറ്റി മുതല്‍ ജില്ലാ കമ്മറ്റിയുടേതുള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങളാണ് ജില്ലയിലെമ്പാടും പോലീസ് നടപ്പിലാക്കുന്നത്. ഒട്ടുമിക്ക സ്റ്റേഷനുകളിലും പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥന്മാര്‍വരെ പാര്‍ട്ടി അനുഭാവികളാണ്. ഇത്തരം ഉദ്യോഗസ്ഥരാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പാര്‍ട്ടിക്ക് അനഭിമതരായ ഉദ്യോഗസ്ഥരെയെല്ലാം കേസന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും നീക്കി ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്നേ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരെ എസ്‌ഐ മുതല്‍ ഡിവൈഎസ്പിവരെയുളള സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുകയാണ്. ജില്ലാ പോലീസ് സൂപ്രണ്ടാവട്ടെ സിപിഎം ജില്ലാ നേതൃത്വം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. നിരവധി അക്രമ സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ സിപിഎം നടത്തിയിട്ടും ക്രമസമാധാനപാലനത്തിന് നേതൃത്വം നല്‍കേണ്ട പോലീസ് നിസ്സംഗമായി പ്രവര്‍ത്തിക്കുന്നത് കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന അക്രമക്കേസുകളില്‍പ്പെട്ട പ്രതികളെ മാത്രമല്ല. കോണ്‍ഗ്രസ്-മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടിക്കാര്‍ക്ക് നേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ഒരൊറ്റ സിപിഎം പ്രവര്‍ത്തകനേയും പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്ത സ്ഥിതിയാണ്. ഭരണ സ്വാധീനമുപയോഗിച്ച് പ്രതികള്‍ പോലീസിന്റെ മൂക്കിന് താഴെ വിലസുകയാണ്. കഴിഞ്ഞ ദിവസം കതിരൂരിലും മട്ടന്നൂര്‍ ശിവപുരത്തും ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ നോക്കിയ സിപിഎമ്മുകാരായ പ്രതികളെ തിരിച്ചറിഞ്ഞിട്ടും സംഭവം നടന്ന് മൂന്ന് ദിവസം കഴിയുമ്പോഴും ഒരാളെപ്പോലും പോലീസ് പിടികൂടിയിട്ടില്ല. അക്രമികള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് മാത്രമല്ല നിരപരാധികളായ സംഘപ്രവര്‍ത്തകരേയും മറ്റ് പാര്‍ട്ടികളില്‍പ്പെട്ട പ്രവര്‍ത്തകരേയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇല്ലാത്ത കുറ്റം ചുമത്തി കള്ളക്കേസില്‍പ്പെടുത്തി ജയിലിലടയ്‌ക്കുന്ന സാഹചര്യമാണ് കണ്ണൂരിലുളളത്.

അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ടി കേന്ദ്രങ്ങളിലറിയിക്കാനും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും യാത്രകള്‍ പോലും പാര്‍ട്ടിക്കാരിലെത്തിക്കാനും പല സ്റ്റേഷനുകളിലും പാര്‍ട്ടി നിയോഗിച്ച ഉദ്യോഗസ്ഥന്മാരും ജില്ലയിലെ പല സ്റ്റേഷനുകളിലും നിലവിലുണ്ട്. ബിജെപി പ്രവര്‍ത്തകനെ അകാരണമായി അറസ്റ്റു ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനിലെത്തി തിരിച്ചു പോവുകയായിരുന്ന ബിജെപി നേതാക്കളെ കഴിഞ്ഞദിവസം സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചത് പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നേതൃത്വത്തെ ഇവരുടെ യാത്രയെ സംബന്ധിച്ച് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാരില്‍ ഒരാളായ കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവാണ് കണ്ണൂരിലെ പോലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ എസ്പി മുതല്‍ എസ്‌ഐവരെയുളള ഉദ്യോഗസ്ഥരെ പാര്‍ട്ടി നേതാക്കളുടെ ആവശ്യപ്രകാരം നേരിട്ട് വിളിച്ച് പാര്‍ട്ടിക്കനുകൂലമായി നടപടിയെടുക്കാന്‍ നിര്‍ദ്ദേശക്കുകയാണെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.

സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സാമൂഹ്യമാധ്യമങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ പോസ്റ്റുകള്‍ ഇത്തരം ഗ്രൂപ്പുകളില്‍ സജീവമാണ്. കഴിഞ്ഞദിവസം തളിപ്പറമ്പില്‍ സിപിഎമ്മിന്റെ പൊതുപരിപാടിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സജീവമായി പങ്കെടുത്ത് പ്രസംഗിച്ച സംഭവവും വിവാദമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

Kerala

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

Kerala

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

പുതിയ വാര്‍ത്തകള്‍

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.